എൻജിൻ നിലച്ച വള്ളം കടലിൽ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
എൻജിൻ നിലച്ച വള്ളം കടലിൽ കുടുങ്ങി; മത്സ്യത്തൊഴിലാളികളെ രക്ഷിച്ചു
Monday, July 1, 2024 3:33 AM IST
കൊടുങ്ങല്ലൂർ: എൻജിൻ നിലച്ച് കടലിൽ കുടുങ്ങിയ വള്ളത്തിൽനിന്നു മത്സ്യത്തൊഴിലാളികളെ ഫിഷറീസ് വകുപ്പ് രക്ഷിച്ചു. അഴീക്കോട് ഫിഷ് ലാൻഡിംഗ് സെന്‍ററിൽനിന്നു മീൻപിടിത്തത്തിനു പോയ ശ്രീ വരുണൻ എന്ന വള്ളമാണു കുടുങ്ങിയത്.

കടലിൽ 10 കിലോമീറ്റർ അകലെ കാര വടക്കുപടിഞ്ഞാറു ഭാഗത്ത് എൻജിൻ നിലച്ചു കുടുങ്ങിയ വലപ്പാട് സ്വദേശി പള്ളത്ത് മനുകുമാറിന്‍റെ ഇൻബോർഡ് വള്ളവും അന്പതു മത്സ്യത്തൊഴിലാളികളെയുമാണു ശക്തമായ കാറ്റിലും മഴയിലും രക്ഷിച്ചു കരയിലെത്തിച്ചത്.

ഇന്നലെ രാവിലെ എട്ടിനാണു വള്ളവും മത്സ്യത്തൊഴിലാളികളും കടലിൽ കുടുങ്ങിയ വിവരം ലഭിച്ചത്. ഫിഷറീസ് അസിസ്റ്റന്‍റ് ഡയറക്ടർ എം.എഫ്. പോളിന്‍റെ നിർദേശാനുസരണം മറൈൻ എൻഫോഴ്സ്മെന്‍റ് ആൻഡ് വിജിലൻസ് വിംഗ് ഓഫീസർമാരായ വി.എം. ഷൈബു, വി.എൻ. പ്രശാന്ത്കുമാർ, ഇ.ആർ. ഷിനിൽകുമാർ, റസ്ക്യൂ ഗാർഡ്മാരായ പ്രമോദ്, റെഫീക്ക്, ബോട്ട് സ്രാങ്ക് ദേവസി മുനന്പം എന്നിവരും രക്ഷാപ്രവർത്തനത്തിനു നേതൃത്വം നൽകി. വാർഷിക അറ്റകുറ്റപ്പണികൾ കൃത്യമായി നടത്താത്തതും കാലപ്പഴക്കം ചെന്ന മത്സ്യബന്ധന യാനങ്ങൾ ഉപയോഗിച്ച് മത്സ്യബന്ധനത്തിനു പോകുന്നതും കടലിൽ അപകടങ്ങൾ തുടർക്കഥയാകാൻ കാരണമാകുന്നു. ഏതാനും ദിവസങ്ങൾക്കിടെ നാലാമത്തെ യാനമാണു കടലിൽ കുടുങ്ങിയത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.