കെപി റോഡിനു സമാന്തരമായി ഹൈബ്രിഡ് റെയിൽ കോറിഡോർ സ്ഥാപിക്കണമെന്ന്
Friday, October 18, 2024 4:08 AM IST
അടൂർ: കെപി റോഡിനു സമാന്തരമായി പുതിയ ഹൈബ്രിഡ് റെയിൽ കോറിഡോർ സ്ഥാപിക്കണമെന്ന ആവശ്യം ശക്തമായി. റീജണൽ റെയിൽ കാന്പയിൻ കമ്മിറ്റി കേന്ദ്ര റെയിൽവേ ബോർഡ് മുന്പാകെ നിർദേശം നൽകിയിട്ടുണ്ട്. പദ്ധതി കെപി റോഡിലെ ഗതാഗതത്തിരക്കിന് ശാശ്വത പരിഹാരം ഉണ്ടാക്കുമെന്ന് കമ്മിറ്റിയംഗങ്ങൾ പറഞ്ഞു.

കായംകുളത്തുനിന്ന് പുനലൂർവരെയുള്ള പാത അന്‍പത് കിലോമീറ്റർ ദൈർഘ്യം വരും. കയറ്റിറക്കങ്ങളോ വളവുതിരിവുകളോ നദികളോ പുഴകളോ കടക്കേണ്ടതില്ല. നിർമാണച്ചെലവും ഗണ്യമായി കുറയ്ക്കാനാകും.

കെപി റോഡിന് സമാന്തരമായി എലിവേറ്റഡ് പാതയായി ഇതു നിർമിക്കാനാകുമെന്നും ഭൂമി ഏറ്റെടുക്കലിനു തടസമുണ്ടാകില്ലെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.

തമിഴ്നാട്ടിൽനിന്നുളള ചരക്കുഗതാഗതത്തിനും ശബരിമല തീർഥാടകർക്കും ചെങ്കോട്ട,ശിവകാശി തിരുനെൽവേലി, മധുര തുടങ്ങിയ സ്ഥലങ്ങളിലേക്കുളള യാത്രക്കാർക്കും പാത ഏറെ ഗുണം ചെയ്യും. ആലപ്പുഴ,പത്തനംതിട്ട, കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന നിർദിഷ്ട റെയിൽവേ ലൈൻ എറണാകുളം -തിരുവനന്തപുരം തീരദേശ റെയിൽ ലൈനും കൊല്ലം - ചെങ്കോട്ട പാതയുമായുള്ള ലിങ്കുമാകും.


കായംകുളത്തിനും പുനലൂരിനുമിടയ്ക്കുള്ള പ്രധാന ടൗണുകളായ കറ്റാനം, ചാരുംമൂട്, നൂറനാട്, ആദിക്കാട്ടുകുളങ്ങര, , പഴകുളം, അടൂർ,പറക്കോട്, പത്തനാപുരം പ്രദേശങ്ങളുടെ സമഗ്രമായ വികസനത്തിനും പാത ഉപകരിക്കും.

റീജണൽ റെയിൽ കാന്പയിൻ കമ്മിറ്റി അംഗങ്ങളായ പ്രേംചന്ദ് അടൂർ, കുടശനാട് മുരളി, ജയചന്ദ്രൻ ഉണ്ണിത്താൻ, നെല്ലിക്കുന്നിൽ സുമേഷ് എന്നിവരാണ് റെയിൽവേ മന്ത്രാലയത്തിനും, ബോർഡിനും സ്വതന്ത്ര ചുമതലയുള്ള ഡയറക്ടർ ഡോ.എം.വി. നടേശനും അടക്കം നിവേദനം നൽകിയത്.