ന്യൂഡൽഹി: വയനാട് ദുരന്തത്തിൽ സംസ്ഥാന സര്‍ക്കാരിനെ കുറ്റപ്പെടുത്തി കേന്ദ്ര വനംമന്ത്രി ഭൂപേന്ദർ യാദവ്. ഉരുൾപൊട്ടലിന് കാരണം ഖനനവും അനധികൃത കുടിയേറ്റവുമാണെന്ന് മന്ത്രി ആരോപിച്ചു.
വനംവകുപ്പ് മുൻ ഡയറക്ടർ ജനറൽ സഞ്ജയ് കുമാറിന്റെ നേതൃത്വത്തിൽ കേന്ദ്രം കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. അവർ കേരള സർക്കാരുമായി ബന്ധപ്പെട്ടിരുന്നു. ഇത് സംസ്ഥാന സർക്കാരിന്റെ ഭാഗത്ത് നിന്ന് വന്ന വീഴ്ച ആണെന്നാണ് തങ്ങൾ മനസിലാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
കേന്ദ്രം നിയോഗിച്ച കമ്മിറ്റിയെ അവഗണിക്കരുത്. സംസ്ഥാനം നിർദേശങ്ങൾ സമർപ്പിക്കണമെന്നും ഭൂപേന്ദർ യാദവ് കൂട്ടിച്ചേർത്തു.