സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണം: തത്സ്ഥിതി തുടരണമെന്ന ഉത്തരവ് വീണ്ടും നീട്ടി
സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണം: തത്സ്ഥിതി തുടരണമെന്ന ഉത്തരവ് വീണ്ടും നീട്ടി
Tuesday, July 2, 2024 2:38 AM IST
കൊച്ചി: സിഎംആര്‍എല്ലിനെതിരായ ഇഡി അന്വേഷണത്തില്‍ തത്സ്ഥിതി തുടരണമെന്ന ഉത്തരവ് ഹൈക്കോടതി വീണ്ടും നീട്ടി. ഇഡി അന്വേഷണത്തിനെതിരേ സിഎംആര്‍എല്‍ എംഡിയും ഉദ്യോഗസ്ഥരും നല്‍കിയ ഹര്‍ജി അഞ്ചിനു പരിഗണിക്കാനായി മാറ്റിയതിനെത്തുടര്‍ന്നാണ് ഉത്തരവും നീട്ടിയത്.

ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഭിഭാഷകന്‍റെ അസൗകര്യം കേന്ദ്ര സര്‍ക്കാര്‍ ചൂണ്ടിക്കാട്ടിയതിനെത്തുടര്‍ന്നാണു ജസ്റ്റീസ് ടി.ആര്‍. രവി ഹര്‍ജി മാറ്റിയത്.

മുഖ്യമന്ത്രിയുടെ മകള്‍ക്ക്, ഇല്ലാത്ത സേവനത്തിനു സിഎംആര്‍എല്‍ പ്രതിഫലം നല്‍കിയെന്നതടക്കമുള്ള സെറ്റില്‍മെന്‍റ് ബോര്‍ഡിന്‍റെ കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് ഇഡി അന്വേഷണം.
മറ്റ് ഏജന്‍സികള്‍ കേസെടുത്തിട്ടില്ലാത്തതിനാല്‍ ഇഡിക്ക് അന്വേഷണം നടത്താനാകില്ലെന്നാണ് ഹര്‍ജിക്കാരുടെ വാദം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.