അപകടങ്ങൾ ഒഴിയാതെ പിഎം റോഡ്; ആക്ഷേപങ്ങൾ അവഗണിച്ച് അധികൃതർ
Thursday, October 17, 2024 3:25 AM IST
പത്തനംതിട്ട: സംസ്ഥാന പാതയായ പുനലൂർ - മൂവാറ്റുപുഴ റോഡിന്‍റെ പ്ലാച്ചേരി മുതൽ പുനലൂർ വരെയുള്ള ഭാഗത്തെ നിർമാണവുമായി ബന്ധപ്പെട്ടുയർന്ന അപാകതകൾ അവഗണിച്ചു. റോഡിന്‍റ പലഭാഗങ്ങളിലും നിർമാണം അശാസ്ത്രീയമാണെന്ന് വിദഗ്ധർ അടക്കം അഭിപ്രായപ്പെട്ടിരുന്നെങ്കിലും കെഎസ്ടിപി ഉദ്യോഗസ്ഥരടക്കം ഇത് അവഗണിച്ചു. ജനപ്രതിനിധികൾ വിഷയം വകുപ്പുമന്ത്രിയുടെ ശ്രദ്ധയിൽപെടുത്തിയതിനേ തുടർന്ന് പരിശോധനകൾ നടത്തി നടപടി ഉണ്ടാകാൻ പൊതുമരാമത്ത് വകുപ്പിൽ നിന്നു ലഭിച്ച നിർദേശങ്ങൾക്കും പുല്ലുവില.

പ്ലാച്ചേരി മുതൽ കോന്നി വരെയും കോന്നി മുതൽ പുനലൂർ വരെയും രണ്ട് റീച്ചുകളിലായാണ് പണികൾ നടന്നത്. എന്നാൽ പണികൾ പൂർത്തീകരിച്ച് കെഎസ്ടിപിക്കു കരാറുകാർ റോഡ് കൈമാറിയിട്ടില്ല. തർക്കങ്ങളും പ്രശ്നങ്ങളും കിടക്കുന്നതു കാരണമാണ് നിർമാണം പൂർത്തീകരിക്കാനാകാത്തത്. സ്ഥലമേറ്റെടുപ്പ് മുതലുള്ള നടപടികൾ പലയിടത്തും ഉണ്ട്.

കോടതിയുടെ പരിഗണനയിലുള്ള കേസുകളും ഇക്കൂട്ടത്തിൽ വരുമെന്നതിനാലാണ് കരാർ കാലാവധി പൂർണമായി അവസാനിച്ചാലും റോഡ് കൈമാറാനാകുമോയെന്നതിൽ തർക്കമുണ്ട്.
പിഎം റോഡ് നവീകരിച്ചതിനു പിന്നാലെ വാഹനത്തിരക്കും ഏറി. ദീർഘദൂര ബസുകളടക്കം കെഎസ്ആർടിസി ആരംഭിച്ചു.

എറണാകുളം - തിരുവനന്തപുരം പാതയ്ക്കും ഹൈറേഞ്ചിലും ഈ പാത ഉപയോഗിക്കുന്നവർ നിരവധിയാണ്. റോഡിന്‍റെ സ്ഥിതിയെ സംബന്ധിച്ചു മുൻ പരിചയമില്ലാത്തവരാണ് ഏറെയും വരുന്നത്. ഇതോടൊപ്പം ശബരിമല തീർഥാടകരുടെ വാഹനം കൂടിയാകുന്പോൾ തിരക്ക് വർധിക്കുകയാണ്.

വളവുകൾ നിവർന്നില്ല

വളവുകൾ ഏറെയുള്ള സംസ്ഥാനപാത പരമാവധി നേരെ ആക്കുകയെന്ന ലക്ഷ്യത്തോടെയാണ് പുനർനിർമാണം ഏറ്റെടുത്തത്. കോടിക്കണക്കിനു രൂപ ചെലവഴിച്ചിട്ടും പലയിടത്തും വളവുകൾ നിവർന്നില്ല. ഇതോടെ പാത അപകടം നിറഞ്ഞതായി മാറി. പ്രതിദിന അപകടങ്ങളുടെ എണ്ണം വർധിക്കുകയാണ്. റോഡ് സുരക്ഷാ പദ്ധതികൾ പലയിടത്തും നടപ്പാക്കാനായിട്ടില്ല.

വളവുകൾ നിവർക്കുന്നതിലേക്ക് നടത്തിയ ശ്രമങ്ങൾ പരാജയപ്പെടുകയായിരുന്നു. ഭൂമി ഏറ്റെടുക്കുന്നതിലെ ബുദ്ധിമുട്ടാണ് ഇതിനു പ്രധാന തടസമായത്. നിലവിലുള്ള പാതയിൽ വീതി കൂട്ടി നിർമിക്കുക മാത്രമേ പിന്നീട് മാർഗമുണ്ടായിരുന്നുള്ളൂ. പ്ലാച്ചേരി മുതൽ റാന്നിവരെയുള്ള ഭാഗത്ത് മന്ദമരുതി, ചെല്ലയ്ക്കാട്, ചെത്തോങ്കര ഭാഗത്ത് അപകടങ്ങൾ വർധിച്ചിരിക്കുകയാണ്. മന്ദമരുതിയിൽ റോഡ് നിർമാണത്തിൽ അപാകമുണ്ടെന്ന പരാതി നിലനിൽക്കുന്നു.

