ജീവനക്കാരും പ്രിന്‍റിംഗ് മെഷീനും ഇല്ല; അച്ചടിക്കാതെ 3,35,318 ലൈസൻസുകൾ
ജീവനക്കാരും പ്രിന്‍റിംഗ് മെഷീനും ഇല്ല; അച്ചടിക്കാതെ 3,35,318 ലൈസൻസുകൾ
Monday, July 1, 2024 3:33 AM IST
റെനീഷ് മാത്യു
കണ്ണൂർ: ജീവനക്കാരും ഇല്ല, പ്രന്‍റിംഗ് മെഷീനും ഇല്ല. സംസ്ഥാനത്ത് ഡ്രൈവിംഗ് ലൈസൻസുകൾ അച്ചടിക്കാതെ കെട്ടിക്കിടക്കുന്നു. 3,35,318 ലൈസൻസുകൾ അച്ചടിക്കാനുണ്ടെന്നു കാണിച്ച് കഴിഞ്ഞ ദിവസം ലൈസൻസ് അച്ചടികാര്യങ്ങൾ നിയന്ത്രിക്കുന്ന എറണാകുളത്തുള്ള മോട്ടോർ വകുപ്പ് ഉദ്യോഗസ്ഥർ ഗതാഗത വകുപ്പ് സെക്രട്ടറിക്കു റിപ്പോർട്ട് നല്കി.

ആർസി, ലൈസൻസ് പ്രന്‍റിംഗുമായി ബന്ധപ്പെട്ട് എറണാകുളം ഡെപ്യൂട്ടി ട്രാൻസ്പോർട്ട് കമ്മീഷണർ ഓഫീസിൽ കഴിഞ്ഞ ദിവസം വിജിലൻസ് പരിശോധന നടന്നിരുന്നു. അച്ചടി വൈകുന്നതിനുള്ള കാരണം കണ്ടെത്താനായിരുന്നു ഗതാഗത മന്ത്രിയുടെ നിർദേശപ്രകാരം റെയ്ഡ്. തുടർന്നാണ് , മൂന്നു ലക്ഷത്തിനു മുകളിൽ ലൈസൻസ് അച്ചടിക്കാതെ കിടക്കുന്നതായി ശ്രദ്ധയിൽപ്പെട്ടത്. ഇതിനു കാരണം തേടിയപ്പോഴാണു ജീവനക്കാരു‌ടെയും പ്രന്‍റിംഗ് മെഷീന്‍റെയും കുറവ് ശ്രദ്ധയിൽപ്പെട്ടത്.

നിലവിൽ 23 ജീവനക്കാരും ഒൻപതു പ്രന്‍റിംഗ് യൂണിറ്റുമാണുള്ളത്. പ്രതിദിനം 23,000 ലൈസൻസ്, ആർസി മാത്രമാണ് പ്രിന്‍റ് ചെയ്യുന്നത്. എന്നാൽ, യഥാസമയം അച്ചടി പൂർത്തിയാക്കാൻ കൂടുതൽ ജീവനക്കാരും 30 പ്രിന്‍ററെങ്കിലും വേണമെന്നാണ് മോട്ടോർ വാഹനവകുപ്പ് സംസ്ഥാന സർക്കാരിനു റിപ്പോർട്ട് നല്കിയിട്ടുള്ളത്.

തപാൽ ചാർജ് ഉൾപ്പെടെ 50 രൂപയ്ക്ക് കിട്ടുന്ന പിവിസി കാർഡിന് 200 രൂപയും 45 രൂപ തപാൽ ചാർജും മോട്ടോർ വാഹനവകുപ്പ് ഉപയോക്താക്കളിൽനിന്ന് ആർസിക്കും ലൈസൻസിനും വേണ്ടി വാങ്ങുന്നുണ്ട്. എന്നിട്ടും, മതിയായ ജീവനക്കാരെ നിയമിക്കാനോ പ്രിന്‍റിംഗ് മെഷീൻ സ്ഥാപിക്കാനോ സർക്കാർ തയാറാകുന്നില്ല.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.