ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം അപലപനീയം: ഐക്യ-ജാഗ്രതാ കമ്മീഷൻ
ഭിന്നിപ്പുണ്ടാക്കാനുള്ള നീക്കം  അപലപനീയം: ഐക്യ-ജാഗ്രതാ കമ്മീഷൻ
Tuesday, July 2, 2024 2:39 AM IST
കൊച്ചി: ക്രൈസ്തവ സമൂഹത്തിനിടയിൽ അഭിപ്രായഭിന്നതയുണ്ടെന്ന് സ്ഥാപിക്കാൻ ശ്രമിക്കുന്ന ചില രാഷ്‌ട്രീയ നേതാക്കന്മാരുടെ നീക്കങ്ങൾ അപലപനീയമാണെന്നു കെസിബിസി ഐക്യ - ജാഗ്രതാ കമ്മീഷൻ.

സഭാനേതൃത്വവും വിശ്വാസികളും രണ്ടു തട്ടിലാണെന്ന പ്രചാരണങ്ങൾ പ്രത്യക്ഷമായും പരോക്ഷമായും ചിലർ നടത്തിവരുന്നുണ്ട്. കഴിഞ്ഞദിവസം ബിജെപി സംസ്ഥാന ഭാരവാഹി യോഗത്തിൽ സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രൻ നടത്തിയ പരാമർശങ്ങൾ ഇതിന് ഉദാഹരണമാണ്.

തുടർന്നുള്ള തെരഞ്ഞെടുപ്പുകളിൽ കൂടുതൽ നേട്ടം ഉണ്ടാക്കുന്നതിനായി ക്രൈസ്തവ വിശ്വാസികളെ എല്ലായ്പ്പോഴും ഇരുകൈയും നീട്ടി സ്വീകരിക്കണമെന്ന അദ്ദേഹത്തിന്‍റെ ആഹ്വാനവും ഒരു ജനാധിപത്യ രാജ്യത്തെ സംബന്ധിച്ച് ഭൂഷണമല്ല. ഏവർക്കും തുല്യ അവകാശവും തുല്യ നീതിയുമാണ് ഇന്ത്യൻ ഭരണഘടന വിഭാവനം ചെയ്യുന്നത്.

ക്രൈസ്തവ വിശ്വാസികൾക്ക് കൂടുതൽ പരിഗണന നൽകണമെന്ന ബിജെപി സംസ്ഥാന പ്രസിഡന്‍റിന്‍റെ പരസ്യമായ ആഹ്വാനം അനാരോഗ്യകരവും തിരുത്തപ്പെടേണ്ടതുമാണ്. തെറ്റിദ്ധാരണാജനകവും അപക്വവുമായ പരസ്യ പ്രസ്താവനകൾ ഒഴിവാക്കപ്പെടേണ്ടതാണെന്നും കമ്മീഷൻ ചൂണ്ടിക്കാട്ടി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.