കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾക്കു പരിഹാരം ആവശ്യപ്പെട്ടു റോഷി അഗസ്റ്റിൻ എംഎൽഎ അനിശ്ചിതകാല നിരാഹാരം ആരംഭിച്ചു. കട്ടപ്പന മിനി സ്റ്റേഡിയത്തിൽ ആരംഭിച്ച നിരാഹാര സമരം ജോസ് കെ. മാണി എംപി ഉദ്ഘാടനംചെയ്തു.
കർഷക പ്രസ്ഥാനങ്ങൾ നടത്തുന്ന സമരങ്ങളെ കണ്ടില്ലെന്നു നടിച്ച് ഒരു സർക്കാരിനും മുന്നോട്ടുപോകാനാകില്ലെന്നു ജോസ് കെ. മാണി എംപി പറഞ്ഞു. ഇടുക്കി ജില്ലയിൽ നിർമാണ നിരോധനവുമായി ബന്ധപ്പെട്ടുള്ള ഉത്തരവ് പൂർണമായും പിൻവലിക്കുക, ഭൂപതിവ് ചട്ടങ്ങൾ ഭേദഗതി ചെയ്യുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചണ് എംഎൽഎയുടെ സമരം. പ്രശ്നപരിഹാരം ഉണ്ടാക്കുന്നതിനായി സർവ കക്ഷിയോഗം വിളിക്കാമെന്നു മുഖ്യ മന്ത്രി നിയമസഭയിൽ നൽകിയ ഉറപ്പ് പാലിക്കുന്നതുവരെ സമരം തുടരുമെന്നും നേതാക്കൾ അറിയിച്ചു.
കട്ടപ്പന ഗാന്ധിസ്മാരകത്തിനു മുൻപിൽ പുഷ്പാർച്ചന നടത്തിയ ശേഷം നൂറുകണക്കിനു പ്രവർത്തകർ പ്രകടനമായി എത്തിയാണു നിരാഹാരസമരം തുടങ്ങിയത്.
ജില്ലാ പ്രസിഡന്റ് ജോസ് പാലത്തിനാലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ തോമസ് ചാഴികാടൻ എം.പി, ഡീൻ കുര്യാക്കോസ് എം.പി, ജോണി നെല്ലൂർ, എസ്. അശോകൻ, അലക്സ് കോഴിമല, പി.ടി.ജോസ്, ഇ.എം. അഗസ്തി, ജോസഫ് എം. പുതുശരി, പ്രഫ. കെ.ഐ. ആന്റണി, മാർട്ടിൻ മാണി, അഗസ്റ്റിൻ വട്ടക്കുന്നേൽ, മനോജ് എം. തോമസ്, ബേബി ഉഴുത്തുവാൽ, പ്രിൻസ് ലൂക്കോസ്, ജെന്നിംഗ്സ് ജേക്കബ്, രാരിച്ചൻ നിറണാകുന്നേൽ, റെജി കുന്നംകോട്ട്, ഷാജി കാഞ്ഞമല, ജിൻസണ് വർക്കി, ജിമ്മി മറ്റത്തിപ്പാറ, സണ്സി മാത്യു, ജോയി വെട്ടിക്കുഴി, ബാബു കക്കുഴി, എ.ഒ. അഗസ്റ്റിൻ, ജോയി കിഴക്കേപ്പറന്പിൽ, എം.വി. കുര്യൻ, സെബാസ്റ്റ്യൻ വിളക്കുന്നേൽ, ശ്രീമന്ദിരം ശശികുമാർ, ജോർജ് ജോസഫ് പടവൻ, എ.പി. ഉസ്മാൻ, മനോജ് മുരളി, ജോസ് പൂരക്കാട്ടിൽ, കെ.ബി. സെൽവം, ഷിജോ തടത്തിൽ, സെലിൻ കുഴിഞ്ഞാലിൽ, ജോർജ് അന്പഴം, തങ്കച്ചൻ വാലുമ്മേൽ, ജോഷി മണിമല, അൽവിൽ വറപോളയ്ക്കൽ, അഖിൽ ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.
സർവകക്ഷി യോഗം വിളിച്ചു; റോഷി ഇന്നു സമരം അവസാനിപ്പിക്കും
കട്ടപ്പന: ഇടുക്കി ജില്ലയിലെ ഭൂപ്രശ്നങ്ങൾ ചർച്ച ചെയ്യാൻ 17ന് മുഖ്യമന്ത്രി സർവകക്ഷിയോഗം യോഗം വിളിച്ചതായി നിയമസഭാ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ റോഷി അഗസ്റ്റിൻ എംഎൽഎ അറിയിച്ചു. ഇതിനെത്തു ടർന്ന് അനിശ്ചിതകാല നിരാഹാര സമരം ഇന്നു വൈകുന്നേരം അഞ്ചിന് അവസാനിപ്പിക്കുമെന്നും റോഷി അറിയിച്ചു. സർവകക്ഷിയോഗം വിളിക്കാനുള്ള തീരുമാനം സ്വാഗതാർഹമാണെന്നും ഇതുസംബന്ധിച്ചു സഭയിൽ നൽകിയ ഉറപ്പ് പാലിക്കാതിരുന്നതിനാലാണ് സമരം ആരംഭിച്ചതെന്നും അദ്ദേഹം പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.