സമാശ്വാസ തൊഴില്‍ദാന പദ്ധതി: നിലവിലുള്ള ജീവനക്കാരും സംരക്ഷണ സമ്മതമൊഴി നല്‍കണം
Sunday, June 30, 2024 1:11 AM IST
തിരുവനന്തപുരം: സമാശ്വാസ തൊഴില്‍ദാന പദ്ധതി പ്രകാരമുള്ള ആശ്രിത നിയമനത്തിന് അപേക്ഷയോടൊപ്പം സംരക്ഷണസമ്മതമൊഴി സമര്‍പ്പിക്കണമെന്ന വ്യവസ്ഥ നിലവില്‍ സേവനത്തില്‍ തുടരുന്ന ജീവനക്കാര്‍ക്കും ബാധകമാക്കി സര്‍ക്കാര്‍ ഉത്തരവ് പുറപ്പെടുവിച്ചു.

സംസ്ഥാന സര്‍ക്കാര്‍ സര്‍വീസില്‍ ജോലി ചെയ്തുവരവേ മരണമടയുന്ന ജീവനക്കാരുടെ മാതാവോ പിതാവോ ഒഴികെയുള്ളവര്‍ ആശ്രിത നിയമനത്തിനായി അപേക്ഷ സമര്‍പ്പിക്കുകയാണെങ്കില്‍ മരണപ്പെട്ട ജീവനക്കാരുടെ മാതാവ്/പിതാവ്/വിധവ/വിഭാര്യന്‍ എന്നിവരെ ജീവിതകാലം മുഴുവനും സംരക്ഷിക്കുന്നതാണെന്നും അവിവാഹിതയായ സഹോദരിയോ അവിവാഹിതനായ സഹോദരനോ ഉണ്ടെങ്കില്‍ അവരെ പ്രായപൂര്‍ത്തിയാകുന്നതുവരെ സംരക്ഷിക്കുന്നതാണെന്നുമുള്ള സംരക്ഷണ സമ്മതമൊഴികൂടി ആശ്രിത നിയമനത്തിനുള്ള അപേക്ഷയോടൊപ്പം സമര്‍പ്പിക്കണമെന്നു നിഷ്കര്‍ഷിച്ച് സര്‍ക്കാര്‍ നേരത്തേ ഉത്തരവ് പുറപ്പെടുവിച്ചിരുന്നു.

മരണപ്പെട്ട ജീവനക്കാരുടെ ആശ്രിതരെ സംരക്ഷിക്കാമെന്ന സംരക്ഷണ സമ്മതമൊഴി നല്‍കി സര്‍ക്കാര്‍ സര്‍വീസില്‍ പ്രവേശിച്ചശേഷം അതു ലംഘിക്കുന്ന ജീവനക്കാര്‍ക്കെതിരേ സ്വീകരിച്ച നടപടികള്‍ സംബന്ധിച്ചും പ്രതിമാസ അടിസ്ഥാന ശമ്പളത്തില്‍നിന്നും 25 ശതമാനം തുക പിടിച്ചെടുത്ത് അര്‍ഹരായ ആശ്രിതര്‍ക്കു ധനസഹായമായി നല്‍കുന്നതു സംബന്ധിച്ചുമുള്ള പൊതുവ്യവസ്ഥകള്‍ രൂപീകരിച്ചിരുന്നു.

ഉത്തരവുകള്‍ പുറപ്പെടുവിക്കുന്നതിനു മുമ്പു സര്‍വീസില്‍ പ്രവേശിച്ചവരുടെ ആശ്രിതര്‍ക്ക് ഈ ഉത്തരവുകള്‍ പ്രകാരമുള്ള പരിരക്ഷ ലഭിക്കുന്നില്ല എന്നുള്ള പരാതികള്‍ സര്‍ക്കാരിന്‍റെ ശ്രദ്ധയില്‍പ്പെട്ട സാഹചര്യത്തിലാണ് ഇതുമായി ബന്ധപ്പെട്ട ഉത്തരവുകള്‍ പ്രകാരമുള്ള വ്യവസ്ഥകള്‍ സമാശ്വാസ തൊഴില്‍ദാനപദ്ധതി പ്രകാരം ആശ്രിത നിയമനം ലഭിച്ചു സേവനത്തില്‍ തുടരുന്ന എല്ലാ ജീവനക്കാര്‍ക്കും ബാധകമാക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.