വയനാട്: ചൂരൽമല, മുണ്ടക്കൈ എന്നിവിടങ്ങളിലെ ഉരുൾപൊട്ടൽ ദുരന്തത്തേ തുടർന്ന് മലപ്പുറം ജില്ലയിൽ കണ്ടെത്തിയ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി ഇന്ന് മേപ്പാടി ആശുപത്രിയിലേക്കു കൊണ്ടു വരും. നടപടികൾ വേഗത്തിലാക്കാൻ തൃശൂർ, കോഴിക്കോട് ജില്ലകളിൽനിന്നുള്ള വലിയ സംഘം ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.
ഇൻക്വസ്റ്റ് നടപടികൾ വേഗത്തിലാക്കാൻ കൂടുതൽ പോലീസ് ഉദ്യോഗസ്ഥരെയും നിയോഗിച്ചിട്ടുണ്ട്. ഇൻക്വസ്റ്റ് നടത്താൻ ആവശ്യത്തിനു പോലീസുകാരില്ലെന്ന് ചൊവ്വാഴ്ച മരണമടഞ്ഞവരുടെ ബന്ധുക്കൾ പരാതിപ്പെട്ടിരുന്നു. ഇന്ന് രാവിലെ തന്നെ പോസ്റ്റ്മോർട്ടം നപടികൾ പുനരാരംഭിച്ച് താമസമില്ലാതെ മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടുകൊടുക്കാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്.