വീരമലക്കുന്നിന്‍റെ ഭൗമശാസ്ത്ര പഠനവുമായി വിദ്യാർഥികൾ
Sunday, October 20, 2024 7:26 AM IST
കാഞ്ഞങ്ങാട്: ദേശീയപാത നിർമാണം മൂലം നാശത്തിന്‍റെ വക്കിലായ ചെറുവത്തൂർ വീരമലക്കുന്നിന്‍റെ ഭൂമിശാസ്ത്രപരവും ജൈവശാസ്ത്രപരവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള പഠനത്തിന് ഹോസ്ദുർഗ് ഉപജില്ലാ ശാസ്ത്രമേളയിലെ ഗവേഷണ പ്രോജക്ട് വിഭാഗത്തിൽ ഒന്നാംസ്ഥാനം. കാഞ്ഞങ്ങാട് ഇഖ്‌ബാൽ ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം തരം വിദ്യാർഥിനികളായ സന സമദും ഷിയ ജന്നയുമാണ് ആനുകാലിക പ്രാധാന്യമുള്ള വിഷയത്തിൽ ഗവേഷണ പ്രോജക്ട് തയ്യാറാക്കി അവതരിപ്പിച്ചത്.

കേരളത്തിൽ ആദ്യമായി ഒരു സസ്യ ഫോസിൽ കണ്ടെത്തിയ പ്രദേശമാണ് വീരമലക്കുന്നെന്ന് ഇവരുടെ ഗവേഷണ പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടി. സമാനമായ ഭൂപ്രകൃതിയുള്ള തിരുവനന്തപുരം ജില്ലയിലെ വർക്കല ക്ലിഫ്, മലപ്പുറം ജില്ലയിലെ അങ്ങാടിപ്പുറം ലാറ്ററേറ്റ് എന്നിവ രാജ്യത്താകെയുള്ള 34 ജിയോ ഹെറിറ്റേജ് സൈറ്റുകളിൽ ഉൾപ്പെട്ടവയാണ്. മണ്ണെടുപ്പിനും മറ്റും കർശനമായ നിയന്ത്രണങ്ങളാണ് അവിടങ്ങളിലുള്ളത്. ഈ രണ്ടിടങ്ങൾക്കും സമാനമായ പല പ്രത്യേകതകളും വീരമലക്കുന്നിനുണ്ടായിട്ടും അർഹിക്കുന്ന പ്രാധാന്യം ലഭിച്ചിട്ടില്ലെന്ന് പ്രബന്ധത്തിൽ ചൂണ്ടിക്കാട്ടുന്നു. പഠനത്തിന്‍റെ ഭാഗമായി വീരമലക്കുന്നിൽ നിന്നും ശേഖരിച്ച ശിലകളും സസ്യ ഇലകളുടെ ഫോസിലുകളും ഇവർ ശാസ്ത്രമേളയിലെത്തിച്ചിരുന്നു. ഈ ശിലകൾക്ക് വെള്ളം സംഭരിക്കാനുള്ള ശേഷി കൂടുതലാണെന്ന് ശാസ്ത്രീയമായ പരീക്ഷണങ്ങളിലൂടെ തെളിയിക്കാനായി. ഇതുവഴിയാണ് ഈ പ്രദേശം ജലസമ്പത്തിന്‍റെ അക്ഷയഖനിയായി മാറിയതെന്നും പഠനത്തിൽ കണ്ടെത്തി.


പഠന ഗവേഷണങ്ങളുടെ മൂല്യത്തിനൊപ്പം വിഷയത്തിന്‍റെ സാമൂഹിക പ്രതിബദ്ധത കൊണ്ടുകൂടിയാണ് ഇവരുടെ പ്രോജക്ട് ശ്രദ്ധേയമായത്. സ്‌കൂളിലെ അധ്യാപകനായ സന്ദീപാണ് പഠനഗവേഷണങ്ങൾക്കാവശ്യമായ സഹായങ്ങൾ ചെയ്തു നൽകിയത്. കാഞ്ഞങ്ങാട് കൊളവയലിലെ സമദ് മൗവലിന്‍റെയും ഹമീദയുടെയും മകളാണ് സന. ആവിക്കരയിലെ അധ്യാപക ദമ്പതിമാരായ അബ്ദുൽ സലാമിന്‍റെയും ഹഫ്‌സത്തിന്‍റെയും മകളാണ് ഷിയ.