പ്രതിഷേധങ്ങൾ തുടരുന്നു : നവീന്‍റെ മൃതദേഹം നാട് ഏറ്റുവാങ്ങി; സംസ്കാരം ഇന്ന്
Thursday, October 17, 2024 3:25 AM IST
പത്തനംതിട്ട: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം മലയാലപ്പുഴ സ്വദേശി നവീൻ ബാബുവിന്‍റെ മൃതദേഹം പത്തനംതിട്ട ഏറ്റുവാങ്ങി. കർമരംഗത്ത് ഏറെക്കാലം താൻ സേവനം ചെയ്ത പത്തനംതിട്ടയിലേക്കെത്തിച്ച മൃതദേഹം ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണന്‍റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്.

ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ, ജീവനക്കാർ തുടങ്ങിയവർ സന്നിഹിതരായിരുന്നു. ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്‍റർ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം ഇന്നു രാവിലെ 10ന് കളക്ടറേറ്റില്‍ പൊതുദര്‍ശനത്തിനു വയ്ക്കും. തുടർന്നു ജന്മനാടായ മലയാലപ്പുഴയിലേക്ക് വിലാപയാത്രയായി മൃതദേഹം കൊണ്ടുപോകും. ഉച്ചകഴിഞ്ഞ് മലയാലപ്പുഴ പത്തിശേരി കാരുവേലില്‍ വീട്ടുവളപ്പില്‍ സംസ്‌കരിക്കും.

മലയാലപ്പുഴയിൽ ഹർത്താൽ ആചരിച്ചു

പത്തനംതിട്ട: എഡിഎം നവീൻ ബാബുവിന്‍റെ മരണത്തിനുത്തരവാദികളായവർക്കെതിരേ നടപടി ആവശ്യപ്പെട്ട് യുഡിഎഫും ബിജെപിയും ഇന്നലെ മലയാലപ്പുഴ പഞ്ചായത്തിൽ ഹർത്താൽ ആചരിച്ചു. കടകളടഞ്ഞു കിടന്നു.

‌വിവിധ സ്ഥലങ്ങളിൽ പ്രതിഷേധയോഗവും നടന്നു. ബിജെപി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പത്തനംതിട്ട സിവിൽ സ്റ്റേഷനു മുന്പിൽ നടന്ന പ്രതിഷേധ യോഗം ജില്ലാ പ്രസിഡന്‍റ് വി.എ. സൂരജ് ഉദ്ഘാടനം ചെയ്തു.

കൂട്ട അവധിയെടുത്ത് ജീവനക്കാർ, പ്രതിഷേധം ഇന്നും തുടരും

പത്തനംതിട്ട: എഡിഎം നവീൻ ബാബു ജീവനൊടുക്കിയ സംഭവത്തിൽ കുറ്റക്കാർക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യു വകുപ്പ് ജീവനക്കാർ ഇന്നലെ കൂട്ട അവധിയെടുത്ത് പ്രതിഷേധിച്ചു.
പത്തനംതിട്ടയിൽ അവശ്യസേവന വിഭാഗത്തിലേതൊഴികെ 99 ശതമാനം പേരും ജോലിക്ക് ഹാജരായില്ല.

കളക്ടറേറ്റില്‍ 141 ജീവനക്കാരില്‍ ഏഴു പേര്‍ മാത്രമാണ് ഹാജരായത്. പ്രതിഷേധം ഇന്നും തുടരും. നവീൻ ബാബുവിന്‍റെ മൃതദേഹം പൊതുദർശനത്തിനു വയ്ക്കുന്പോഴും തുടർന്നു സംസ്കാര ചടങ്ങുകളിലും ജീവനക്കാർ പങ്കെടുക്കും. ഇന്ന് തിരുവല്ലയിൽ നടക്കേണ്ടിയിരുന്നജില്ലാതല പട്ടയമേള മാറ്റിവച്ചു.

റവന്യു മന്ത്രി കെ. രാജൻ ഇന്ന് പത്തനംതിട്ടയിലെത്തി നവീൻ ബാബുവിന് അന്തിമോപചാരം അർപ്പിക്കും. മന്ത്രി വീണാ ജോർജ് ഇന്നലെ മലയാലപ്പുഴയിൽ നവീൻ ബാബുവിന്‍റെ വീട് സന്ദർശിച്ചു. സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി എം.വി. ജയരാജൻ, പത്തനംതിട്ട ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു എന്നിവരും നവീന്‍റെ വീട്ടിലെത്തിയിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍, കെപിിസി പ്രസിഡന്‍റ് കെ. സുധാകരന്‍ എന്നിവര്‍ നവീന്‍ ബാബുവിന്‍റെ വീട് സന്ദര്‍ശിച്ച് കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചു.

