അത്രമേല്‍ മലിനം പെരിയാര്‍! പക്ഷേ; കേസില്ല, പിഴയുമില്ല
അത്രമേല്‍ മലിനം പെരിയാര്‍!    പക്ഷേ; കേസില്ല, പിഴയുമില്ല
Sunday, June 30, 2024 1:11 AM IST
സിജോ പൈനാടത്ത്

കൊച്ചി: ജലമലിനീകരണവും മത്സ്യക്കുരുതിയും തുടര്‍ക്കഥയായ പെരിയാറില്‍ മാലിന്യമൊഴുക്കുന്നവരുടെ പേരില്‍ മലിനീകരണ നിയന്ത്രണ ബോര്‍ഡ് (പിസിബി) കഴിഞ്ഞ നാലു വര്‍ഷത്തിനിടെ ഒരു രൂപപോലും പിഴയീടാക്കിയില്ല. മാലിന്യമൊഴുക്കുന്നുവെന്നു തെളിഞ്ഞ കമ്പനികള്‍ക്കെതിരേ ഒരു കേസുപോലും രജിസ്റ്റര്‍ ചെയ്തിട്ടുമില്ല.

പിസിബിയുടെ കൊച്ചി ഓഫീസിനുകീഴില്‍ 7856 വ്യവസായസ്ഥാപനങ്ങള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. പുഴ മലിനമാക്കിയതായുള്ള പരാതികള്‍ ഉണ്ടായിട്ടുണ്ട്. അതിന്‍റെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ നടത്തുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ 2020 ഏപ്രില്‍ ഒന്നുമുതല്‍ 2024 മേയ് വരെ ഒരു സ്ഥാപനങ്ങളില്‍നിന്നും നിയമലംഘനങ്ങള്‍ക്കു പിഴ ഈടാക്കിയിട്ടില്ലെന്ന് പിസിബി എന്‍വയോണ്‍മെന്‍റല്‍ എന്‍ജിനിയര്‍ വിവരാവകാശ നിയമപ്രകാരം നല്‍കിയ മറുപടിയില്‍ വ്യക്തമാക്കി.

പിസിബി ഉദ്യോഗസ്ഥര്‍ ഇക്കാലയളവില്‍ നടത്തിയ പരിശോധനകളുടെ ഫയലുകളില്‍ ഒന്നിലും മലിനീകരണത്തിന്‍റെ പേരില്‍ ഏതെങ്കിലും സ്ഥാപനത്തിനെതിരേ കേസ് രജിസ്റ്റര്‍ ചെയ്തിട്ടില്ലെന്നും മറുപടിയില്‍ പറയുന്നു. പൊതുപ്രവര്‍ത്തകനായ രാജു വാഴക്കാലയാണ് വ്യവസായശാലകള്‍ക്കെതിരേയുള്ള നടപടികളുടെ വിവരങ്ങളാരാഞ്ഞു പിസിബിയെ സമീപിച്ചത്.

പെരിയാറിലെ മത്സ്യക്കുരുതിക്കും ജലമലിനീകരണത്തിനും കാരണം വ്യവസായശാലകളില്‍നിന്നുള്ള രാസമാലിന്യങ്ങളാണെന്ന് കൊച്ചി സര്‍വകലാശാല, കേരള സ്റ്റേറ്റ് കൗണ്‍സില്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്‌നോളജി, നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി എന്നീ സ്ഥാപനങ്ങള്‍ വിവിധ ഘട്ടങ്ങളില്‍ നടത്തിയ പഠനങ്ങളില്‍ വ്യക്തമായിരുന്നു. 2016ല്‍ ദേശീയ ഹരിത ട്രൈബ്യൂണല്‍ നടത്തിയ പഠനത്തില്‍ പെരിയാര്‍ തീരത്തെ വ്യവസായമേഖലയില്‍ കൃത്യമായ മലിനീകരണ നിയന്ത്രണ സംവിധാനമില്ലെന്നും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.

അടുത്തകാലത്ത് പെരിയാറിലുണ്ടായ ഏറ്റവും വലിയ മത്സ്യക്കുരുതി കഴിഞ്ഞ മേയ് 20നായിരുന്നു. ലക്ഷക്കണക്കിന് രൂപയുടെ മത്സ്യസമ്പത്ത് ഇല്ലാതായെന്നും ജലസ്രോതസ് ഗുരുതരമായ രീതിയില്‍ മലിനമായെന്നും തെളിഞ്ഞശേഷവും പിസിബി നിഷ്‌ക്രിയത്വം തുടരുകയാണെന്ന ആരോപണം ശരിവയ്ക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ പുറത്തുവരുന്നത്.

മലിനമാക്കിയാല്‍ ശിക്ഷ (രേഖയില്‍)

സംസ്ഥാന സര്‍ക്കാരിന്‍റെ ജലസംരക്ഷണ നിയമഭേദഗതി ഓര്‍ഡിനന്‍സ് പ്രകാരം ജലസ്രോതസുകള്‍ മലിനമാക്കുന്ന വ്യവസായശാലകള്‍ക്കെതിരേയുള്ള ശിക്ഷാനടപടികള്‍ ഇങ്ങനെ:
1. ജലസ്രോതസുകള്‍ മലിനമാക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പു പ്രകാരം കേസ്
2. മൂന്നു വര്‍ഷമോ അതിലധികമോ ശിക്ഷ ലഭിക്കാവുന്നതാണു കേസ്
3. കുറ്റം ആവര്‍ത്തിച്ചാല്‍ തടവും രണ്ടു ലക്ഷം രൂപ പിഴയും
4. വ്യവസായ വാണിജ്യ സ്ഥാപനങ്ങളില്‍നിന്നുള്ള മലിനജലം ശുദ്ധീകരിക്കാതെ ജലസ്രോതസുകളിലേക്ക് ഒഴുക്കുകയോ മാലിന്യം തള്ളുകയോ ചെയ്താല്‍ സ്ഥാപന ഉടമ പ്രതിയാകും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.