യുവാവിനെ തട്ടിക്കൊണ്ടുപോയി മര്‍ദിച്ച കേസില്‍ നാലുപേര്‍ അറസ്റ്റില്‍
Thursday, October 17, 2024 2:47 AM IST
ബേക്കല്‍: ഗള്‍ഫില്‍ നിന്നും കൊടുത്തയച്ച സ്വര്‍ണ സ്റ്റിക്ക് തിരിച്ചു കിട്ടുന്നതിന് യുവാവിനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ ശ്രമിച്ചെന്ന കേസില്‍ നാലുപേര്‍ അറസ്റ്റില്‍. കാഞ്ഞങ്ങാട് ചിത്താരി സ്വദേശികളായ എം. അഷ്‌റഫ് (35), സി.കെ. ഷഹീര്‍ (21), ഇബ്രാഹിം ഖലീല്‍ (30), പടന്നയിലെ യാസര്‍ (40) എന്നിവരാണ് ബേക്കല്‍ പോലീസിന്‍റെ പിടിയിലായത്.

പള്ളിക്കര പൂച്ചക്കാട് സ്വദേശി എ.പി. അബ്ദുള്‍ മജീദിന് നേരെയാണ് ആക്രമമുണ്ടയത്. സംഭവവുമായി ബന്ധപ്പെട്ട് പോലിസ് നരഹത്യാ ശ്രമത്തിന് കേസെടുത്തിരുന്നു. പൂച്ചക്കാട്ടെ വീട്ടില്‍ അതിക്രമിച്ച് കയറി കാറില്‍ ബലമായി പിടിച്ചു കൊണ്ടുപോയി പടന്നയില്‍ വച്ച് ആക്രമിച്ചതായാണ് പരാതി. 13നു രാവിലെ വീട്ടില്‍ നിന്നും കൊണ്ട് പോയി 14നു വൈകുന്നേരം 5.30 വരെ റിസോര്‍ട്ടില്‍ വച്ച് ഇരുമ്പ്വടി കൊണ്ടും ഇലക്‌ട്രിക് ബാറ്റണ്‍ കൊണ്ടും ആക്രമിക്കുകയായിരുന്നുവെന്നാണ് പരാതി.


മജീദിന്‍റെ തലയ്ക്കും കണ്ണിനും കൈക്കും കാലിനും പരിക്കേറ്റിട്ടുണ്ട്. പ്രതികള്‍ ഗള്‍ഫില്‍ വച്ച് നല്‍കിയ സ്വര്‍ണം നാട്ടിലെത്തിയ ശേഷം തിരിച്ച് നല്‍കിയില്ലെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പറയുന്നു. സ്വര്‍ണമോ സ്വത്തോ നല്‍കണമെന്ന് പറഞ്ഞായിരുന്നു ആക്രമണമെന്ന് പറയുന്നു.