ചെന്പഴന്തി സഹകരണ സംഘം തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയെന്നു മന്ത്രി
ചെന്പഴന്തി സഹകരണ  സംഘം തട്ടിപ്പ്: അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ  നടപടിയെന്നു മന്ത്രി
Tuesday, July 2, 2024 2:38 AM IST
തിരുവനന്തപുരം: ചെന്പഴന്തി അഗ്രികൾച്ചറൽ ഇംപ്രൂവ്മെന്‍റ് സഹകരണ സംഘത്തിലെ സാന്പത്തിക ക്രമക്കേടിൽ ശക്തമായ വകുപ്പുതല നടപടിയുണ്ടാകുമെന്ന് മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു.

വകുപ്പുതല പരിശോധനയിൽ ക്രമക്കേടുകൾ കണ്ടെത്തിയിട്ടുണ്ട്. അന്വേഷണം അവസാന ഘട്ടത്തിലാണ്. അന്വേഷണ റിപ്പോർട്ട് കിട്ടിയാലുടൻ നടപടിയുണ്ടാകും.

നിക്ഷേപകൻ ആത്മഹത്യ ചെയ്തതുമായി ബന്ധപ്പെട്ട് കഴക്കൂട്ടം പോലീസും അന്വേഷണം നടത്തുന്നുണ്ട്. കുറ്റക്കാർക്കെതിരേ കർശന നടപടിയുണ്ടാകുമെന്നും കടകംപള്ളി സുരേന്ദ്രന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.

“സഹകരണ വകുപ്പിൽ അഴിമതി ഇല്ല; ചില സംഘങ്ങളിലാണ് അഴിമതിയെന്ന്”

സഹകരണ വകുപ്പിൽ അഴിമതിയില്ലെന്നും സഹകരണ സംഘങ്ങളിൽ ചിലയിടത്തു മാത്രമാണ് അഴിമതി നടക്കുന്നതെന്നും മന്ത്രി വി.എൻ. വാസവൻ നിയമസഭയിൽ പറഞ്ഞു. ഇതിൽ എൽഡിഎഫ്, യുഡിഎഫ്, ബിജെപി നേതൃത്വത്തിലുള്ള സംഘങ്ങളുണ്ട്. ഓഡിറ്റർമാരടക്കം രണ്ട് വർഷത്തിലേറെ ഒരിടത്ത് തുടരരുതെന്നു തീരുമാനിച്ചിട്ടുണ്ടെന്നും മാത്യു കുഴൽനാടന്‍റെ സബ്മിഷന് മന്ത്രി മറുപടി നൽകി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.