കണ്ണൂർ: സംസ്ഥാനത്ത് ദിനംപ്രതി വാഹനങ്ങൾ പെരുകുന്നതിനൊപ്പം അപകടങ്ങളും വർധിക്കുന്നു. നിരത്തുകളിൽ ജീവൻ പൊലിയുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനവാണ് ഓരോ വർഷവും ഉണ്ടാകുന്നത്. ഈ വർഷം ഏപ്രിൽ വരെ 17,409 അപകടങ്ങളിൽ 1,393 പേരുടെ ജീവൻ പൊലിഞ്ഞെന്നാണ് ഔദ്യോഗിക കണക്കുകൾ സൂചിപ്പിക്കുന്നത്. 2019 മുതലുള്ള അഞ്ചു വർഷത്തിനിടെ റോഡ് അപകടത്തിൽ19,245 പേരുടെ ജീവൻ നഷ്ടപ്പെട്ടു.
ഈ കാലയളവിൽ 1,94,285 റോഡപകടങ്ങളാണു സർക്കാർ കണക്കുകളിലുള്ളത്. 2,20,396 പേർക്ക് ഗുരുതരമായ പരിക്കേറ്റതായി പോലീസ് ക്രൈം റിക്കാർഡ്സ് ബ്യൂറോയുടെ കണക്കുകൾ പറയുന്നു. മരിച്ചവരിൽ ഏറെയും യുവതികളും യുവാക്കളുമാണെന്നതും ഏറെ ഗൗരവകരമായ കാര്യമാണ്. 2019ലും 2023ലും നാലായിരത്തിന് മുകളിലായിരുന്നു മരണനിരക്ക്. 2023ലാണ് ഈ അഞ്ചു വർഷത്തിനിടെ ഏറ്റവുമധികം അപകടം നടന്നിരിക്കുന്നത്. 48,091 അപകടങ്ങൾ. ഇതിൽ 4,080 പേർ മരിക്കുകയും 54,320 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
മഴക്കാലമെന്നോ വേനൽക്കാലമെന്നോ വ്യത്യാസമില്ലാതെ അപകടം പെരുകുന്നതായി റോഡ് സേഫ്റ്റി ഉദ്യോഗസ്ഥർ പറഞ്ഞു. ലഹരികൾ ഉപയോഗിച്ചുള്ള ഡ്രൈവിംഗും അപകടത്തിന്റെ നിരക്ക് വർധിക്കാൻ ഇടയാക്കുന്നുണ്ട്.
റോഡ് അപകടങ്ങൾ
2019 ആകെ അപകടങ്ങൾ (4,11,111), മരണം (44,400), പരിക്കേറ്റവർ (46,00,555). 2020 ആകെ അപകടങ്ങൾ (27877), മരണം (2979), പരിക്കേറ്റവർ (30510). 2021 ആകെ അപകടങ്ങൾ (33296), മരണം (3429), പരിക്കേറ്റവർ (40204). 2022 ആകെ അപകടങ്ങൾ (4,11,111), മരണം (44,400), പരിക്കേറ്റവർ (46,00,5552019). 2023 ആകെ അപകടങ്ങൾ (48,091), മരണം (4,080), പരിക്കേറ്റവർ (54,320). 2024 ആകെ അപകടങ്ങൾ ഏപ്രിൽ വരെ (70,409), മരണം (1,393), പരിക്കേറ്റവർ (19,441).
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.