നവീന്‍ ബാബുവിന് ആദരാഞ്ജലി അര്‍പ്പിച്ച് കര്‍മമണ്ഡലം
Friday, October 18, 2024 3:59 AM IST
പത്തനംതിട്ട: കണ്ണൂരില്‍ ജീവനൊടുക്കിയ എഡിഎം മലയാലപ്പുഴ സ്വദേശി നവീന്‍ ബാബുവിന് പത്തനംതിട്ടയുടെ കണ്ണീരില്‍ കുതിര്‍ന്ന യാത്രാമൊഴി. കഴിഞ്ഞ ചൊവ്വാഴ്ച പത്തനംതിട്ടയിലെ എഡിഎമ്മായി ചുമതലയേല്‍ക്കേണ്ടിയിരുന്ന നവീന്‍ ബാബുവിന്‍റെ മൃതശരീരം ഇന്നലെ രാവിലെ പത്തോടെ പത്തനംതിട്ട കളക്ടറേറ്റ് അങ്കണത്തിലേക്കു പ്രവേശിച്ചപ്പോള്‍ കണ്ടുനിന്നവര്‍ കണ്ണീരണിഞ്ഞു.

മൂന്നു പതിറ്റാണ്ടു നീണ്ട കര്‍മമണ്ഡലത്തില്‍ താന്‍ ഏറിയ പങ്കും ചെലവഴിച്ച പത്തനംതിട്ട കളക്ടറേറ്റില്‍ മൃതദേഹം പൊതുദര്‍ശനത്തിനു വച്ചപ്പോള്‍ സഹപ്രവര്‍ത്തകര്‍ നിറകണ്ണുകളോടെ ആദരാഞ്ജലി അര്‍പ്പിച്ചു.

കണ്ണൂര്‍ എഡിഎമ്മായിരുന്ന നവീന്‍ ബാബുവിന്‍റെ മൃതദേഹം കഴിഞ്ഞ ചൊവ്വാഴ്ച രാവിലെയാണ് ക്വാര്‍ട്ടേഴ്സില്‍ കണ്ടെത്തിയത്. നാട്ടിലേക്കു സ്ഥലംമാറ്റം വാങ്ങി യാത്ര പറഞ്ഞിറങ്ങിയ അദ്ദേഹം ക്വാര്‍ട്ടേഴ്സില്‍ ജീവനൊടുക്കുകയായിരുന്നു.

കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ യാത്രയയപ്പ് യോഗത്തില്‍ കടന്നുകയറി നടത്തിയ അധിക്ഷേപ പ്രസംഗത്തില്‍ മനംനൊന്താണ് നവീന്‍ബാബു ജീവനൊടുക്കിയതെന്നു സംശയിക്കുന്നു. കണ്ണൂരില്‍ പോസ്റ്റ്മോര്‍ട്ടത്തിനുശേഷം എത്തിച്ച മൃതദേഹം ബുധനാഴ്ച പത്തനംതിട്ടയിലെ സ്വകാര്യ ആശുപത്രിയില്‍ സൂക്ഷിച്ചു. ഇന്നലെ രാവിലെ പുറത്തെടുത്ത് കളക്ടറേറ്റില്‍ പൊതുദര്‍ശനത്തിനെത്തിക്കുകയായിരുന്നു.

കളക്ടറേറ്റിലെത്തിച്ച മൃതദേഹം ജില്ലാ കളക്ടര്‍ എസ്. പ്രേംകൃഷ്ണന്‍റെ നേതൃത്വത്തിലാണ് ഏറ്റുവാങ്ങിയത്. കളക്ടറേറ്റിലെ പൊതുദര്‍ശനത്തിനുശേഷം ജന്മനാടായ മലയാലപ്പുഴയിലേക്ക് വിപാലയാത്രയായാണ് മൃതദേഹം എത്തിച്ചത്.

ജീവനക്കാരുടെ പ്രതിഷേധം തുടരുന്നു

പത്തനംതിട്ട: എഡിഎം നവീന്‍ ബാബു ജീവനൊടുക്കിയ സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരേ നടപടി ആവശ്യപ്പെട്ട് റവന്യു വകുപ്പ് ജീവനക്കാര്‍. ബുധനാഴ്ച കൂട്ട അവധിയെടുത്തു പ്രതിഷേധിച്ച ജീവനക്കാര്‍ ഇന്നലെയും ജോലിയില്‍നിന്നു വിട്ടുനിന്നു.


