മുഖ്യമന്ത്രിക്കെതിരേ എഐവൈഎഫും
മുഖ്യമന്ത്രിക്കെതിരേ എഐവൈഎഫും
Sunday, June 30, 2024 1:11 AM IST
തൊടുപുഴ: മുഖ്യമന്ത്രി പിണറായി വിജയനെതിരേ കടുത്ത വിമർശനവുമായി എഐവൈഎഫ്. കുമളിയിൽ നടക്കുന്ന സംസ്ഥാന ശിൽപശാലയിൽ അവതരിപ്പിച്ച പ്രവർത്തന റിപ്പോർട്ടിലാണ് കടുത്ത വിമർശനം ഉന്നയിച്ചിരിക്കുന്നത്.

ലോക്സഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ടാണ് വിമർശനം. മുഖ്യമന്ത്രിയുടെ പ്രവർത്തനത്തിലും പെരുമാറ്റത്തിലുമുണ്ടായ ഏകാധിപത്യ നീക്കങ്ങൾ ജനങ്ങളിൽ ഇടതുവിരുദ്ധ വികാരം വളർത്തിയെന്നും പൗരാവകാശങ്ങൾക്കുമേൽ സ്വേച്ഛാധിപത്യം സ്ഥാപിക്കാനായി പോലീസ് സംവിധാനത്തെ ദുരുപയോഗം ചെയ്തുവെന്നും റിപ്പോർട്ടിൽ കുറ്റപ്പെടുത്തുന്നു.

തോൽവിയിലേക്ക് നയിച്ച കാരണങ്ങളും അതിലേക്ക് നയിച്ച സാഹചര്യങ്ങളും മുന്നണിയും പാർട്ടികളും പരിശോധിക്കണമെന്നും റിപ്പോർട്ടിൽ പറയുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.