എക്സാലോജിക് ആരോപണത്തിൽ മറുപടി പറയാൻ കഴിഞ്ഞില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റി
എക്സാലോജിക് ആരോപണത്തിൽ മറുപടി പറയാൻ കഴിഞ്ഞില്ല: തിരുവനന്തപുരം ജില്ലാ കമ്മിറ്റി
Sunday, June 30, 2024 1:11 AM IST
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെതിരേയും സർക്കാരിനെതിരേയും രൂക്ഷ വിമർശനവുമായി സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി. മുഖ്യമന്ത്രിക്കെതിരേയും മകൾക്കെതിരേയും ഉയർന്ന എക്സാലോജിക് അടക്കമുള്ള ആരോപണങ്ങളിൽ കൃത്യമായ മറുപടി പറയാൻ പാർട്ടിക്കോ മുഖ്യമന്ത്രിക്കോ കഴിഞ്ഞില്ല.

ഇതു സാധാരണ ജനങ്ങൾക്കിടയിലും പാർട്ടി അംഗങ്ങൾക്കിടയിലും സംശയം ജനിപ്പിച്ചു. ഈ കാരണങ്ങൾ കൊണ്ടുതന്നെ പാർട്ടിക്കു ലഭിച്ചുകൊണ്ടിരുന്ന അടിസ്ഥാന വോട്ടുകൾ ലഭിച്ചില്ല.

ഈ വോട്ടുകൾ ബിജെപിയിലേക്കു പോയി. കൂടാതെ കാലാകാലങ്ങളിൽ ഇടതുമുന്നണിക്കു ലഭിച്ചുകൊണ്ടിരുന്ന ഈഴവ-എൻഎസ്എസ് വോട്ടുകളിൽ വലിയ വിള്ളലുണ്ടായെന്നും സംസ്ഥാന നേതൃത്വം മുതൽ ശക്തമായ തിരുത്തലുകൾ ഉണ്ടായാലേ തിരിച്ചുവരവിനു സാധ്യതയുള്ളൂവെന്നും ഇന്നലെ ചേർന്ന സിപിഎം ജില്ലാ കമ്മിറ്റിയിൽ അംഗങ്ങൾ പറഞ്ഞു.

പാർട്ടി സംസ്ഥാന സെക്രട്ടറി ഇപ്പോഴും പാർട്ടി ക്ലാസ് കൈകാര്യം ചെയ്യുന്ന കേവലമൊരു അധ്യാപകനെപ്പോലെയാണു പ്രവർത്തിക്കുന്നത്. ഇതു പാർട്ടി സെക്രട്ടറിക്കു ചേർന്നതല്ല. പരാതികൾ നൽകിയാൽ നടപടി സംസ്ഥാന നേതൃത്വത്തിൽ നിന്നും ഉണ്ടാകുന്നില്ല.

നേരത്തേ അങ്ങനെയല്ലായിരുന്നു. അതുകൊണ്ടു പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദനും ആത്മപരിശോധനയ്ക്കു തയാറാകണമെന്നും അംഗങ്ങൾ ചൂണ്ടിക്കാട്ടി. മന്ത്രിമാർ അവർക്കു തോന്നിയതുപോലെ പ്രവർത്തിക്കുന്നുവെന്നും സ്റ്റാഫുകൾക്കുമേൽ പാർട്ടി മന്ത്രിമാർക്ക് ഒരു നിയന്ത്രണവുമില്ലെന്നും വിമർശനമുണ്ടായി. മന്ത്രി മുഹമ്മദ് റിയാസിനെതിരേയും കമ്മിറ്റിയിൽ വിമർശനമുയർന്നു.

ആക്കുളം കായൽ വികസന പദ്ധതിയുമായി ബന്ധപ്പെട്ടു സ്ഥലം എംഎൽഎ കൂടിയായ പാർട്ടി സംസ്ഥാന കമ്മിറ്റി അംഗം കടകംപള്ളി സുരേന്ദ്രൻ നിരന്തരമായി ആവശ്യപ്പെട്ടിട്ടും മന്ത്രി റിയാസ് കേട്ട ഭാവം പോലും കാണിച്ചില്ലെന്നും മന്ത്രിയുടെ ഈ രീതി മാറ്റണമെന്നും അംഗങ്ങൾ ആവശ്യപ്പെട്ടു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.