ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
ഇരുട്ടിലാക്കി; വന്‍കിടക്കാരുടെ കുടിശിക 1500 കോടി
Monday, July 1, 2024 3:34 AM IST
സ്വന്തം ലേഖകന്‍
തിരുവനന്തപുരം: വന്‍കിടക്കാരുടെ 1500 കോടി രൂപയിലേറെയുള്ള വൈദ്യുതി ബില്‍ കുടിശികളില്‍ ഒരു നടപടിയും സ്വീകരിക്കാത്ത കെഎസ്ഇബി, വയനാട്ടിലെ നിരവധി ആദിവാസി കുടുംബങ്ങളുടെയടക്കം വൈദ്യുതി കണക്‌ഷന്‍ വിച്ഛേദിച്ചു. സംസ്ഥാന ഭരണസിരാകേന്ദ്രമായ സെക്രട്ടേറിയറ്റില്‍ അടക്കം 11.62 ലക്ഷം രൂപയുടെ വൈദ്യുതി കുടിശികയുള്ളപ്പോഴാണ് പാവപ്പെട്ടവര്‍ക്കെതിരേയുള്ള കെഎസ്ഇബിയുടെ കണക്‌ഷന്‍ വിച്ഛേദിക്കല്‍ നടപടി.

വൈദ്യുതി ബില്‍ അടയ്ക്കാത്തതിനാല്‍ 2023 മാര്‍ച്ച് ഒന്നു മുതല്‍ ഇതുവരെ വയനാട് ജില്ലയില്‍ ആയിരക്കണക്കിന് ഗാര്‍ഹിക കണക്‌ഷനുകള്‍ വിച്ഛേദിച്ചതായാണ് ഇപ്പോള്‍ ചുമതലയേറ്റ മന്ത്രി ഒ.ആര്‍‌. കേളുവിന്‍റെ ചോദ്യത്തിന് വൈദ്യുതിമന്ത്രി കെ. കൃഷ്ണന്‍കുട്ടി നിയമസഭയെ അറിയിച്ചത്. വിച്ഛേദിക്കപ്പെട്ടതില്‍ 3113 കണക്‌ഷനുകള്‍ പട്ടിക വര്‍ഗ വിഭാഗങ്ങളുടേത് ആണെന്നും മറുപടിയില്‍ പറയുന്നു. അതായത്, കഴിഞ്ഞ ഒന്നേകാല്‍ വര്‍ഷത്തിനിടെ വന്‍കിടക്കാരുടെ ബില്‍ കുടിശിക തൊടാതെ സാധാരണക്കാരും പാവപ്പെട്ടവരുമായ ലക്ഷക്കണക്കിനു കുടുംബങ്ങളുടെ വൈദ്യുതിബന്ധം വിച്ഛേദിക്കപ്പെട്ടു.

കോവിഡിനു ശേഷം കേരളത്തിലെ ജനങ്ങളില്‍ ഭൂരിപക്ഷവും വന്‍ സാമ്പത്തികപ്രയാസം നേരിടുന്നുണ്ടെന്നു വിവിധ പഠനങ്ങള്‍ തെളിയിക്കുന്ന വസ്തുതകൂടിയാണ് വൈദ്യുതി ബില്ലടയ്ക്കാന്‍ പോലും ലക്ഷക്കണക്കിനു കുടുംബങ്ങള്‍ ബുദ്ധിമുട്ടുന്നുവെന്ന വൈദ്യുതി മന്ത്രിയുടെ മറുപടി വ്യക്തമാക്കുന്നത്.

മുഖ്യമന്ത്രിയും മന്ത്രിമാരും ഐഎഎസ് ഉദ്യോഗസ്ഥരും ഭരണനിര്‍വഹണം നടത്തുന്ന ഗവണ്‍മെന്‍റ് സെക്രട്ടേറിയറ്റിന്‍റെ മാര്‍ച്ച് 31 വരെയുള്ള കുടിശിക 11,62,443 രൂപയാണ്. പലിശ ഉള്‍പ്പെടാതെയുള്ള തുകയാണിത്. കഴിഞ്ഞ വേനല്‍ക്കാലത്ത് ചൂട് ഉയര്‍ന്നതിനു പിന്നാലെ സെക്രട്ടേറിയറ്റിലെ മന്ത്രിമാരുടെയും ഐഎഎസ് ഉന്നതരുടെയും ഓഫീസ് മുറികളിൽ എസി സ്ഥാപിച്ചതോടെ വൈദ്യുതി ബില്‍ കുത്തനെ ഉയര്‍ന്നതായി നേരത്തെ ദീപിക റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് വന്‍തുക കുടിശികയായ വിവരവും നിയമസഭയില്‍ വ്യക്തമാക്കിയത്.മുഖ്യമന്ത്രിയുടെ നിയന്ത്രണത്തിലുള്ള പോലീസ് വകുപ്പില്‍ മാത്രം വൈദ്യുതി കുടിശിക 72.63 കോടി രൂപയാണ്.
ജലവിഭവ വകുപ്പ് 23.56 കോടിയും ഗവണ്‍മെന്‍റ് മെഡിക്കല്‍ കോളജ് പാരിപ്പള്ളി 13.08 കോടി രൂപയും എറണാകുളം ജനറല്‍ ആശുപത്രി 10.47 കോടി രൂപയും കുടിശിക അട യ്ക്കാനുണ്ടെന്നു ചൂണ്ടിക്കാട്ടുന്നു.
തിരുവനന്തപുരം പബ്ലിക് ഓഫീസ് 12,14,809 രൂപയും കേരള സ്റ്റേറ്റ് ബാംബു കോര്‍പറേഷന്‍ 11,97,434 രൂപയും പട്ടികവര്‍ഗ വികസന ഡയറക്്ടറേറ്റ് 11,18,362 രൂപ കുടിശിക വരുത്തിയതായി മറുപടിയില്‍ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.