നവീന്‍ ബാബുവിന്‍റെ സംസ്‌കാരച്ചടങ്ങുകളില്‍ പങ്കെടുത്ത ജീവനക്കാര്‍ ഓഫീസ് ജോലികളില്‍നിന്നു വിട്ടുനില്‍ക്കുകയായിരുന്നു. ഏറെപ്പേരും അവധിക്ക് അപേക്ഷ നല്‍കിയിരുന്നു, ഇന്നലെ തിരുവല്ലയില്‍ നടക്കേണ്ടിയിരുന്ന ജില്ലാതല പട്ടയമേള മാറ്റിവച്ചു. ഭരണാനുകൂല സംഘടനകള്‍ അടക്കം പ്രതിഷേധരംഗത്തുണ്ട്.

എന്‍ജിഒ യൂണിയനും കെജിഒഎയും വിവിധ സ്ഥലങ്ങളില്‍ പ്രതിഷേധ പ്രകടനങ്ങള്‍ നടത്തി. നവീന്‍ബാബുതങ്ങളുടെ സംഘടനയില്‍ അംഗമായിരുന്നിട്ടും ഒരു ദിവസം വൈകിയാണ് ഈ സംഘടനകള്‍ പ്രത്യക്ഷ സമരരംഗത്ത് എത്തിയതെന്നതു ശ്രദ്ധേയമായി.

അന്തിമോപചാരം അര്‍പ്പിക്കാന്‍ എത്തിയവരിൽ പ്രമുഖരും

പത്തനംതിട്ട: അന്തരിച്ച എഡിഎം നവീന്‍ ബാബുവിന് അന്ത്യാഞ്ജലി അര്‍പ്പിക്കാന്‍ കളക്ടറേറ്റിലും വസതിയിലുമായി എത്തിയത് പ്രമുഖരടക്കം ആയിരങ്ങള്‍. കളക്ടറേറ്റില്‍നിന്നു വിലാപയാത്ര വസതിയില്‍ എത്തുന്നതിനു മുന്‍പുതന്നെ മന്ത്രിമാരായ കെ.രാജന്‍, വീണാ ജോര്‍ജ് എന്നിവര്‍ എത്തിയിരുന്നു.

എംപിമാരായ കൊടിക്കുന്നില്‍ സുരേഷ്, അടൂര്‍ പ്രകാശ്, ഡെപ്യൂട്ടി സ്പീക്കര്‍ ചിറ്റയം ഗോപകുമാര്‍, എംഎല്‍എ മാരായ കെ.യു.ജനീഷ്‌കുമാര്‍, പ്രമോദ് നാരായണന്‍, മുന്‍ എംഎല്‍എ മാരായ എ.പത്മകുമാര്‍, രാജു ഏബ്രഹാം, കേരള കോണ്‍ഗ്രസ് - എം പത്തനംതിട്ട ജില്ലാ കമ്മിറ്റിക്കുവേണ്ടി പ്രമോദ് നാരായണ്‍ എംഎല്‍എ, ജില്ലാ പ്രസിഡന്‍റ് സജി അലക്‌സ്, ജില്ലാ സംഘടനകാര്യ ജനറല്‍ സെക്രട്ടറി ഏബ്രഹാം വാഴയിൽ എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച് പുഷ്പചക്രം സമര്‍പ്പിച്ചു.

എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ അലക്‌സ് കണ്ണമല, ജനതാദള്‍ - എസ് ജില്ലാ സെക്രട്ടറി സുമേഷ് ഐശ്വര്യ, ബിജെപിക്കുവേണ്ടി ജില്ലാ പ്രസിഡന്‍റ് വി.എ. സ ൂരജ്, ജനറല്‍ സെക്രട്ടറി പ്രദീപ് അയിരൂര്‍ എന്നിവര്‍ ആദരാഞ്ജലി അര്‍പ്പിച്ചു.