ജില്ലയിൽ മണ്ണിലെ അമ്ലത വർധിക്കുന്നതായി കണ്ടെത്തൽ
Tuesday, October 22, 2024 3:46 AM IST
കാസർഗോഡ്: ജില്ലയിൽ മിക്ക സ്ഥലങ്ങളിലും മണ്ണിലെ അമ്ലത വർധിക്കുന്നതായി കണ്ടെത്തൽ. പിഎച്ച് മൂല്യം ഏഴിൽ താഴെയായ മണ്ണിനെയാണ് അമ്ലതയുള്ളതായി കണക്കാക്കുന്നത്. ജില്ലയിൽ സോയിൽ സർവേ വിഭാഗം മണ്ണ് പരിശോധന നടത്തിയ പല സ്ഥലങ്ങളിലും പിഎച്ച് മൂല്യം നാലിലും താഴെയാണ്. അമ്ലതയുടെ അളവ് കൂടിവരുന്നതായാണ് ഇതിൽനിന്ന് വ്യക്തമാകുന്നത്.

ഇതോടൊപ്പം മണ്ണിലെ ജൈവാംശവും നൈട്രജൻ, പൊട്ടാസ്യം, കാൽസ്യം, മഗ്നീഷ്യം തുടങ്ങിയ അവശ്യ മൂലകങ്ങളും കുറഞ്ഞു വരുന്നതായും പരിശോധനയിൽ കണ്ടെത്തി. മണ്ണിൽ അമ്ലത കൂടുന്നതും അവശ്യമൂലകങ്ങൾ കുറയുന്നതുമാണ് മിക്ക വിളകളിലും ഉത്പാദനക്കുറവുണ്ടാകാൻ കാരണമാകുന്നതെന്നാണ് നിഗമനം. മണ്ണിൽ അമ്ലത കൂടിയാൽ വളപ്രയോഗം നടത്തിയാലും അവയിൽനിന്ന് പോഷകങ്ങൾ വലിച്ചെടുക്കാൻ ചെടികൾക്ക് ബുദ്ധിമുട്ടുണ്ടാകും.

നൈട്രജന്‍റെ അളവ് കുറയുന്നത് സസ്യങ്ങളുടെ വളർച്ചയെ ബാധിക്കും. കാത്സ്യത്തിന്‍റെ അളവ് കുറഞ്ഞാൽ പഴങ്ങളും പച്ചക്കറികളും പെട്ടെന്ന് ചീയുന്ന അവസ്ഥയുണ്ടാകും.

മഴയുട സ്വഭാവത്തിലുണ്ടായ മാറ്റമാണ് അമ്ലത കൂടാനുള്ള പ്രധാന കാരണമായി പറയുന്നത്. മുൻകാലങ്ങളിൽ നിന്ന് വ്യത്യസ്തമായി കുറഞ്ഞ സമയത്തിനുള്ളിൽ കൂടുതൽ മഴ പെയ്യുന്നതുമൂലം വെള്ളം മണ്ണിലിറങ്ങാതെ കുത്തിയൊലിച്ചുപോവുകയും മണ്ണിലെ ലവണാംശങ്ങളെ ഒപ്പം കൊണ്ടുപോകുകയും ചെയ്യുന്നു. ലവണാംശം കുറയുമ്പോൾ അമ്ലത കൂടുന്നു.


ചെങ്കൽ പ്രദേശങ്ങളിൽ പൊതുവേ മണ്ണിന്‍റെ അമ്ലത കൂടുതലാണ്. രാസവളങ്ങളുടെ അമിത ഉപയോഗവും അമ്ലത കൂട്ടുന്നു.

മണ്ണിൽ കുമ്മായം ചേർക്കുന്നതാണ് അമ്ലത കുറയ്ക്കാനുള്ള പരമ്പരാഗത മാർഗം. ഓരോ തവണയും വളപ്രയോഗം നടത്തുന്നതിന് രണ്ടാഴ്ച മുമ്പെങ്കിലും വിളകളുടെ ചുവട് വൃത്തിയാക്കി കുമ്മായം ഇട്ടുകൊടുക്കണം.

കൃത്യമായ മണ്ണു പരിശോധനയിലൂടെ അതതിടങ്ങളിലെ മണ്ണിന്‍റെ സ്വഭാവമറിഞ്ഞ് കൃഷികൾ ചെയ്യുന്നതും വളപ്രയോഗം നടത്തുന്നതും പ്രയോജനം ചെയ്യുമെന്ന് മണ്ണ് പരിശോധനാ വിഭാഗം അധികൃതർ പറയുന്നു. ഇതിനായി മണ്ണിനെ അറിയാം മൊബൈലിലൂടെ-എംഎഎം എന്ന പേരിൽ ഒരു മൊബൈൽ ആപ്പും തയാറാക്കിയിട്ടുണ്ട്. ഈ ആപ്പ് ഡൗൺലോഡ് ചെയ്തശേഷം ലൊക്കേഷൻ നല്കിയാൽ ആ സ്ഥലത്തെ പൊതുവേയുള്ള മണ്ണിന്‍റെ സ്വഭാവവും നടത്തേണ്ട വളപ്രയോഗത്തിന്‍റെ വിവരങ്ങളും ലഭ്യമാകും.