അശാസ്ത്രീയ പരിഷ്കാരങ്ങൾ: അടൂർ ജനറൽ ആശുപത്രി വികസനം സ്തംഭിച്ചു
Friday, October 18, 2024 3:59 AM IST
അടൂർ: സ്ഥലപരിമിതിയിൽ വീർപ്പുമുട്ടുന്ന അടൂർ ജനറൽ ആശുപത്രിയോടു ചേർന്നു നഗരസഭയുടെ ടേക്ക് എ ബ്രേക്ക് പദ്ധതി പ്രകാരമു ള്ള ടോയ്‌ലറ്റ് സ്ഥിതി ചെയ്യുന്ന സ്ഥലം വികസന ആവശ്യങ്ങൾക്ക് ഏറ്റെടുക്കണമെന്ന ആവശ്യം ശക്തമായി.

ആശുപത്രിയിൽ നടപ്പാക്കിയ വികസനപ്രവർത്തനങ്ങളുടെ അശാസ്ത്രീയതയാണ് നിലവിലെ വീർപ്പുമുട്ടലിനു കാരണമെന്ന ആക്ഷേപവും ഉ‍യർന്നു. മതിയായ പാർക്കിംഗ് സൗകര്യമോ ഒപി കൗണ്ടറിനു മുന്പിലെ തിരക്കിനനുസരിച്ച് സ്ഥല സൗകര്യമോ ഇല്ലെന്നിരിക്കേ വികസന പ്രവർത്തനങ്ങൾ സ്ഥലപരിമിതി കാരണം തടസപ്പെട്ട നിലയാണ്.

ഒപി ടിക്കറ്റ് എടുക്കുന്ന കൗണ്ടറിന് മുന്നിലെ ക്യൂ പലപ്പോഴും റോഡിലേക്ക് നീളുന്ന സ്ഥിതിയാണ്. അത്യാഹിത വിഭാഗത്തിനു മുന്നിൽനിന്നു തിരിയാൻ ഇടമില്ലാത്ത സ്ഥിതിയാണ്. അപകടങ്ങൾ ഉണ്ടായാൽ രോഗികളെ ആം ബുലൻസിൽനിന്ന് ഇറക്കാനും കയറ്റാനും അസൗകര്യം ഉണ്ട്. കൂടുതൽ ആംബുലൻസുകൾക്ക് ഒരേ സമയം നിർത്തി രോഗികളെ കയറ്റാനും ഇറക്കാനുമാകുന്നില്ല.

നിലവിൽ ടോയ്‌ലറ്റ് പ്രവർ ത്തിക്കുന്ന കെട്ടിടത്തിനു മുന്നിലെ സ്ഥലത്ത് കുടും ബശ്രീയുടെ കടയുണ്ട്. ബാക്കിയുള്ള സ്ഥലത്ത് വഴിയോര പഴകച്ചവടക്കാരും തോർത്ത് കച്ചവടക്കാരും സ്ഥലം കൈയേറിയിരിക്കുകയാണ്. ഈ സ്ഥലം കൂടി ജനറൽ ആശുപത്രി കോന്പൗണ്ടിനോടു ചേർത്താൽ മുൻവശത്ത് ഒപി കൗണ്ടറിന്‍റെ വികസനവും പാർക്കിംഗ് സൗകര്യവും ലഭ്യമാകും. ടേക്ക് എ ബ്രേക്കിനായി ആശുപത്രി കോന്പൗണ്ടിൽ വേറെ സ്ഥലം കണ്ടെത്താനുമാകും.


ആശുപത്രിയുടെ പിന്നിലുള്ള ഐഎച്ച്ആർഡി അപ്ലൈഡ് സയൻസ് കോളജിന്‍റെ സ്ഥലം ഏറ്റെടു ക്കാൻ ആലോചന നടന്നിരുന്നെങ്കിലും നടപടിയായില്ല. പ്രതിദിനം രണ്ടായിരത്തോളം ആളുകൾ ചികിത്സ തേടി എത്തുന്ന ആശുപത്രിയാണിത്. ട്രോമോ കെയർ സംവിധാനവും ആശുപത്രിക്കുണ്ട്.

എംസി റോഡും ദേശീയ പാതയായ ഭരണിക്കാവ് - മുണ്ടക്കയവും സംസ്ഥാന പാതയായ കായംകുളം - പുനലൂരും കടന്നുപോകുന്ന അടൂരിൽ അപകടങ്ങൾ പതിവാണ്. അപകടങ്ങളെ ത്തുടർന്നുണ്ടാകുന്ന തിക്കും തിരക്കുമാണ് പ്രശ്നങ്ങൾഏറെ ഉണ്ടാക്കുന്നത്. കൂടുതൽ ആംബുലൻസുകൾക്ക് ആശുപത്രി കോന്പൗണ്ടിലേക്ക് പ്രവേശിക്കാൻ തന്നെ ബുദ്ധിമുട്ടായിരിക്കുകയാണ്.

സർക്കാർ നിർദേശ പ്രകാരം ആശുപത്രി കോന്പൗണ്ടിൽ തുറന്ന ടേക്ക് എ ബ്രേക്ക് പൂർണസജ്ജമാക്കാൻ നഗരസഭയ്ക്ക് ഇപ്പോഴും ആയിട്ടില്ല. വെള്ളം എത്തിക്കാൻ കഴിയാത്തതാണ് പ്രധാന കാരണം. ടേക്ക് എ ബ്രേക്ക് സ്ഥിതി ചെയ്യുന്ന സ്ഥലം ആശുപത്രി ആവശ്യത്തിനു വിട്ടുനൽകണമെന്ന ആവശ്യം ശ്രദ്ധയിൽപ്പെട്ടിട്ടുണ്ടെന്നും നഗരസഭ കൗൺസിലിൽ ചർച്ച ചെയ്ത് ഇക്കാര്യത്തിൽ തീരുമാനമെടുക്കാനാകുമെന്നും ചെയർപേഴ്സൺ ദിവ്യ റെജി മുഹമ്മദ് പറഞ്ഞു.