കെഎസ്ആർടിസിയുടെ കടബാധ്യത 15,281 കോടി
കെഎസ്ആർടിസിയുടെ കടബാധ്യത 15,281 കോടി
Tuesday, July 2, 2024 2:38 AM IST
പ്രദീപ് ചാത്തന്നൂർ

ചാത്തന്നൂർ: കെഎസ്ആർടിസിയുടെ ആകെ കടബാധ്യത 15281.92 കോടി രൂപ. 2024 ഏപ്രിൽ വരെയുള്ള കണക്കാണ് ഇത്. ബാങ്കുകളുടെ കൺസോർഷ്യത്തിന് ഇനി അടയ്ക്കാനുള്ളത് 2863.33 കോടിയും എസ്ബിഐയിൽ നിന്നുള്ള ഓവർഡ്രാഫ്റ്റ് 44 കോടിയും സർക്കാർ വായ്പ 12372.59 കോടിയുമാണ്.

ബാങ്ക് കൺസോർഷ്യത്തിലെ കടം 3,500 കോടിയായിരുന്നത് ഇപ്പോൾ 2863.33 കോടിയായി കുറഞ്ഞു. മാസം 30 കോടി വീതം അടച്ചാണ് ഈ കടം കുറച്ചു കൊണ്ടുവരുന്നത്. അതിനാൽ ഡി ഗ്രേഡായിരുന്ന കെഎസ്ആർടിസിയെ സി ഗ്രേഡിലേക്ക് ഉയർത്തിയിട്ടുണ്ട്.

ബജറ്റ് വിഹിതവും പ്ലാൻ ഫണ്ടും ഉൾപ്പെടെ സർക്കാരിൽ നിന്നും ലഭിച്ചിട്ടുള്ള സഹായമാണ് 12372.59 കോടി. കെഎസ്ആർടിസി ഇത് കടബാധ്യതകളുടെ പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ഈ തുക തിരിച്ചടയ്ക്കേണ്ടാത്തതാണ്.

കെഎസ്ആർടിസിയുടെ പ്രതിദിന ടിക്കറ്റ് വരവ് ശരാശരി 7.5 കോടിയാണ്. ടിക്കറ്റിതര വരവ് 85 ലക്ഷവും. ബാങ്ക് കൺസോർഷ്യത്തിന് കൃത്യമായി മാസംതോറും 39 കോടി വീതം അടയ്ക്കേണ്ടിവരുന്നതിനാലാണ് സാമ്പത്തിക ഞെരുക്കം രൂക്ഷമാകുന്നത്.

പ്രതിമാസം 20 കോടി കൂടി നേടിയാൽ ലാഭ-നഷ്ടങ്ങളില്ലാതെ മുന്നോട്ടു പോകാൻ കഴിയുമെന്ന് അധികൃതർ വ്യക്തമാക്കി.

സർക്കാരിൽനിന്നു സാമ്പത്തികസഹായം കിട്ടുമ്പോഴും സർക്കാർ കൊടുക്കേണ്ട തുകയെക്കുറിച്ച് മൗനമാണ്. സർക്കാർ അനുവദിച്ചിട്ടുള്ള വിവിധ സൗജന്യ പാസുകൾക്കുള്ള തുക ഇതുവരെയും കെഎസ്ആർടിസിക്ക് നല്കിയിട്ടില്ല.

രാജമാണിക്യം സിഎംഡിയായിരുന്ന കാലത്ത് 2015ൽ സൗജന്യ പാസുകളെക്കുറിച്ച് ഓഡിറ്റ് നടത്തിയപ്പോൾ 1,900 കോടിയായിരുന്നു സർക്കാർ ഈയിനത്തിൽ നല്കാനുണ്ടായിരുന്നത്. അതിനുശേഷം ഇതുവരെ സൗജന്യ പാസുകളെക്കുറിച്ച് ഓഡിറ്റിംഗ് ഉണ്ടായിട്ടില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.