അഞ്ചു വർഷത്തിനിടെ 88 പോലീസുകാർ ആത്മഹത്യ ചെയ്തെന്ന് പ്രതിപക്ഷം
അഞ്ചു വർഷത്തിനിടെ  88 പോലീസുകാർ ആത്മഹത്യ ചെയ്തെന്ന്  പ്രതിപക്ഷം
Tuesday, July 2, 2024 2:38 AM IST
തിരുവനന്തപുരം: സാധാരണ പോലീസ് അതിക്രമമാണ് നടക്കുന്നതെങ്കിൽ ഇപ്പോൾ പോലീസുകാർക്കു മേലുള്ള സർക്കാരിന്‍റെ അതിക്രമം മൂലം കഴിഞ്ഞ അഞ്ചു വർഷത്തിനിടെ 88 പോലീസുകാരാണ് കേരളത്തിൽ ആത്മഹത്യ ചെയ്തതെന്നു പ്രതിപക്ഷം

നിയമസഭ സമ്മേളിച്ചു കൊണ്ടിരിക്കുന്ന ആറു ദിവസത്തിനിടയിൽ അഞ്ചു പോലീസുകാർ ആത്മഹത്യ ചെയ്തെന്നും അടിയന്തര പ്രമേയ നോട്ടീസിന് അവതരണാനുമതി തേടിയ പി.സി. വിഷ്ണുനാഥ് ആരോപിച്ചു.

ക്രിമിനലുകൾക്ക് രാഷ്ട്രീയ സംരക്ഷണം നൽകുന്പോൾ, പോലീസുകാർക്കു മേൽ അമിത സമ്മർദമാണുണ്ടാകുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ആരോപിച്ചു. സിപിഎം ഏരിയാ കമ്മിറ്റിയും ലോക്കൽ കമ്മിറ്റിയുമൊക്കെയാണ് പോലീസിനെ നിയന്ത്രിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. പോലീസുകാരുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട അടിയന്തര പ്രമേയ നോട്ടീസ് പരിഗണിക്കാത്തതിൽ പ്രതിഷേധിച്ച് പ്രതിപക്ഷം നിയമസഭയിൽ നിന്ന് ഇറങ്ങിപ്പോയി.

സേനാംഗങ്ങൾക്കിടയിലെ ആത്മഹത്യക്കുള്ള കാരണങ്ങളിൽ കൂടുതലും കുടുംബ- സാന്പത്തിക-ആരോഗ്യപ്രശ്നങ്ങളാണെന്നു മുഖ്യമന്ത്രി പിണറായി വിജയൻ മറുപടി നൽകി. ഇതിൽ നിന്ന് ഉരുത്തിരിയുന്ന മാനസിക സംഘർഷങ്ങളാണ് കാരണമെന്നാണ് പൊതുവേ കണ്ടിട്ടുള്ളത്.

എന്നാൽ, ഔദ്യോഗിക ജീവിതത്തിലെ പ്രശ്നങ്ങളും ആത്മഹത്യകൾക്ക് വഴിവച്ചിട്ടുണ്ടെന്നത് യാഥാർഥ്യമാണ്. ഇത്തരത്തിലുള്ള ആത്മഹത്യാ പ്രവണത കുറയ്ക്കുന്നതിനുള്ള ശ്രമം എല്ലാ ഘട്ടത്തിലും സർക്കാർ കൈക്കൊണ്ടിട്ടുണ്ട്.

മദ്യപാന ശീലമുളള പോലീസുകാരെ ലഹരി മുക്തരാക്കുന്നതിന് പ്രത്യേകം കർമപദ്ധതികൾ ഡി-അഡിക്‌ഷൻ സെന്‍ററുകളെയും സർക്കാർ ആശുപത്രികളെയും സഹകരിപ്പിച്ച് നടത്തുന്നു.

സേനാംഗങ്ങളുടെ പരിശീലന കാലയളവിൽ തന്നെ സാന്പത്തിക അച്ചടക്കം സംബന്ധിച്ചും ആയോധന കലകളിലുളള പരിശീലനവും വഴി മനോബലം വർധിപ്പിക്കുന്ന നടപടികളും മാനസിക പിരിമുറുക്കം കുറയ്ക്കുന്നതിന് പ്രത്യേക പരിശീലന പരിപാടികളും നടത്തുന്നു.

പോലീസ് സേനയിൽ എട്ടു മണിക്കൂർ ജോലി അത്ര വേഗത്തിൽ നടപ്പാക്കാൻ കഴിയില്ല. എന്നാൽ, ഇത് ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങളാണ് സർക്കാർ നടത്തുന്നത്. പ്രധാനപ്പെട്ട 52 സ്റ്റേഷനുകളിൽ ഇതിനകം ഇത് നടപ്പാക്കി. കൂടുതൽ സ്റ്റേഷനുകളിലേക്ക് വ്യാപിപ്പിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചു വരുന്നതായും മുഖ്യമന്ത്രി പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.