കൽപ്പറ്റ: ഉരുൾപൊട്ടലിനെ തുടർന്നുണ്ടായ വയനാട്ടിലെ സാഹചര്യം പ്രധാനമന്ത്രി നരേന്ദ്രമോദിയും ആഭ്യന്തര മന്ത്രി അമിത്ഷായും നിരന്തരം നിരീക്ഷിച്ചുവരുകയാണെന്ന് കേന്ദ്രസഹമന്ത്രി ജോര്‍ജ് കുര്യന്. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും മുഖ്യമന്ത്രി പിണറായി വിജയനുമായി സംസാരിച്ചു.
കേന്ദ്ര ഗവണ്മെന്റിൽ നിന്ന് സാധ്യമായ എല്ലാ സഹായവും നല്‍കുമെന്ന് ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ദുരന്ത ഭൂമിയിലേക്ക് ഉടന്‍തന്നെ രക്ഷാ പ്രവര്‍ത്തനത്തിനായി വിവിധ സേനകളുടെ പ്രവര്‍ത്തനം സാധ്യമാക്കിയതായും ജോര്‍ജുകുര്യന്‍ പറഞ്ഞു.
ദുരന്തമുണ്ടായി ഉടന്‍തന്നെ എന്‍ഡിആര്‍എഫിന്റെ രണ്ടു ടീമുകള്‍, ഇന്ത്യന്‍ ആര്‍മിയുടെ രണ്ട് സംഘങ്ങള്‍, എയര്‍ഫോഴ്സിന്റെ രണ്ട് ഹെലികോപ്റ്ററുകള്‍ എന്നിവ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കായി വിന്യസിച്ചതായും കേന്ദ്രമന്ത്രി ജോര്‍ജ് കുര്യന് വാര്‍ത്താക്കുറിപ്പിൽ അറിയിച്ചു.