കുളമാൻകുഴിയിലെ കാട്ടാനശല്യം: പരിഹാരം കാണാനാകാതെ വനം വകുപ്പ്
കുളമാൻകുഴിയിലെ കാട്ടാനശല്യം: പരിഹാരം കാണാനാകാതെ വനം വകുപ്പ്
Sunday, June 30, 2024 1:11 AM IST
തൊടുപുഴ: ജില്ലയിലെ വനാതിർത്തി മേഖലകളിൽ രൂക്ഷമാകുന്ന കാട്ടാന ആക്രമണത്തിന് ശാശ്വതപരിഹാരം കാണാനാകാതെ വനംവകുപ്പ് ഇരുട്ടിൽതപ്പുന്പോൾ ജനങ്ങളുടെ നെഞ്ചിടിപ്പേറുന്നു.

അടിമാലി വാളറ കുളമാൻകുഴിയിൽ ഒറ്റക്കൊന്പൻ അടക്കമുള്ള കാട്ടാനകളുടെ ശല്യത്തിൽ പൊറുതിമുട്ടിയതോടെയാണ് കഴിഞ്ഞ ദിവസം ആദിവാസികളും നാട്ടുകാരും ചേർന്ന് കൊച്ചി-ധനുഷ്കോടി ദേശീയപാത ഉപരോധിച്ചത്.

കൃഷിയിടത്തിൽ തന്പടിച്ചിരിക്കുന്ന ഒറ്റക്കൊന്പന്‍റെ സാന്നിധ്യംമൂലം രണ്ട ു മാസമായി വീടിനു പുറത്തിറങ്ങാനോ കൂലിപ്പണി ചെയ്ത് അന്നന്നത്തെ അപ്പത്തിനു വക തേടാനോ കഴിയാത്ത സാഹചര്യമാണ് നാട്ടുകാർക്ക്. പകൽ സമയത്ത് വനത്തിലേക്ക് കടക്കുന്ന ആന നേരം ഇരുട്ടുന്നതോടെ ജനവാസ മേഖലയിലെത്തും. കാഞ്ഞിരവേലി, പടിക്കപ്പ്, വാളറ, കുളമാൻകുഴി തുടങ്ങിയ പ്രദേശങ്ങളിലെ തെങ്ങ്, കൊക്കൊ, വാഴ, ഏലം തുടങ്ങി നട്ടുവളർത്തി വർഷങ്ങളോളം പരിപാലിച്ച കൃഷികളെല്ലാം ചവിട്ടിമെതിക്കുകയാണ്.

ലക്ഷക്കണക്കിനു രൂപയുടെ കൃഷിനാശമാണ് ഇതുമൂലം ഉണ്ടായിരിക്കുന്നത്. നിലവിൽ കുളമാൻകുഴി പ്രദേശത്താണ് ആന തന്പടിച്ചിരിക്കുന്നത്. ഇവിടെ 100ഓളം ആദിവാസി കുടുംബങ്ങളും 25ഓളം സാധാരണകർഷകരുമാണുള്ളത്. കുടിയിൽ സർക്കാർ ജീവനക്കാരോ സ്ഥിരവരുമാനക്കാരോ ഇല്ല. കൃഷിയാണ് ഇവരുടെ ഏക ഉപജീവന മാർഗം. അതു നശിച്ചാൽ പട്ടിണിയും പരിവട്ടവുമാകും. ആനയുടെ ശല്യത്തിൽ പൊറുതിമുട്ടിയതോടെയാണ് വെള്ളിയാഴ്ച രാവിലെ വാളറയിൽ ദേശീയപാത ഉപരോധ സമരവുമായി ജനങ്ങൾ രംഗത്തിറങ്ങിയത്.

