ചൂരൽമല: ഉരുൾപൊട്ടലുണ്ടായ മുണ്ടക്കൈയിലെ 400ഓളം വീടുകളിൽ ഇപ്പോൾ അവശേഷിക്കുന്നത് 50ഓളം വീടുകൾ മാത്രം. ബാക്കിയുള്ള 350ഓളം വീടുകൾ ഉരുൾപൊട്ടലിൽ നഷ്ടമായി. ഇവിടെ താമസിച്ചിരുന്ന പലരുടെയും വിവരങ്ങൾ ലഭ്യമല്ല.
മേപ്പാടി പഞ്ചായത്തിലെ രേഖകൾ പ്രകാരം മുണ്ടക്കൈ പ്രദേശത്ത് 400ഓളം വീടുകളുണ്ട്. അവിടെ താമസിക്കുന്നതിൽ ഭൂരിഭാഗവും എസ്റ്റേറ്റ് തൊഴിലാളികളായ സാധാരണക്കാരാണ്. മുണ്ടക്കൈയിൽ നാലു എസ്റ്റേറ്റ് പാടികളുമുണ്ട്. അതിനുള്ളിൽ ഏകദേശം 400 പേർ ഉണ്ടാവുമെന്ന് രക്ഷപ്പെട്ട പ്രദേശവാസികൾ പറയുന്നുത്.
അതേസമയം മരണസംഖ്യ പടിപടിയായി ഉയരുമെന്ന സൂചന നൽകുന്നതാണ് ഇന്ന് രാവിലെ ആരംഭിച്ച രക്ഷാപ്രവർത്തനത്തിൽനിന്നു വ്യക്തമാകുന്നത്. മണ്ണുമൂടിക്കിടക്കുന്ന വീടുകളിൽനിന്നു നിരവധി മൃതദേഹങ്ങൾ കണ്ടെടുത്തു.