നെല്ലിക്കുന്ന് ബീച്ച് റോഡിന് ഇനി സുനിൽ ഗവാസ്കറിന്‍റെ പേര്
Sunday, October 20, 2024 7:26 AM IST
കാസർഗോഡ്: നഗരത്തിൽ നിന്ന് നെല്ലിക്കുന്ന് കടപ്പുറത്തേക്കുള്ള റോഡിന് ക്രിക്കറ്റ് താരം സുനിൽ ഗവാസ്കറിന്‍റെ പേരിടാൻ നഗരസഭയുടെ തീരുമാനം. എൻ.എ. നെല്ലിക്കുന്ന് എംഎൽഎയാണ് ഇങ്ങനെയൊരു നിർദേശം നഗരസഭയ്ക്കു മുന്നിലെത്തിച്ചത്.

ഗവാസ്കറുമായി വ്യക്തിബന്ധമുള്ള കാസർഗോഡ് തളങ്കര സ്വദേശിയായ പ്രവാസി വ്യവസായി ഖാദർ തെരുവത്താണ് ഇതിനു മുൻകൈയെടുത്തത്.

റോഡിന്‍റെ പ്രഖ്യാപനത്തിനായി അടുത്ത മാസമോ ഡിസംബറിലോ സുനിൽ ഗവാസ്കറിനെ കാസർഗോട്ടെത്തിക്കാനും ഖാദറിന്‍റെ നേതൃത്വത്തിൽ ഒരുക്കങ്ങൾ നടക്കുന്നുണ്ട്. ക്രിക്കറ്റ് ആരാധകർ ഏറെയുള്ള നഗരത്തിൽ ഇതുവഴി വർഷാന്ത്യത്തിൽ ഒരാഘോഷപ്പൂരമൊരുക്കാനാണ് ആലോചന. രാജ്യത്തെ എക്കാലത്തെയും മികച്ച താരങ്ങളിലൊരാളും മുൻ ക്യാപ്റ്റനുമായ ഗവാസ്കറിന് ജില്ലയിലെ പഴയ തലമുറകൾക്കൊപ്പം പുതുതലമുറയിലും ആരാധകരേറെയാണ്. ജില്ലയിൽ ഇത് രണ്ടാംതവണയാണ് ഒരു ക്രിക്കറ്റ് താരത്തിന്‍റെ പേരിൽ റോഡുണ്ടാകുന്നത്. നേരത്തേ കുമ്പള ടൗണിലെ റോഡിന് അനിൽ കുംബ്ലെയുടെ പേരിട്ടിരുന്നു. അനിലിന്‍റെ ജന്മനാടെന്ന നിലയിൽ കൂടിയായിരുന്നു ഇതെങ്കിൽ ഗവാസ്കറിന്‍റെ പേരിടുന്നത് ആരാധനയുടെപേരിൽ മാത്രമാണ്