തിരു-കൊച്ചി ലയനത്തിന്‍റെ കഥ പറഞ്ഞു ‘കൊതി’കല്ലുകള്‍
തിരു-കൊച്ചി ലയനത്തിന്‍റെ കഥ പറഞ്ഞു ‘കൊതി’കല്ലുകള്‍
Monday, July 1, 2024 3:33 AM IST
ഷിബു ജേക്കബ്
തൃപ്പൂണിത്തുറ: തിരു-കൊച്ചി സംയോജനത്തിന് ഏഴര പതിറ്റാണ്ടു തികയുമ്പോഴും രാജഭരണത്തിന്‍റെ ശേഷിപ്പുകള്‍ അടയാളപ്പെടുത്തുകയാണ് ‘കൊതി’കല്ലുകള്‍. 1949 ജൂലൈ ഒന്നിനായിരുന്നു തിരുവതാംകൂർ, കൊച്ചി നാട്ടുരാജ‍്യങ്ങൾ സംയോജിച്ചത്. രാജഭരണകാലത്തെ രാജ്യാതിര്‍ത്തികളുടെ അടയാളമായിരുന്ന ‘കൊതി’കല്ലുകള്‍ ചരിത്രാന്വേഷികള്‍ക്ക് ഇന്നും ആകാംക്ഷയും കൗതുകവും പകരുന്നതാണ്.

പഴയ കൊച്ചി - തിരുവിതാംകൂര്‍ നാട്ടുരാജ്യങ്ങളുടെ അതിരടയാളങ്ങള്‍ നിശ്ചയിച്ചിരുന്ന ‘കൊതി’കല്ലുകളില്‍ ചിലത് ഇപ്പോഴും ചരിത്ര സ്മാരകങ്ങളായി നില കൊള്ളുന്നു. മൈല്‍ക്കുറ്റിയുടെ ആകൃതിയില്‍ ആറടി നീളവും നാലു വശങ്ങളിലായി ഒന്നരയടി വീതിയുമുള്ള കരിങ്കല്‍ കുറ്റികളായിരുന്നു ‘കൊതി’കല്ലുകള്‍.

നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തി ഭാഗങ്ങളുടെ പ്രാധാന്യമനുസരിച്ച് ചിലയിടങ്ങളില്‍ ഇവയ്ക്ക് 10 അടി വരെ ഉയരവും 3 അടി വരെ വീതിയുമുണ്ടായിരുന്നു. കൊച്ചിയെ സൂചിപ്പിച്ച് ‘കൊ’ എന്നും തിരുവിതാംകൂറിനെ സൂചിപ്പിച്ച് ‘തി’ എന്നും കരിങ്കല്ലിന്‍റെ ഇരുവശങ്ങളിലായി കൊത്തിവച്ചിരുന്നതു കൊണ്ടാണ് ഇവയ്ക്ക് ‘കൊതി’കല്ല് എന്ന പേര് വന്നത്. കൊച്ചി-തിരുവിതാംകൂര്‍ രാജ്യങ്ങളുടെ അതിര്‍ത്തിയില്‍ ഇരു രാജ്യങ്ങള്‍ക്കും സ്വതന്ത്രമായ അധികാരമില്ലാത്ത ആറടി വീതിയിലുള്ള സ്ഥലം ഒഴിച്ചിട്ടിരുന്നു.

ഇവയ്ക്ക് മധ്യത്തിലായിരുന്നു കല്ലുകള്‍ സ്ഥാപിച്ചിരുന്നത്. ‘കൊ’ എന്നെഴുതിയ ഭാഗം കൊച്ചി രാജ്യത്തിനു നേരേയാക്കിയും ‘തി’ എന്നെഴുതിയ ഭാഗം തിരുവിതാംകൂര്‍ രാജ്യത്തിന് അഭിമുഖമായി വരത്തക്കവണ്ണവുമായിരുന്നു ‘കൊതി’ കല്ലുകള്‍ അതിര്‍ത്തികളില്‍ സ്ഥാപിച്ചിരുന്നത്. ഉദയംപേരൂര്‍, ചിറ്റാട്ടുകര, വെള്ളൂര്‍ എന്നിവിടങ്ങളില്‍ ‘കൊതി’ കല്ലുകള്‍ ചിലവ ഇപ്പോഴും സംരക്ഷിത സ്മാരകങ്ങള്‍ പോലെ നില്‍ക്കുന്നുണ്ട്.

ഉദയംപേരൂരില്‍ പുതിയകാവ് ക്ഷേത്രത്തിനടുത്തുള്ള ‘കൊതി’കല്ലിന് 10 അടി ഉയരവും മൂന്നടി വീതിയുമുണ്ട്. സര്‍ക്കാര്‍ ആര്‍ക്കിയോളജി വിഭാഗത്തിന്‍റെ സംരക്ഷിത സര്‍വേയില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളതാണ് ഈ കല്ല്.

തിരു-കൊച്ചി സംയോജനത്തെത്തുടര്‍ന്ന് ഐക്യകേരളപ്പിറവി (1956) സാധ്യമായതോടെ നാട്ടുരാജ്യങ്ങളുടെ അതിര്‍ത്തികള്‍ അപ്രസക്തങ്ങളായി. എങ്കിലും പുതുകാലത്തോടു കേരളത്തിന്‍റെ ചരിത്രം പറഞ്ഞ് ‘കൊതി’ കല്ലുകള്‍ മധ്യകേരളത്തില്‍ പലയിടത്തും ഇന്നും കാണാം.

കല്ല് മറികടന്നാല്‍ കുറ്റം!

രാജഭരണ കാലത്ത് അബദ്ധത്തില്‍ പോലും ‘കൊതി’കല്ല് മറികടന്ന് രാജ്യാതിര്‍ത്തി ലംഘിച്ചാല്‍ നുഴഞ്ഞുകയറ്റമായി കരുതി രാജഭടന്മാര്‍ പിടികൂടിയിരുന്നു. ഭടന്മാര്‍ കാവല്‍ നില്‍ക്കുന്ന ചൗക്കയില്‍ നികുതി അടച്ചു മാത്രമേ ഒരു രാജ്യത്തുനിന്നു മറ്റൊരു രാജ്യത്തേക്ക് സാധനങ്ങളും മറ്റും കടത്തുവാന്‍ സാധിക്കുമായിരുന്നുള്ളു.

അക്കാലത്ത് രാജ്യങ്ങളുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ താമസിച്ചിരുന്നവര്‍ക്ക് പലപ്പോഴും തങ്ങള്‍ക്ക് സാധനങ്ങളും മറ്റും വാങ്ങുവാന്‍ മൈലുകള്‍ നടന്നു പോകേണ്ടതായി വന്നിരുന്നു. അത്തരം സാഹചര്യങ്ങളില്‍ അടുത്തായുള്ള അയല്‍ രാജ്യത്തെ വാണിജ്യ കേന്ദ്രങ്ങളെയാണ് അവര്‍ ആശ്രയിച്ചിരുന്നത്. എന്നാല്‍ സാധനങ്ങള്‍ കടത്തുന്നതിന് നികുതി നല്‍കേണ്ടതിനാല്‍ കുട്ടികളെ ഉപയോഗിച്ചാണ് അയല്‍ രാജ്യത്തുനിന്നു സാധനങ്ങള്‍ കടത്തിയിരുന്നതത്രെ. രാജ്യദ്രോഹക്കുറ്റത്തിനു വരെ കാരണമാകുന്ന നിയമ ലംഘനമായിരുന്നു അത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.