വയനാട്: ചൂരൽമലയിലും മുണ്ടക്കൈയിലുമുണ്ടായ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 402 ആയി. ചൂരല്‍മലയിലെ ന്യൂ വില്ലേജിന് സമീപത്തുനിന്ന് ഇന്ന് ഒരു മൃതദേഹം കണ്ടെടുത്തു. ഇത് പുറത്തെടുക്കാനുള്ള ശ്രമം തുടരുകയാണ്.
ദൗത്യത്തിന്റെ ഏഴാം ദിനമായ ഇന്ന് 12 മേഖലകളിലായാണ് തിരച്ചില്‍ പുരോഗമിക്കുന്നത്. വീടുകള്‍ ഉണ്ടായിരുന്നതോ നേരത്തേ കൂടുതല്‍ മൃതദേഹങ്ങള്‍ ലഭിച്ചതോ ആയ സ്ഥലങ്ങളിലാണ് ഇന്ന് തിരച്ചില്‍ നടത്തുന്നത്.
ചൂരല്‍മലയ്ക്ക് മുകളിലേക്ക് തിരച്ചിലിനായി പോകുന്നവരുടെ എണ്ണത്തില്‍ ഇന്ന് മുതൽ നിയന്ത്രണമുണ്ട്. എണ്ണം കൂടുന്നത് തിരിച്ചടിയാകുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. ചാലിയാര്‍ പുഴയിലും ഇന്നും തിരച്ചില്‍ നടക്കുന്നുണ്ട്.