ഡോ. ആന്‍റണി വാലുങ്കല്‍ മെത്രാനായി അഭിഷിക്തനായി
ഡോ. ആന്‍റണി വാലുങ്കല്‍  മെത്രാനായി അഭിഷിക്തനായി
Monday, July 1, 2024 3:33 AM IST
സ്വന്തം ലേഖകന്‍
കൊച്ചി: പ്രാര്‍ഥനകളും കൃതജ്ഞതാഗീതങ്ങളും ഉയര്‍ന്ന സായാഹ്നത്തില്‍ വരാപ്പുഴ അതിരൂപതയുടെ നാലാമത്തെ സഹായമെത്രാനായി മോണ്‍. ആന്‍റണി വാലുങ്കല്‍ അഭിഷിക്തനായി. ചരിത്രമുറങ്ങുന്ന വല്ലാര്‍പാടം ഔവര്‍ ലേഡി ഓഫ് റാന്‍സം ബസിലിക്ക അങ്കണത്തില്‍ തയാറാക്കിയ പ്രത്യേക വേദിയില്‍ നടന്ന മെത്രാഭിഷേക കര്‍മങ്ങള്‍ക്കു കേരളസഭയിലെ വിവിധ മെത്രാന്മാരും വൈദികരും സന്യസ്തരും വിശ്വാസീ സാഗരവും സാക്ഷികളായി.

വരാപ്പുഴ ആര്‍ച്ച്ബിഷപ് ഡോ. ജോസഫ് കളത്തിപ്പറമ്പിലിന്‍റെ മുഖ്യകാര്‍മികത്വത്തിലായിരുന്നു മെത്രാഭിഷേക തിരുക്കര്‍മങ്ങള്‍. വിശ്വാസത്തിന്‍റെ വിശ്വസ്ത പരിപാലകനാകാനും ദൈവജനത്തെ നയിക്കാനും പുതിയ മെത്രാനു സാധിക്കട്ടെയെന്ന് ആര്‍ച്ച്ബിഷപ് ആമുഖ സന്ദേശത്തില്‍ പറഞ്ഞു. സ്ഥാനിക ചിഹ്നങ്ങളായ അംശമുടിയും മോതിരവും ദണ്ഡും പുതിയ മെത്രാനു മുഖ്യകാര്‍മികന്‍ നല്‍കി.

‘ശുശ്രൂഷിക്കാനും അനേകര്‍ക്കു മോചനദ്രവ്യമാകാനും’എന്ന ആപ്തവാക്യമാണ് ഡോ. വാലുങ്കല്‍ മെത്രാന്‍ശുശ്രൂഷയ്ക്കായി സ്വീകരിച്ചിട്ടുള്ളത്. അള്‍ജീരിയയിലെ പുരാതന രൂപതയായ മഗര്‍മേലിന്‍റെ സ്ഥാനികമെത്രാന്‍കൂടിയാണ് അദ്ദേഹം.

വരാപ്പുഴ മുന്‍ ആര്‍ച്ച്ബിഷപ് ഡോ. ഫ്രാന്‍സിസ് കല്ലറയ്ക്കല്‍, കോട്ടപ്പുറം മുന്‍ മെത്രാന്‍ ഡോ. ജോസഫ് കാരിക്കശേരി എന്നിവര്‍ മുഖ്യസഹകാര്‍മികരായിരുന്നു. കേരള ലത്തീന്‍ കത്തോലിക്കാ മെത്രാന്‍ സമിതി അധ്യക്ഷനും കോഴിക്കോട് ബിഷപ്പുമായ ഡോ. വര്‍ഗീസ് ചക്കാലക്കല്‍ വചനപ്രഘോഷണം നടത്തി.

ആര്‍ച്ച്ബിഷപ്പുമാരായ ഡോ. തോമസ് ജെ. നെറ്റോ, ഡോ. എം. സൂസപാക്യം, മാര്‍ ആന്‍ഡ്രൂസ് താഴത്ത്, മാര്‍ ജോസഫ് പാംപ്ലാനി, മാര്‍ ജോസഫ് പെരുന്തോട്ടം, ബിഷപ്പുമാരായ മാര്‍ ബോസ്‌കോ പുത്തൂര്‍, ഡോ. വിന്‍സെന്‍റ് സാമുവല്‍, ഏബ്രഹാം മാര്‍ ജൂലിയോസ്, ഡോ. പോള്‍ ആന്‍റണി മുല്ലശേരി, ഡോ. ജയിംസ് റാഫേല്‍ ആനാപറമ്പില്‍, ഡോ. സെബാസ്റ്റ്യന്‍ തെക്കത്തെച്ചേരില്‍, ഡോ. ജസ്റ്റിന്‍ മഠത്തിപറമ്പില്‍, ഡോ. ജോസഫ് കരിയില്‍, ഡോ. അംബ്രോസ് പുത്തന്‍വീട്ടില്‍, ഡോ. അന്തോണി സാമി പീറ്റര്‍ അബീര്‍, ഡോ. അലക്‌സ് വടക്കുംതല, മാര്‍ ജോണ്‍ നെല്ലിക്കുന്നേല്‍, മാര്‍ തോമസ് ചക്യത്ത്, ജോഷ്വാ മാര്‍ ഇഗ്‌നാത്തിയോസ്, മാര്‍ ജോസഫ് തോമസ്, യൂഹാനോന്‍ മാര്‍ തെയഡോഷ്യസ്, മാര്‍ പോളി കണ്ണൂക്കാടന്‍, മാര്‍ തോമസ് ചക്യത്ത് എന്നിവര്‍ സഹകാര്‍മികരായിരുന്നു. സിഎസി ഗായകസംഘം ഗാനങ്ങള്‍ ആലപിച്ചു.

തുടര്‍ന്നു നടന്ന അനുമോദന സമ്മേളനത്തില്‍ മേജര്‍ ആര്‍ച്ച്ബിഷപ്പുമാരായ കര്‍ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാ ബാവ, മാര്‍ റാഫേല്‍ തട്ടില്‍, ഇന്ത്യയിലെ വത്തിക്കാന്‍ കാര്യാലയം കൗണ്‍സിലര്‍ മോണ്‍. ജുവാന്‍ പാബ്ലോ സെറിലോസ് ഹെര്‍ണാണ്ടസ് എന്നിവര്‍ പ്രസംഗിച്ചു. സാമൂഹ്യ, രാഷ്ട്രീയ, സാംസ്‌കാരിക, നിയമ രംഗത്തെ പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.