പി. സരിനെ തള്ളി മുരളീധരന്‍
Friday, October 18, 2024 3:59 AM IST
തിരുവല്ല: ഡോ.പി. സരിനെ തള്ളി കോണ്‍ഗ്രസ് രാഷ്ട്രീയകാര്യ സമിതിയംഗം കെ. മുരളീധരന്‍. നിലവില്‍ പി. സരിന്‍ പാര്‍ട്ടിക്ക് പുറത്താണെന്നും സരിന്‍റെ പ്രസ്താവന ശരിയോ തെറ്റോ എന്ന് ചര്‍ച്ച ചെയ്യേണ്ട സമയമല്ല ഇതെന്നും മുരളീധരന്‍ പറഞ്ഞു. തിരുവല്ലയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സരിന്‍ ഇപ്പോള്‍ പാര്‍ട്ടിക്ക് പുറത്താണ്. പാര്‍ട്ടിക്കു പുറത്തു പോകുന്നവരുടെ പ്രസ്താവനകള്‍ ഇപ്പോള്‍ ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ല. കോണ്‍ഗ്രസ് പാര്‍ട്ടി മൂന്ന് ഉപതെരഞ്ഞെടുപ്പുകളെയാണ് നേരിടുന്നത്. പിണറായി സര്‍ക്കാരിന്‍റെയും മോദി സര്‍ക്കാരിന്‍റെയും ജനവിരുദ്ധ നയങ്ങള്‍ ചര്‍ച്ച ചെയ്യേണ്ട വേദിയാണ് ഈ ഉപതെരഞ്ഞെടുപ്പെന്ന് മുരളീധരന്‍ പറഞ്ഞു.


വയനാട്ടില്‍ പ്രിയങ്ക ഗാന്ധിയുടെ ഭൂരിപക്ഷം അഞ്ചു ലക്ഷത്തില്‍ എത്തിക്കുക, പാലക്കാട് സീറ്റ് നിലനിര്‍ത്തുക, ചേലക്കര പിടിച്ചെടുക്കുക എന്നീ ലക്ഷ്യങ്ങളാണ് ഇപ്പോള്‍ യുഡിഎഫിനു മുമ്പില്‍ ഉള്ളത്. വയനാട്ടില്‍ പ്രചാരണത്തിന് ഇറങ്ങുമെന്നും മറ്റ് സ്ഥലങ്ങളിലെ പരിപാടികള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും മുരളീധരന്‍ പറഞ്ഞു.