കുടുംബശ്രീ "കൈത്താങ്ങ് ' പദ്ധതിക്ക് തുടക്കമായി
Thursday, October 17, 2024 3:25 AM IST
റാന്നി: പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്ന, വിവിധ കാരണങ്ങളാല്‍ പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാന്‍ കഴിയാതെ പോയ കുട്ടികള്‍ക്കു വേണ്ട പാഠ്യ, പഠ്യേതര പിന്തുണ നല്‍കി വിജയിപ്പിക്കുന്നതിനും മികച്ച കരിയര്‍ കണ്ടെത്തുന്നതിനും സഹായിക്കുക എന്ന ലക്ഷ്യത്തോടെ കുടുംബശ്രീ ജില്ലാ മിഷന്‍ ആവിഷ്‌കരിച്ച നടപ്പാക്കുന്ന "കൈത്താങ്ങ് ' പദ്ധതിക്ക് തുടക്കമായി.

ജില്ലാ പഞ്ചായത്ത് മെംബർ ജോര്‍ജ് ഏബ്രഹാമിന്‍റെ അധ്യക്ഷതയില്‍ ജില്ലാ പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ ജിജി മാത്യു പദ്ധതിയുടെ ഉദ്ഘാടനം നിര്‍വഹിച്ചു.


പട്ടികവര്‍ഗ വിഭാഗത്തില്‍ ഭാഗങ്ങളില്‍നിന്നു പ്ലസ് ടു പഠനം പൂര്‍ത്തിയാക്കാത്ത കുട്ടികളെ കണ്ടെത്തി അവര്‍ക്ക് ആവശ്യമായ ക്ലാസുകള്‍ സംഘടിപ്പിക്കുകയും പ്ലസ് ടു യോഗ്യതയുള്ളവരാക്കി തീര്‍ക്കുകയമാണ് പദ്ധതിയുടെ ലക്ഷ്യം. നിലവില്‍ 16 കുട്ടികളാണ് ഗുണഭോക്താക്കൾ.