മുൻ എംഎൽഎ ജോസഫ് എം.പുതുശേരി, യുഡിഎഫ് ജില്ലാ ചെയർമാൻ വർഗീസ് മാമ്മൻ, ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്‍റ് മാത്യു കുളത്തുങ്കൽ, ജോർജ് മാമ്മൻ കൊണ്ടൂർ, ഡിസിസി ഭാരവാഹികൾ തുടങ്ങിയവർ ഒപ്പമുണ്ടായിരുന്നു.

കൊലക്കുറ്റത്തിനു കേസെടുക്കണമെന്ന് ലോയേഴ്സ് കോൺഗ്രസ്

പത്തനംതിട്ട: കണ്ണൂർ എഡിഎം ആയിരുന്ന പത്തനംതിട്ട മലയാലപ്പുഴ സ്വദേശി നവീൻ ബാബു ആത്മഹത്യ ചെയ്യാൻ ഇടയായത് കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അനവസരത്തിലുള്ള ആരോപണം മാത്രമെന്ന് ഇന്ത്യൻ ലോയേഴ്‌സ് കോൺഗ്രസ് ജില്ലാ കമ്മിറ്റി. സംഭവവുമായി ബന്ധപ്പെട്ട് കുറ്റക്കാർക്കെതിരേ കൊലക്കുറ്റത്തിന് കേസെടുത്ത് നിയമത്തിനു മുന്നിൽ കൊണ്ടുവരണമെന്നും യോഗം ആവശ്യപ്പെട്ടു.

എഡിഎം അഴിമതി കാണിച്ചാൽ നടപടി എടുക്കേണ്ടത് മുഖ്യമന്ത്രിയല്ല. ബിനാമി പെട്രോൾ പമ്പിന്‍റെയും മറ്റും കഥകൾ പുറത്തുവരേണ്ടതുണ്ടെന്നും യോഗം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്‍റ് ഏബ്രഹാം മാത്യു പനച്ചമൂട്ടിലിന്‍റെ അധ്യക്ഷതയിൽ സംസ്ഥാന ജനറൽ സെക്രട്ടറി വി.സി. സാബു സമ്മേളനം ഉദ്ഘാടനം ചെയ്തു.

ദിവ്യയെ പ്രതീകാത്മക ചിതയില്‍ കത്തിക്കാന്‍ യൂത്ത് കോണ്‍ഗ്രസ്

പത്തനംതിട്ട: കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യയുടെ അധിക്ഷേപ വാക്കുകളില്‍ മനംനൊന്ത് എഡിഎം നവീന്‍ബാബു ജീവനൊടുക്കിയ സംഭവത്തില്‍ വേറിട്ട പ്രതിഷേധം സംഘടിപ്പിക്കാന്‍ യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റി.


ഇന്ന് മൂന്നിന് വീട്ടുവളപ്പില്‍ നവീന്‍റെ ചിത എരിഞ്ഞു തുടങ്ങുമ്പോള്‍ മലയാലപ്പുഴ ജംഗ്ഷനില്‍ പി.പി. ദിവ്യയുടെ പ്രതീകാത്മക ചിത കത്തിക്കുമെന്ന് ജില്ലാ പ്രസിഡന്‍റ് വിജയ് ഇന്ദുചൂഢന്‍ അറിയിച്ചു.

അന്വേഷണം ആവശ്യപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറി

പത്തനംതിട്ട: കണ്ണൂർ എഡിഎമ്മായിരുന്ന നവീൻ ബാബുവിന്‍റെ മരണത്തെതുടർന്നുണ്ടായ സംഭവ വികാസങ്ങളിൽ ശക്തമായ നിലപാടുമായി സിപിഎം ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു.

കഴിഞ്ഞദിവസങ്ങളിൽ മാധ്യമങ്ങൾക്കു മുന്പാകെയും നവമാധ്യമങ്ങളിലെ കുറിപ്പിലൂടെയും പ്രതികരിച്ച ഉദയഭാനു ഇന്നലെ സംഭവത്തിൽ ശക്തമായ അന്വേഷണം വേണമെന്നും ഉത്തരവാദികളായവർക്കെതിരേ നടപടി വേണമെന്നും ആവശ്യപ്പെട്ടു. സിപിഎം കുടുംബത്തില്‍ ജനിച്ചു സംഘടനാരംഗത്ത് പാര്‍ട്ടി അനുഭാവിയായി പ്രവര്‍ത്തിച്ച നവീന്‍ ബാബുവിനെക്കുറിച്ച് നല്ലതു മാത്രമേ പറയാനുള്ളൂവെന്ന് ഉദയഭാനു പറഞ്ഞു.

ഉദയഭാനു കഴിഞ്ഞദിവസം ഫേസ്ബുക്കിലൂടെ നടത്തിയ കുറിപ്പിൽ ഇതു വ്യക്തമാക്കുകയും ചെയ്തു. കുറിപ്പ് ഇങ്ങനെ - ഔദ്യോഗിക ജീവിതത്തില്‍ ഏറെക്കാലവും പത്തനംതിട്ടയില്‍ തന്നെയായിരുന്നതുകൊണ്ടും സിപിഎമ്മുമായി അടുത്ത ബന്ധം കാത്തുസൂക്ഷിച്ച കുടുംബം എന്ന നിലയിലും നവീനുമായി വര്‍ഷങ്ങളായി നല്ല ബന്ധമാണുണ്ടായിരുന്നത്.

