വയനാട്: ഉരുൾപൊട്ടൽ ഉണ്ടായ ചൂരല്‍മല, മുണ്ടക്കൈ, അട്ടമല ഭാഗങ്ങളിൽ രക്ഷാപ്രവർത്തനം താത്കാലികമായി അവസാനിപ്പിച്ചു. ബുധനാഴ്ച രാവിലെ മുതൽ രക്ഷാപ്രവർത്തനം പുനരാരംഭിക്കുമെന്ന് അധികൃതർ പറഞ്ഞു.
കുടുങ്ങിക്കിടക്കുന്നവരെ വ്യോമസേനയുടെ ഹെലികോപ്ടറിൽ സുരക്ഷിത സ്ഥാനങ്ങളിലേക്കു മാറ്റിയിരുന്നു. പരിക്കേറ്റവരെയും അടിയന്തര വൈദ്യസഹായം ആവശ്യമുള്ളവരെയുമാണ് എയർ ലിഫറ്റ് ചെയ്തത്. ചൂരൽമലയിലെ തകർന്ന പാലത്തിനു പകരം താത്കാലിക പാലം സൈന്യത്തിന്റെ നേതൃത്വത്തിൽ നിർമിച്ചു.
റോപ്പ് വഴി രക്ഷപ്പെടുത്തിക്കൊണ്ടിരിക്കുന്നവരുടെ എണ്ണം വർധിച്ചു വരുന്നതായും മന്ത്രി കെ. രാജൻ പറഞ്ഞു. ചൂരൽമലയിലെ പത്താം വാർഡായ അട്ടൽമലയിലെ രക്ഷാപ്രവർത്തനം അതീവ ദുഷ്കരമാണെന്ന് സൈന്യം അറിയിച്ചു.
അഞ്ചു സൈനികർ കയർ കെട്ടി പത്താം വാർഡിലേക്ക് കടന്നെങ്കിലും കൂടുതൽ പേരെ എത്തിക്കാനുള്ള കയർ അടക്കമുള്ള സൗകര്യങ്ങൾ ഇല്ലെന്ന് സൈന്യം അറിയിച്ചു.