നിയമവ്യവസ്ഥകൾ ലംഘിച്ച വാഹനങ്ങൾക്കെതിരേ പോലീസ് നടപടി തുടങ്ങി
Thursday, October 17, 2024 3:25 AM IST
പത്തനംതിട്ട: രജിസ്ട്രേഷൻ നമ്പർ പതിക്കാതെയും നമ്പരിൽ കൃത്രിമം കാട്ടിയും വ്യാജ രജിസ്ട്രേഷൻ നമ്പർ പതിപ്പിച്ചും മതിയായ രേഖകൾ ഇല്ലാതെയും നിരത്തിലോടുന്ന വാഹനങ്ങൾ കണ്ടെത്തി നിയമനടപടികളുമായി പോലീസ്.

കുറ്റകൃത്യങ്ങൾ തടയുക എന്ന ഉദ്ദേശത്തോടുകൂടി കേരള പോലീസ് നടത്തിവരുന്ന സ്പെഷൽ ഓപ്പറേഷനാണ് ജില്ലയിൽ ആരംഭിച്ചത്. പത്തനംതിട്ട പോലീസ് സ്റ്റേഷൻ പരിധിയിൽ ഡിവൈഎസ്പി എസ്.നന്ദകുമാറിന്‍റെ മേൽനോട്ടത്തിൽ പത്തനംതിട്ട ട്രാഫിക് എൻഫോഴ്സ്മെന്‍റ് യൂണിറ്റ് എസ്ഐ അജി സാമുവലിന്‍റെ നേതൃത്വത്തിൽ നമ്പർ പ്ലേറ്റ് ഇല്ലാതെ നിരത്തിലോടിയിരുന്ന 21 വാഹനങ്ങൾ കസ്റ്റഡിയിൽ എടുത്തു പിഴ ‌ചുമത്തി.


വാഹനങ്ങൾക്ക് പോലീസ് സ്റ്റേഷനിൽ വച്ചുതന്നെ നമ്പർ പ്ലേറ്റുകൾ വച്ചു പിടിപ്പിച്ചശേഷം വിട്ടയച്ചു. ഇൻഷുറൻസ് ഇല്ലാത്ത മൂന്നു വാഹനങ്ങൾ പിടിച്ചെടുത്തു. എസ്ഐ മാരായ ഉണ്ണികൃഷ്ണൻ, തുളസീദാസ്, എസ്‌സിപിഒമാരായ അഷ്റഫ്, ഹരീഷ് , ബിജു സുനിൽകുമാർ എന്നിവരും പത്തനംതിട്ടയിലെ പരിശോധനയിൽ പങ്കെടുത്തു.