റാന്നിയിൽ ബ്ലോക്ക് പടി വരെയുള്ള ഭാഗത്ത് റോഡ് വികസനം നാമമാത്രമാണ്. റാന്നി ടൗണിൽ ബൈപാസും സമാന്തര പാലവും എന്ന സങ്കല്പത്തിൽ റോഡ് നിലവിലുള്ള വീതിയിൽ തന്നെയാണ് പുനർനിർമിച്ചത്. തോട്ടമൺ ഭാഗത്തെ വളവുകൾ നിവർന്നില്ല. ഇതോടെ അപകടങ്ങളുടെ എണ്ണം കൂടി. വാഹനങ്ങളിൽ നിന്ന് ഡീസലും ഓയിലും പുറത്തേക്കു തള്ളിയുള്ള അപകടങ്ങളും ഈ ഭാഗത്തു പതിവാണ്.


ഉതിമൂടിനും മണ്ണാറക്കുളഞ്ഞിക്കും മധ്യേയുള്ള വെളിവയൽപ്പടിക്കു താഴെയുള്ള വളവിലാണ് നിർമാണമാണ് അശാസ്ത്രീയമായി കണ്ടെത്തിയ ഒരു ഭാഗം. ഇതിനോടകം നിരവധി ജീവനുകൾ ഇവിടെ പൊലിഞ്ഞു. നേരെ നിർമിക്കാമായിരുന്ന റോഡിൽ വളവ് സൃഷ്ടിച്ചതാണ് അപകട കാരണം. ഇറക്കം ഇറങ്ങിവരുന്ന വാഹനങ്ങൾ പലപ്പോഴും നിയന്ത്രണം വിടുന്നു. രാത്രികാലങ്ങളിലാണ് അപകടം ഏറെയും.

മൈലപ്ര വളവുകൾ നേരെയായില്ല

പിഎം റോഡിൽ മുന്പും ഏറ്റവുമധികം അപകടങ്ങളും യാത്രാ പ്രശ്നങ്ങളും സൃഷ്ടിച്ചിരുന്ന മൈലപ്ര-മണ്ണാറക്കുളഞ്ഞി ഭാഗത്തെ വളവുകൾ പുനർനിർമാണശേഷവും നേരെയായില്ല. മൂന്നു പ്രധാന വളവുകളാണ് ഈ ഭാഗത്തുള്ളത്. വളവുകളിൽ അപകടം പതിയിരിക്കുകയാണ്. രണ്ടാം കലുങ്ക് വളവാണ് ഇതിൽ ഏറ്റവുമധികം അപകടങ്ങൾക്കു കാരണമാകുന്നത്. രണ്ടാംകലുങ്കിൽ ഒരുഭാഗത്ത് കൊക്കയാണ്.

പാലം നിർമിച്ച് റോഡ് നേരെയാക്കാൻ ആദ്യം പദ്ധതിയിട്ടിരുന്നു.എന്നാൽ അത് ഉപേക്ഷിച്ചു കലുങ്ക് വീതി കൂട്ടുകയായിരുന്നു. ഇതോടെ റോഡിന്‍റെ വളവ് അതേപടി നിലനിന്നു. എതിർദിശയിൽ വരുന്ന വാഹനം കാണാനാകുന്നില്ലെന്നതാണ് പ്രധാന പ്രശ്നം. മൈലപ്രയ്ക്കും മണ്ണാറക്കുളഞ്ഞിക്കും മധ്യേയാണ് റോഡ് പുനർനിർമാണത്തിനുശേഷം അപകടങ്ങൾ ഏറെ ഉണ്ടായത്.
റോഡിൽ മുന്നറിയിപ്പ് സംവിധാനങ്ങൾ ഒന്നും തന്നെയില്ല. ഇതിനൊപ്പം പണി പൂർത്തിയാകാതെ കിടക്കുന്ന ഭാഗങ്ങളുമുണ്ട്. റോഡിന്‍റെ സംരക്ഷണഭിത്തിയുടെ നിർമാണം പോലും രണ്ടാം കലുങ്കു ഭാഗത്ത് പൂർത്തീകരിച്ചിട്ടില്ല. കോൺ സ്ഥാപിച്ച് ചരടു കെട്ടിയാണ് ഇവിടെ മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.

മൈലപ്ര ആദ്യവളവും നിവർന്നില്ലെന്നു മാത്രമല്ല, നിർമാണവും നടത്തിയില്ല. സമീപ വസ്തു ഉടമയുമായുള്ള തർക്കമാണ് പ്രധാന കാരണം. മൈലപ്ര പഞ്ചായത്ത് പടിയിലും ജംഗ്ഷൻ കഴിഞ്ഞുള്ള ഭാഗത്തും തർക്കത്തിൽപെട്ട സ്ഥലങ്ങളുണ്ട്. കലുങ്ക് നിർമാണം പോലും നടത്താതെ റോഡിനോടു ചേർന്ന അപകടക്കുഴിയും ഈ ഭാഗത്തുണ്ട്. ഒന്നര വർഷം മുന്പ് ഒരു വൈദികൻ ഈ കുഴിയിൽ വീണു മരണപ്പെട്ടു.

കോന്നിയിലേക്കുള്ള ഭാഗത്തും സമാനമായ സാഹചര്യങ്ങളുണ്ട്. കുന്പഴയിൽ ട്രാഫിക് ലൈറ്റ് പോലും ഇല്ല. ഇളകൊളളൂർ പള്ളിപ്പടി ഭാഗത്തെ നിർമാണം അശാസ്ത്രീയമാണെന്നു റിപ്പോർട്ടുണ്ട്. ഒരുവർഷം മുന്പ് കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ അപകടത്തിൽപെട്ട വളവാണിത്. നിർമാണത്തെ സംബന്ധിച്ച പരാതികൾ പരിശോധിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിച്ചിരുന്നെങ്കിലും അവരുടെ റിപ്പോർട്ടുകളും മുഖവിലയ്ക്കെടുത്തിട്ടില്ല.