എഡിഎം നവീൻ ബാബുവിന്‍റെ മരണം: കേസെടുക്കാൻ വൈകിയതിൽ ഗൂഢാലോചനയെന്ന് ബന്ധുക്കൾ
എഡിഎം നവീൻ ബാബുവിന്‍റെ മരണം: കേസെടുക്കാൻ വൈകിയതിൽ ഗൂഢാലോചനയെന്ന് ബന്ധുക്കൾ
Thursday, October 17, 2024 1:39 AM IST
പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്‍റെ മരണത്തെത്തുടർന്ന് പോലീസ് കേസെടുക്കുന്നതിൽ താമസം വരുത്തിയതിനു പിന്നിൽ ഗൂഢാലോചനയെന്ന് സഹോദരനും ബന്ധുക്കളും.

നവീൻ ബാബുവിനെ മരണത്തിലേക്ക് തള്ളിവിട്ടശേഷം 18 മണിക്കൂർ കഴിഞ്ഞിട്ടും കേസെടുത്തിരുന്നില്ലെന്ന് സഹോദരനും അഭിഭാഷകനുമായ പ്രവീൺ ബാബു ചൂണ്ടിക്കാട്ടി.

സർക്കാർ ഉദ്യോഗസ്ഥൻ തന്‍റെ താമസസ്ഥലത്തു ദുരൂഹമായി മരിച്ച സാഹചര്യത്തിൽ സ്വമേധയാ കേസെടുത്ത് എഫ്ഐആർ ഇടേണ്ടതായിരുന്നു. മരണത്തിൽ തങ്ങൾക്ക് സംശയങ്ങളേറെയുണ്ട്. അദ്ദേഹത്തിന്‍റെ സർവീസിൽ ഇതേവരെ കേട്ടിട്ടില്ലാത്ത ആരോപണങ്ങളാണ് ക്ഷണിക്കാത്ത യോഗത്തിൽ വന്ന് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ ഉന്നയിച്ചത്.


ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തി ദിവ്യക്കെതിരേ കേസെടുക്കണമെന്നാവശ്യപ്പെട്ട് പ്രവീൺബാബു പോലീസിൽ പരാതി നൽകിയിട്ടുണ്ട്. കണ്ണൂർ സിറ്റി പോലീസ്, എസ്പി, ഡിജിപി എന്നിവർക്കും പരാതി നൽകി.

ദിവ്യയുടെ ഭീഷണിയും പെട്രോൾ പമ്പ് സംരംഭകൻ ടി.വി. പ്രശാന്തനുമായുള്ള ഗൂഢാലോചനയുമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. അവഹേളിക്കുക എന്നതായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റിന്‍റെ ലക്ഷ്യം. പ്രശാന്ത് അവർക്ക് കൂട്ടുനിൽക്കുകയായിരുന്നു.

കടുത്ത നടപടി ഉണ്ടായില്ലെങ്കിൽ നിയമപരമായി മുന്നോട്ട് നീങ്ങും. മുഖ്യമന്ത്രിക്കുൾപ്പെടെ പരാതി നൽകുന്ന കാര്യം ആലോചിക്കുമെന്നും പ്രവീൺ ബാബു പറഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.