നാലു പതിറ്റാണ്ട് നാടിന്‍റെ സ്പന്ദനം അറിഞ്ഞ രവീന്ദ്രഭക്തന്‍ വിരമിച്ചു
Friday, October 18, 2024 3:59 AM IST
കോഴഞ്ചേരി: സൈക്കിളില്‍ തപാലുമായി 43 വര്‍ഷം കാട്ടൂരിന്‍റെ ഗ്രാമവീഥികള്‍ താണ്ടിയ രവീന്ദ്രഭക്തന്‍ വിരമിച്ചു. അറുപത്തഞ്ചാം വയസില്‍ വിരമിക്കുന്നതുവരെ ഔദ്യോഗിക കൃത്യനിര്‍വഹണത്തിന്‍റെ ഭാഗമായി മലകളും കുന്നുകളും തോടുകളും നിറഞ്ഞ കാട്ടൂര്‍ പരിധിയിലെ 16 കിലോമീറ്റര്‍ ദൂരത്തിലുള്ള‍ 400 കുടുംബങ്ങളിലെ സജീവ സാന്നിധ്യമായിരുന്നു രവീന്ദ്രഭക്തന്‍.

43 വര്‍ഷത്തെ സേവനത്തില്‍ 36 വര്‍ഷവും കാട്ടൂരില്‍ പോസ്റ്റ് മാന്‍ ആയിരുന്നു. സൈക്കിളില്‍ നിറഞ്ഞ ചിരിയുമായി എത്തുന്ന ഭക്തന്‍ കാട്ടൂര്‍ പ്രദേശത്തെ ഓരോ വീടിന്‍റെയും ഭാഗമായിരുന്നു. ഒരുകാലത്ത് അദ്ദേഹത്തെ കാത്ത് വീടിന്‍റെ ഉമ്മറപ്പടിയിലും മുറ്റത്തും റോഡിലുമൊക്കെയായി കാത്തുനില്‍ക്കുന്നവര്‍ ഏറെയായിരുന്നു.

മക്കളുടെയും കുടുംബാംഗങ്ങളുടെയും ബന്ധുക്കളുടെയുമൊക്കെ വിവരങ്ങളുമായി എത്തിയിരുന്നത് രവീന്ദ്രഭക്തനായിരുന്നു. കത്തിടപാടുകള്‍ കുറഞ്ഞെങ്കിലും വിരമിക്കുന്ന ഘട്ടത്തിലും ജോലിഭാരം കുറഞ്ഞില്ല. പഴയകാലത്തുണ്ടായിരുന്നതുപോലെ കത്തുകളും മണിയോര്‍ഡറുകളും ഇപ്പോഴില്ലെങ്കിലും ഔദ്യോഗിക രേഖകളും മാസികകളുമൊക്കെയായി എല്ലാ സ്ഥലങ്ങളിലും ഇപ്പോഴും എത്തണമായിരുന്നെന്ന് രവീന്ദ്ര ഭക്തന്‍ പറഞ്ഞു.


കോണ്‍ഗ്രസിന്‍റെ നേതൃത്വത്തില്‍ കാട്ടൂരില്‍ ചേര്‍ന്ന സമ്മേളനത്തില്‍ ഡിസിസി ജനറല്‍ സെക്രട്ടറി കാട്ടൂര്‍ അബ്ദുള്‍സലാം പൊന്നാട അണിയിച്ചും മെമെന്‍റോ നല്‍കിയും രവീന്ദ്ര ഭക്തനെ ആദരിച്ചു സണ്ണി മാത്യൂസ് അധ്യക്ഷത വഹിച്ചു.

മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്‍റ് ലാലു വര്‍ഗീസ്, വാര്‍ഡ് കോണ്‍ഗ്രസ് പ്രസിഡന്‍റ് പി.കെ. നിജുകുമാര്‍, ഏബ്രഹാം തോമസ്, മാത്യു കെ. തോമസ് എന്നിവര്‍ പ്രസംഗിച്ചു.