അബൂബക്കര്‍ സിദ്ദിഖ് വധം: കൊലപാതകത്തിന് ഉപയോഗിച്ച കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി
Tuesday, October 22, 2024 3:46 AM IST
കാസര്‍ഗോഡ്: പുത്തിഗെ മുഗു റോഡിലെ അബൂബക്കര്‍ സിദ്ദിഖിനെ ഗള്‍ഫില്‍നിന്നു വിളിച്ചുവരുത്തി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസിലെ നിര്‍ണായക തെളിവായ കാര്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തി.

ഒളിവില്‍ പോയ പ്രതികളെ കണ്ടെത്താനുള്ള ശ്രമം ക്രൈംബ്രാഞ്ച് ഡിവൈഎസ്പി പി. മധുസൂദനന്‍ നായരുടെ നേതൃത്വത്തില്‍ ഊര്‍ജിതമാക്കിയതിനു പിന്നാലെയാണ് അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച ബലേനോ കാർ തിങ്കളാഴ്ച ഉച്ചയോടെ പൈവളിഗെയ്ക്കു സമീപം ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തിയത്. ഡിവൈഎസ്പിയും എസ്ഐ രഞ്ജിത്ത്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ രതീഷ് എന്നിരും സ്ഥലത്തെത്തി കാര്‍ കസ്റ്റഡിയിലെടുത്തു. ഫോറന്‍സിക് വിദഗ്ധരായ മെഹര്‍ബ, പി. നാരായണന്‍ എന്നിവർ കാര്‍ പരിശോധിച്ചു.

2022 ജൂണ്‍ 26 നാണ് അബൂബക്കര്‍ സിദ്ദിഖിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്. ദിര്‍ഹം ഇടപാടുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് കൊലപാതകത്തില്‍ കലാശിച്ചത്. ഗള്‍ഫില്‍നിന്നു വിളിച്ചുവരുത്തിയ ശേഷം അബൂബക്കര്‍ സിദ്ദിഖിനെ കാറില്‍ കയറ്റിക്കൊണ്ടുപോയി പൈവളിഗെയിലെ ആളൊഴിഞ്ഞ പ്രദേശത്തെ ഇരുനില വീട്ടില്‍ എത്തിച്ച ശേഷം ക്രൂരമായി മര്‍ദിച്ചു.

പിന്നീട് തലകീഴായി കെട്ടിത്തൂക്കി മര്‍ദിച്ചപ്പോഴാണ് മരണം സംഭവിച്ചത്. തുടര്‍ന്ന് മൃതദേഹം കാറില്‍ കയറ്റി ബന്തിയോട്ടെ സ്വകാര്യ ആശുപത്രിയിലെത്തിച്ച് അക്രമിസംഘം രക്ഷപ്പെടുകയായിരുന്നു. ലോക്കല്‍ പോലീസ് നടത്തിയ അന്വേഷണത്തില്‍ ഏതാനും പേരെ അറസ്റ്റു ചെയ്തിരുന്നു.

അന്വേഷണത്തില്‍ തൃപ്തരല്ലെന്നു കാണിച്ച് ബന്ധുക്കൾ മുഖ്യമന്ത്രിക്കു പരാതി നല്‍കിയതിനെത്തുടര്‍ന്നാണ് കേസ് ക്രൈംബ്രാഞ്ചിനു വിട്ടത്.