ബളാലിൽ 17 വാർഡുകളും നേടാൻ മുന്നൊരുക്കവുമായി കോൺഗ്രസ്
Monday, October 21, 2024 3:18 AM IST
വെള്ളരിക്കുണ്ട്: പാർട്ടി ശക്തികേന്ദ്രമായ ബളാൽ പഞ്ചായത്തിൽ വരുന്ന തെരഞ്ഞെടുപ്പിൽ ആകെയുള്ള പതിനേഴ് വാർഡുകളും നേടാനുള്ള മുന്നൊരുക്കവുമായി കോൺഗ്രസ്. നിലവിൽ പതിനാറ് വാർഡുകളുള്ള പഞ്ചായത്തിൽ കഴിഞ്ഞ തെരഞ്ഞെടുപ്പിൽ രണ്ട് വാർഡുകൾ നഷ്ടമായിരുന്നു. ഇത്തവണ കൂടുതൽ അനുകൂലമായ സാഹചര്യത്തിൽ ഈ നഷ്ടം നികത്താനാകുമെന്നാണ് പാർട്ടി നേതാക്കളുടെ പ്രതീക്ഷ. പഞ്ചായത്ത് തെരഞ്ഞെടുപ്പിനു മുന്നോടിയായി സംഘടനാസംവിധാനം ശക്തിപ്പെടുത്തുന്നതിന്‍റെ ഭാഗമായി കോൺഗ്രസ് വാർഡ് കൺവൻഷനുകൾ പുരോഗമിക്കുകയാണ്. പതിമൂന്ന് വാർഡുകളിൽ കൺവൻഷൻ പൂർത്തിയായി.

കഴിഞ്ഞദിവസം കൊന്നക്കാട് നടന്ന ഒമ്പതാം വാർഡ് കൺവൻഷൻ പഞ്ചായത്ത് പ്രസിഡന്‍റ് രാജു കട്ടക്കയം ഉദ്ഘാടനം ചെയ്തു. വാർഡ് പ്രസിഡന്‍റ് അനീഷ് ആന്‍റണി അധ്യക്ഷത വഹിച്ചു. ഡിസിസി ജനറൽ സെക്രട്ടറി ഹരീഷ് പി. നായർ, മധുസൂദനൻ ബാലൂർ, എം.പി. ജോസഫ്, ബിൻസി ജെയിൻ, പി.സി. രഘുനാഥൻ, രതീഷ് ഒന്നാമൻ എന്നിവർ പ്രസംഗിച്ചു. വാർഡ് പ്രസിഡന്‍റ് അനീഷ് ആന്‍റണിയുടെ നേതൃത്വത്തിൽ 18 അംഗ കമ്മിറ്റിക്ക് രൂപംനല്കി.


വനാതിർത്തികളിൽ വന്യമൃഗശല്യം മൂലം ബുദ്ധിമുട്ടനുഭവിക്കുന്നവർക്ക്‌ സുരക്ഷയും സാമ്പത്തികസഹായവും ലഭ്യമാക്കണമെന്നും കൂടുതൽ സ്ഥലങ്ങളിൽ സൗരോർജവേലി നിർമിച്ച് കൃഷിഭൂമികൾ സംരക്ഷിക്കാൻ നടപടി ഉണ്ടാകണമെന്നും കൺവൻഷൻ ആവശ്യപ്പെട്ടു.