ശബരിമല റോഡുകളുടെ പണികള്‍ വൈകും
Friday, October 18, 2024 3:59 AM IST
പത്തനംതിട്ട: ശബരിമല തീര്‍ഥാടനകാലം ആരംഭിക്കാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കുമ്പോഴും റോഡുകളുടെ അറ്റകുറ്റപ്പണികള്‍ തുടങ്ങിയില്ല. പ്രധാന റോഡുകളിലടക്കം കുണ്ടും കുഴിയും നിറഞ്ഞുകിടക്കുകയാണ്. ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ള ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കും നടപടിയില്ല. സംസ്ഥാന സര്‍ക്കാരിന്‍റെ സാമ്പത്തിക പ്രതിസന്ധിയാണ് റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ട ടെന്‍ഡര്‍ നടപടികള്‍ വൈകിക്കുന്നത്.

ഇത്തവണ ടെന്‍ഡര്‍ കൂടാതെ പൊതുമരാമത്ത് വകുപ്പ് നേരിട്ട് ചെറിയ ജോലികള്‍ നടത്തി റോഡുകള്‍ ഗതാഗതയോഗ്യമാക്കാനാണ് തീരുമാനമെന്നു പറയുന്നു. റോഡരികിലെ കാട് വെട്ടിത്തെളിക്കല്‍പോലും നടത്തിയിട്ടില്ല. ശബരിമലയിലേക്കുള്ള പ്രധാന പാതയായ മണ്ണാറക്കുളഞ്ഞി-ചാലക്കയം, എരുമേലി-ഇലവുങ്കല്‍ പാതകളില്‍പോലും അറ്റകുറ്റപ്പണികളും കാടുവെട്ടിത്തെളിക്കലും നടന്നിട്ടില്ല.

ശബരിമല അനുബന്ധ പാതകളായി 18 റോഡുകളാണ് ഹൈക്കോടതി നിര്‍ദേശിച്ചിട്ടുള്ളത്. മണ്ഡലകാലത്തിനു മുമ്പായി ഈ പാതകള്‍ ഗതാഗതയോഗ്യമാക്കണമെന്നാണു കോടതി നിര്‍ദേശം.

ദേശീയ, സംസ്ഥാന പാതകളും ജില്ലാ റോഡുകളും ഇതില്‍ ഉള്‍പ്പെടും. എല്ലാ വര്‍ഷവും തീര്‍ഥാടനകാലം ആരംഭിക്കുന്നതിനു രണ്ടുമാസം മുമ്പ് റോഡ് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കാറുള്ളതാണ്.

കരാര്‍ ജോലികള്‍ ഏറ്റെടുക്കില്ല

കരാറുകാര്‍ക്ക് കോടിക്കണക്കിനു രൂപയുടെ കുടിശിക നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കരാര്‍ ജോലികള്‍ ഏറ്റെടുക്കേണ്ടതില്ലെന്നാണു തീരുമാനം. ടെന്‍ഡര്‍ ബഹിഷ്‌കരിക്കാനാണു കരാറുകാരുടെ സംഘടന തീരുമാനിച്ചിരിക്കുന്നത്.

മേജര്‍ ജോലികള്‍ വന്‍കിട കരാറുകാര്‍ക്കും ഊരാളുങ്കല്‍ അടക്കമുള്ള സഹകരണ സംഘങ്ങള്‍ക്കും നല്‍കി ചെറുകിട കരാറുകാരെ ഒഴിവാക്കാനുള്ള ശ്രമം നടക്കുകയാണെന്നു കരാറുകാര്‍ കുറ്റപ്പെടുത്തി. ചെറുകിട കരാറുകാരുടേതടക്കം കോടിക്കണക്കിനു രൂപയുടെ കുടിശിക പൊതുമരാമത്ത്, ജലഅഥോറിറ്റി വകുപ്പുകളിലുണ്ട്.


ഇതു നല്‍കാതെ കരാറുകാരെ ഒഴിവാക്കാനുള്ള തന്ത്രമാണ് നടന്നുവരുന്നത്. നിരവധി കരാറുകാര്‍ ഇതോടെ രംഗം വിട്ടിരിക്കുകയാണ്. ശബരിമല ജോലികള്‍ ഏറ്റെടുക്കാന്‍ താത്പര്യമില്ലെന്നും ഇവര്‍ അറിയിച്ചിട്ടുണ്ട്.

പൊതുമരാമത്ത് വകുപ്പിനു ഫണ്ട് ലഭ്യമല്ല

റോഡുകളിലെ കുഴികള്‍ അടയ്ക്കുന്നതിനും മറ്റ് അടിയന്തര അറ്റകുറ്റപ്പണികള്‍ നടത്തുന്നതിനുംവേണ്ടി ഏര്‍പ്പെടുത്തിയ റണ്ണിംഗ് കോണ്‍ട്രാക്ട് പ്രവര്‍ത്തനങ്ങള്‍ക്കു പോലും ഫണ്ടിന്‍റെ കുറവ് ബാധിക്കുന്നതായി കേരള ഗവണ്‍മെന്‍റ് കോണ്‍ട്രാക്‌ടേഴ്‌സ് അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്‍റ് വര്‍ഗീസ് കണ്ണമ്പള്ളി.

ഇപ്പോള്‍ നടന്നുവരുന്ന റണ്ണിംഗ് കോണ്‍ട്രാക്ട് പണികളില്‍ മിക്കതിന്‍റെയും കരാര്‍ത്തുകയ്ക്കുള്ള പണികള്‍ പൂര്‍ത്തിയായി. എങ്കിലും തുടര്‍ന്ന് പണികള്‍ ചെയ്യിക്കാന്‍ ഉദ്യോഗസ്ഥര്‍ സമ്മര്‍ദം ചെലുത്തുകയാണ്. ഭരണാനുമതിക്കപ്പുറം പണികള്‍ ചെയ്താല്‍ കരാറുകാര്‍ക്ക് പണം കിട്ടില്ലെന്ന് അസോസിയേഷന്‍ ഭാരവാഹികള്‍ ചൂണ്ടിക്കാട്ടി.

നവംബര്‍ പകുതിക്കു മുന്‍പ് പൂര്‍ത്തിയാക്കേണ്ട ശബരിമല റോഡുകളുടെ അറ്റകുറ്റപ്പണികള്‍ക്കുള്ള ഭരണാനുമതി ഇതേവരെ നല്‍കിയിട്ടില്ല.

റോഡ് അറ്റകുറ്റപ്പണികള്‍ക്കായി അടിയന്തരമായി 500 കോടി രൂപയെങ്കിലും സര്‍ക്കാര്‍ അനുവദിച്ചില്ലെങ്കില്‍ കുഴികളുടെ എണ്ണവും വലിപ്പവും വര്‍ധിക്കുമെന്നും കരാറുകാര്‍ ചൂണ്ടിക്കാട്ടി.