സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കിയത് സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട്
സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കിയത്  സ്വർണം പൊട്ടിക്കലുമായി ബന്ധപ്പെട്ട്
Monday, July 1, 2024 3:33 AM IST
പെരിങ്ങോം: എരമത്തെ സിപിഎം ബ്രാഞ്ച് അംഗത്തെ പുറത്താക്കിയത് സ്വർണം പൊട്ടിക്കൽ സംഭവത്തിൽ. ഒരുമാസം മുമ്പു നടന്ന പുറത്താക്കൽ നടപടിയുടെ കാരണം ഇപ്പോഴാണ് പുറത്തായത്. സിപിഎം പെരിങ്ങോം സെൻട്രൽ ബ്രാഞ്ചംഗവും ഡിവൈഎഫ്ഐ മേഖലാ ഭാരവാഹിയുമായ സജേഷിനെയാണ് ഒരു മാസം മുമ്പ് നടപടിയുടെ ഭാഗമായി സിപിഎം പുറത്താക്കിയത്.

രണ്ടു മാസം മുമ്പാണ് നടപടിയെടുക്കാനിടയാക്കിയ സംഭവം. കണ്ണൂർ വിമാനത്താവളത്തിൽനിന്നു കാനായിലെ വീട്ടിലെത്തിച്ച സ്വർണം തട്ടിയെടുക്കാനെത്തി വീടുവളഞ്ഞവരുടെ കൂട്ടത്തിൽ സജേഷുമുണ്ടായിരുന്നുവെന്നു കണ്ടെത്തിയിരുന്നു. മുൻകാലങ്ങളിൽ നടന്ന സ്വർണം പൊട്ടിക്കൽ സംഭവങ്ങളിലൂടെ കുപ്രസിദ്ധനായ അർജുൻ ആയങ്കിയുടെ സംഘമായിരുന്നു വിമാനത്തിലെ ജീവനക്കാരിയുടെ വീട് വളഞ്ഞതെന്നാണു സൂചന.

നാട്ടുകാർ ഈ സംഘത്തെ പിടികൂടിയപ്പോഴാണ് സജേഷും കൂട്ടത്തിലുണ്ടെന്നു വ്യക്തമായത്. ഇതിനു ശേഷമായിരുന്നു പാർട്ടി നടപടി. എന്നാൽ നടപടിയുടെ കാരണം പുറത്തായത് ഇപ്പോഴാണ്.

മാത്രമല്ല, അന്ന് സംഘം വളഞ്ഞ വീട്ടിൽ സ്വർണമില്ലായിരുന്നുവെന്നും കൊണ്ടുവന്ന സ്വർണം മറ്റൊരു സുഹൃത്തിന്‍റെ വീട്ടിലായിരുന്നുവെന്നും ഇത് മനസിലായപ്പോൾ ദിവസങ്ങൾക്കു മുമ്പ് ആ വീട് വളഞ്ഞതായുള്ള സൂചനയും പുറത്തുവരുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.