ഔദ്യോഗിക ജീവിതം മാതൃകാപരമായി മുന്നോട്ടു കൊണ്ടുപോവുകയും ജില്ലയില്‍ എന്‍ജിഒ യൂണിയന്‍റെയും കെജിഒഎ യുടെയും ഭാരവാഹിത്വത്തിലൂടെ നേതൃനിരയില്‍ അദ്ദേഹം ദീര്‍ഘനാള്‍ പ്രവര്‍ത്തിക്കുകയും ചെയ്തിട്ടുണ്ട്. ജില്ലയില്‍ നിന്ന് പ്രമോഷനായി പോകുന്നതുവരെ ഒരു ആക്ഷേപവും അദ്ദേഹത്തിനെതിരേ ഉണ്ടായിട്ടില്ല എന്നുമാത്രമല്ല ആവശ്യവുമായി സമീപിച്ചിട്ടുള്ളവര്‍ക്കെല്ലാം നല്ല അനുഭവങ്ങളാണുള്ളതും.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് യാത്രയയപ്പ് യോഗത്തില്‍ ഇത്തരം പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതായിരുന്നു. നടന്ന സംഭവവികാസങ്ങളെയും തുടര്‍ന്നുള്ള നവീന്‍റെ ആത്മഹത്യയെയും സിപിഎം ഗൗരവമായാണ് കാണുന്നത്. ഇതു സംബന്ധിച്ച് കൃത്യമായ അന്വേഷണത്തിലൂടെ ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്നും ഉദയഭാനു വ്യക്തമാക്കി.

മാതൃകാപരമായ അന്വേഷണം വേണം:എൻജിഒ യൂണിയൻ

പത്തനംതിട്ട: എൻജിഒ യൂണിയൻ പത്തനംതിട്ട ജില്ലാ കമ്മറ്റിയംഗവും ദീർഘകാലം പത്തനംതിട്ട സിവിൽ സ്റ്റേഷൻ ഏരിയ പ്രസിഡന്‍റുമായിരുന്ന നവീൻ ബാബുവിന്‍റെ മരണം സംബന്ധിച്ച് സർക്കാർ മാതൃകാപരമായ അന്വേഷണം നടത്തണമെന്ന് കേരള എൻജിഒ യൂണിയൻ ആവശ്യപ്പെട്ടു.

നവീൻ ബാബു ഏറ്റവും കൂടുതൽ കാലയളവിൽ ജോലി ചെയ്തിട്ടുള്ളത് പത്തനംതിട്ട ജില്ലയിലാണ്. നാളിതുവരെയുള്ള സേവന കാലയളവിൽ അദ്ദേഹം യാതൊരു അഴിമതിയാരോപണത്തിനും വിധേയനായിട്ടില്ല.

ഒരു ജീവനക്കാരൻ അഴിമതി നടത്തിയിട്ടുണ്ടെങ്കിൽ നിയമപരമായി അതു പരിശോധിക്കുന്നതിന് നിരവധി മാർഗങ്ങളുണ്ട്. അതൊന്നും സ്വീകരിക്കാതെ സഹപ്രവർത്തകർ യാത്രയയപ്പു നൽകിയ വേളയിൽ ക്ഷണിക്കപ്പെടാതെ അവിടെ കടന്നുകയറി അദ്ദേഹത്തെ അവഹേളിച്ച നടപടി തെറ്റാണ്. അന്വേഷണം ആവശ്യപ്പെട്ട് ഏരിയാ കേന്ദ്രങ്ങളിൽ എൻജിഒ യൂണിയൻ പ്രകടനം നടത്തി.

സിപിഎമ്മിന്‍റെ ആൾക്കൂട്ട വിചാരണയിലെ അവസാന ഇരയെന്ന് വർഗീസ് മാമ്മൻ

പത്തനംതിട്ട: കണ്ണൂരിൽ ജീവനൊടുക്കിയ എഡിഎം നവീൻ ബാബു സിപിഎമ്മിന്‍റെ ആൾക്കൂട്ട വിചാരണയിലെ അവസാന ഇരയാണെന്ന് യുഡിഎഫ് ജില്ലാ ചെയർമാനും കേരള കോൺഗ്രസ് ജില്ലാ പ്രസിഡന്‍റുമായ വർഗീസ് മാമ്മൻ.

കളക്ടറുടെ അധ്യക്ഷതയിൽ നടന്ന സമ്മേളനത്തിൽ എഡിഎമ്മിനെ പരസ്യമായ വ്യക്തിഹത്യ നടത്തി ആൾക്കൂട്ട വിചാരണ ചെയ്ത ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് രാജിവയ്ക്കണം. അവർക്കെതിരേ കൊലപാതക കുറ്റം ചുമത്തി കേസെടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.