സ്ഥലസൗകര്യമില്ല; ചെറുകോൽ കൃഷിഭവൻ വാടകക്കെട്ടിടത്തിൽ
Friday, October 18, 2024 3:59 AM IST
ചെറുകോല്‍: കീക്കൊഴൂര്‍ സർവീസ് സഹകരണബാങ്കിന്‍റെ കെട്ടിടത്തില്‍ 37 വര്‍ഷമായി വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ചെറുകോല്‍ പഞ്ചായത്ത് കൃഷി ഭവന്‍ സ്ഥല പരിമിതിമൂലം വീർപ്പുമുട്ടുന്നു. കൃഷിഭവന്‍ സ്വന്തം കെട്ടിടത്തിലേക്ക് മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യത്തിനു പതിറ്റാണ്ടുകളുടെ പഴക്കമുണ്ട്.

1987 ല്‍ വി. വി. രാഘവന്‍ കൃഷി മന്ത്രിയായിരുന്ന കാലത്താണ് പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് കൃഷി ഭവനുകള്‍ രൂപീകരിക്കുന്നത്. അന്നുമുതൽ ചെറുകോല്‍ പഞ്ചായത്തിലെ കൃഷി ഭവന്‍ കീക്കൊഴൂര്‍ സർവീസ് സഹകരണ ബാങ്കിന്‍റെ കെട്ടിടത്തിലാണ് പ്രവര്‍ത്തിക്കുന്നത്.

ഒരു കൃഷി ഓഫീസര്‍, രണ്ട് കൃഷി അസിസ്റ്റന്‍റ്, ഒരു പാര്‍ട്ട് ടൈം സ്വീപ്പര്‍ ഉള്‍പ്പെടെ നാല് ജീവനക്കാരാണ് കൃഷിഭവനിൽ ജോലി ചെയ്യുന്നത്. ഓഫീസിനു സമീപത്തേക്ക് വാഹനമെത്താത്താതിനാല്‍ കര്‍ഷകര്‍ക്ക് വിതരണത്തിനെത്തിക്കുന്ന തൈകളും വളവും മറ്റ് കാര്‍ഷിക വസ്തുക്കളും ഓഫീസിലേക്ക് തലച്ചുമടായി എത്തിക്കേണ്ട സാഹചര്യമാണുള്ളത്.

ഗതാഗത സൗകര്യമില്ലാത്തതിനാല്‍ പ്രായമായവര്‍ക്ക് ഓഫീസിലേക്ക് പടിക്കെട്ടുകളിറങ്ങിവരാനും കഴിയില്ല. സ്വന്തമായി സ്ഥലമില്ലാത്തതിനാല്‍ വിതരണത്തിനായി എത്തിക്കുന്ന തൈകള്‍ സ്വകാര്യവ്യക്തിയുടെ പുരയിടത്തില്‍ സൂക്ഷിക്കേണ്ട സാഹചര്യമാണുള്ളത്. വളവും മറ്റ് കാര്‍ഷിക വസ്തുക്കളും ഓഫീസില്‍ സൂക്ഷിക്കുന്നതിന് സൗകര്യവുമില്ല.


കാലപ്പഴക്കം മൂലം കെട്ടിടത്തിന്‍റെ കോണ്‍ക്രീറ്റ് പല ഭാഗത്തും അടര്‍ന്നുവീഴുന്ന സാഹചര്യവുമുണ്ട്. വൈദ്യുതി നിലച്ചാൽ കെട്ടിടത്തിനുള്ളില്‍ വെളിച്ചത്തിന് സൗകര്യവുമില്ല.

കൃഷിവകുപ്പുമായി ബന്ധപ്പെട്ട കാര്‍ഷിക വികസന സമിതിയുടെ യോഗങ്ങൾ പലപ്പോഴും മറ്റ് സ്ഥലങ്ങളിൽ കൂടേണ്ട സാഹചര്യമാണ്. ചെറുകോല്‍ പഞ്ചായത്തിന്റെ വിവിധ പ്രദേശങ്ങളില്‍ പമ്പ ഇറിഗേഷന്‍ പ്രോജക്ടിന്‍റെ സ്ഥലങ്ങള്‍ പുറന്പോക്കു ഭൂമിയായി കിടപ്പുണ്ട്. ഈ സ്ഥലങ്ങളില്‍ എവിടേക്കെങ്കിലും സൗകര്യപ്രദമായ രീതിയില്‍ സ്വന്തം കെട്ടിടത്തിലേക്ക് കൃഷിഭവന്‍ മാറ്റി സ്ഥാപിക്കണമെന്ന നാട്ടുകാരുടെ ആവശ്യം ശക്തമാണ്.

കൃഷിഭവന് സ്വന്തമായി സ്ഥലവും കെട്ടിട നിർമാണത്തിന് ഫണ്ടും അനുവദിക്കണമെന്നും ആവശ്യപ്പെട്ട് റാന്നി എംഎല്‍എ പ്രമോദ് നാരായണനും കൃഷി മന്ത്രി പി. പ്രസാദിനും നിവേദനം നല്‍കുന്നതിന് സിപിഐ ചെറുകോല്‍ ലോക്കല്‍ കമ്മിറ്റി തീരുമാനിച്ചു.