പ്രതിരോധവുമില്ല, ആർആർടിയുമില്ല

വന്യമൃഗശല്യം വർധിച്ചുവരുന്പോഴും ഇതിനെതിരേ വനംവകുപ്പ് പ്രതിരോധ നടപടികൾ സ്വീകരിക്കുന്നില്ലെന്നതാണ് പച്ചയായ യാഥാർഥ്യം. കാട്ടാനകൾ കൃഷിയിടങ്ങളിലെത്തുന്നതു തടയാൻ കിടങ്ങുകൾ കുഴിക്കുക, ഫെൻസിംഗ് സ്ഥാപിക്കുക, വനംവകുപ്പിന്‍റെ ആർആർടി സംഘത്തെ നിയോഗിക്കുക, വനത്തിലെ ആവാസവ്യവസ്ഥ പുനഃസ്ഥാപിക്കുക, വന്യമൃഗങ്ങൾക്ക് ആവശ്യമായ വെള്ളവും ഭക്ഷണവും ലഭിക്കുന്നതിന് ആവശ്യമായ സാഹചര്യം ഒരുക്കുക തുടങ്ങിയ നടപടികൾ സ്വീകരിച്ചിരുന്നെങ്കിൽ ഇവയുടെ ശല്യം ഒഴിവാക്കാൻ കഴിയുമായിരുന്നു. എന്നാൽ ചെറുവിരൽ അനക്കാൻപോലും വനംവകുപ്പ് തയാറാകുന്നില്ല.

വേണം, അടിയന്തര പരിഹാരം

പ്രദേശത്തെ കാട്ടാനശല്യത്തിന് അടിയന്തര പരിഹാരം ഉണ്ടായില്ലെങ്കിൽ ഇവിടെ നിന്നു പലായനം ചെയ്യേണ്ട ിവരുമെന്നാണ് നാട്ടുകാർ പറയുന്നത്. വനംവകുപ്പിന്‍റെ ആർആർടി സംഘത്തെ അടിയന്തരമായി ഇവിടെ നിയോഗിക്കണമെന്നും ആനയെ കാട്ടിലേക്ക് തുരത്തിയോടിക്കാൻ നടപടി സ്വീകരിക്കണമെന്നുമാണ് ഇവരുടെ ആവശ്യം.

കോതമംഗലത്തുനിന്നു ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ പ്രശാന്ത് എന്ന യുവാവിനെ കഴിഞ്ഞ ദിവസം കാട്ടാന ആക്രമിച്ചു പരിക്കേൽപ്പിച്ചിരുന്നു. ഏതുസമയവും കാട്ടാനയുടെ ആക്രമണമുണ്ടാകാനുള്ള സാധ്യതയാണ് ഇവിടെയുള്ളത്.

പതിവു പല്ലവി ആവർത്തിച്ച് വനംവകുപ്പ്

കാട്ടാനശല്യം രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിമാലി പഞ്ചായത്തിന്‍റെയും വനംവകുപ്പിന്‍റെയും നേതൃത്വത്തിൽ പഞ്ചായത്ത് ഹാളിൽ ഇന്നലെ ജനജാഗ്രതാ സമിതി യോഗം ചേർന്നിരുന്നു.

നേര്യമംഗലം, കൂന്പൻപാറ റേഞ്ച് ഓഫീസുകളുടെ പരിധിയിൽ കാട്ടാന ആക്രമണങ്ങൾ കൂടുതലുള്ള പ്രദേശങ്ങളിൽ ഫെൻസിംഗ് ഉൾപ്പെടെയുള്ള പദ്ധതി നടപ്പാക്കുന്നതും വന്യജീവികളെ തുരത്തുന്നതിന് ആർആർടി ടീമുകളെ സജീവമാക്കുന്നതും യോഗത്തിൽ ചർച്ചയായി.

ഫെൻസിംഗ് സ്ഥാപിക്കുന്നതിന് ആവശ്യമായ ഫണ്ട് കണ്ടെത്തുന്നതിന് വിവിധ വകുപ്പുകളുമായി ചേർന്നു പദ്ധതികൾ നടപ്പാക്കണമെന്ന നിർദേശം കാട്ടാനശല്യം രൂക്ഷമായ കാഞ്ഞിരവേലി 20-ാം വാർഡ് മെംബർ ദീപ രാജീവ് യോഗത്തിൽ ഉന്നയിച്ചു. ഇതേത്തുടർന്ന് പട്ടിക-ജാതി-വർഗ വികസന വകുപ്പ് കോർപസ് ഫണ്ടും വനംവകുപ്പിന്‍റെ ഫണ്ടും ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാനും തത്വത്തിൽ തീരുമാനിച്ചിട്ടുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.