വിവരം നല്‍കുന്നതില്‍ വീഴ്ച; വിവരാവകാശ ഉദ്യോഗസ്ഥന് 5000 രൂപ പിഴ
Friday, October 18, 2024 3:59 AM IST
പത്തനംതിട്ട: വിവരാവകാശ നിയമപ്രകാരം വിവരം ലഭിക്കുന്നതിന് അപേക്ഷ നല്‍കിയ അപേക്ഷകന് യഥാസമയം വിവരം നല്‍കുന്നതില്‍ വീഴ്ച വരുത്തിയ ആരോഗ്യ കുടുംബക്ഷേമ വകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍ മനുവിനെ 5000 രൂപ പിഴ ശിക്ഷിച്ച് വിവരാവകാശ കമ്മീഷന്‍ ഉത്തരവിട്ടു.

കോഴഞ്ചേരി ജില്ലാ ആശുപത്രിയുമായി ബന്ധപ്പെട്ട ചില ഫയലിന്‍റെ വിവരങ്ങള്‍ ആരാഞ്ഞുകൊണ്ടു നല്‍കിയ അപേക്ഷയ്ക്ക് യഥാസമയം വിവരാവകാശ ഉദ്യോഗസ്ഥന്‍ മറുപടി നല്‍കിയില്ലെന്ന് ചൂണ്ടിക്കാട്ടി പത്തനംതിട്ട കോഴഞ്ചേരി പുന്നക്കാട് തുരുത്തിയില്‍ ടി.കെ. ശശികുമാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് വിവരാവകാശ കമ്മീഷന്‍റെ നടപടി.

ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ ഒരു ഫയലിന്‍റെ മുഴുവന്‍ രേഖകളുടെയും പകര്‍പ്പുകളാണ് അപേക്ഷകന്‍ വിവരാവകാശനിയമപ്രകാരം ആവശ്യപ്പെട്ടത്. ആയതിന് വിവരാവകാശ ഉദ്യോഗസ്ഥന്‍റെ ഓഫീസിലുള്ള ഫയലുകളുടെ മാത്രം വിവരങ്ങള്‍ അപേക്ഷകനു നല്‍കി. എന്നാല്‍ മറ്റ് ഓഫീസുകളില്‍നിന്ന് അപേക്ഷകനു ലഭ്യമാക്കേണ്ട വിവരങ്ങള്‍ ലഭ്യമാക്കിക്കൊടുക്കണമെന്നു കാണിച്ചുള്ള അപേക്ഷയുടെ പകര്‍പ്പ് മറ്റ് ഓഫീസുകളിലേക്ക് വിവരാവകാശ ഉദ്യോഗസ്ഥന്‍ കൈമാറിയിരുന്നില്ല.


കൂടാതെ വിവരം ലഭിക്കാന്‍ അപേക്ഷ നല്‍കിയത് 2023 ഫെബ്രുവരി 13നാണ്്. എന്നാല്‍ അപേക്ഷ നല്‍കി 40 ദിവസത്തിനു ശേഷമാണ് വിവരാവകാശ ഉദ്യോഗസ്ഥന്‍ അപേക്ഷകന് മറുപടി നല്‍കിയത്.ഇത് വിവരാവകാശ നിയമത്തിലെ വീഴ്ചയാണെന്ന് കമ്മീഷന്‍ ഉത്തരവിലൂടെ ചൂണ്ടിക്കാട്ടി.

നിയമസഭാ സമ്മേളനത്തിന്‍റെ തിരക്കായതിനാലാണ് അപേക്ഷകനു വിവരം നല്‍കാന്‍ വൈകിയതെന്ന് ആരോഗ്യവകുപ്പ് സെക്രട്ടറിയുടെ ഓഫീസിലെ വിവരാവകാശ ഉദ്യോഗസ്ഥന്‍റെ വാദം കമ്മീഷന്‍ തള്ളി.

15 ദിവസത്തിനകം 5000 രൂപ വിവരാവകാശ ഉദ്യോഗസ്ഥന്‍ ഒടുക്കി ചെല്ലാന്‍ രസീത് ഹാജരാക്കണമെന്നും അല്ലാത്തപക്ഷം അദ്ദേഹത്തിന്‍റെ ശമ്പളത്തില്‍നിന്നോ സ്ഥാവര ജംഗമ വസ്തുക്കളില്‍നിന്നോ റവന്യു റിക്കവറി ഇനത്തില്‍ വസൂലാക്കുമെന്നും കമ്മീഷന്‍ ഉത്തരവിലൂടെ പറഞ്ഞു.