എഡിഎം നവീൻബാബുവിനൊപ്പം ഭാര്യ മഞ്ജുഷയ്ക്കും കാസർഗോഡ് സ്വന്തം ഇടം
Sunday, October 20, 2024 7:26 AM IST
കാഞ്ഞങ്ങാട്: റവന്യൂ വകുപ്പിൽ ജൂണിയർ സൂപ്രണ്ടായും ഡെപ്യൂട്ടി കളക്‌ടറായും ഒടുവിൽ എഡിഎമ്മായും ഏറെക്കാലം ജില്ലയിൽ സേവനമനുഷ്ഠിച്ച നവീൻബാബുവിനൊപ്പം ഭാര്യ മഞ്ജുഷയ്ക്കും കാസർഗോഡ് സ്വന്തം ഇടമായിരുന്നു.

ഒരുപക്ഷേ സ്വന്തം ജില്ലയായ പത്തനംതിട്ട കഴിഞ്ഞാൽ ഏറ്റവുമധികം ഇഷ്ടമുള്ള ഇടം. ഇവിടെനിന്ന് മാറുകയാണെങ്കിൽ സ്വന്തം ജില്ലയിലേക്ക് പോകാനല്ലാതെ ഇടയിലുളള കണ്ണൂരിലേക്ക് പോകാൻ നവീൻബാബുവിന് തീരെ താത്പര്യമുണ്ടായിരുന്നില്ലെന്ന് സഹപ്രവർത്തകർ ഓർക്കുന്നു. മഞ്ജുഷ ജനിച്ചതും വളർന്നതുമെല്ലാം കാസർഗോഡ് ജില്ലയിലാണ്. ജില്ലയിൽ പൊതുമരാമത്ത് വകുപ്പിൽ ഓവർസിയറായിരുന്ന കരുണാകരൻ പിള്ളയുടെയും പുല്ലൂർ ഉദയനഗർ ഹൈസ്കൂളിലെ അധ്യാപികയായിരുന്ന ഓമനക്കുട്ടിയുടെയും മകൾ. പുല്ലൂർ സ്കൂളിന് സമീപം ഇവർക്ക് സ്വന്തം വീടുണ്ടായിരുന്നു. കാഞ്ഞങ്ങാട് ലിറ്റിൽ ഫ്ലവർ സ്കൂളിലും കാസർഗോഡ് ഗവ. കോളജിലും നീലേശ്വരം പ്രതിഭ കോളജിലുമായാണ് മഞ്ജുഷ പഠനം പൂർത്തിയാക്കിയത്. അമ്മ വിരമിച്ചതിനുശേഷമാണ് പത്തനംതിട്ടയിലേക്ക് മടങ്ങിയത്.


ഇതിനിടെ അച്ഛൻ സർവീസിലിരിക്കേ മരിച്ചതിനാൽ റവന്യൂ വകുപ്പിൽ ജോലി ലഭിച്ചു.
അതിനുശേഷമായിരുന്നു നവീൻബാബുവുമായുള്ള വിവാഹം. പിന്നീട് നവീൻബാബു പലവട്ടം ജില്ലയിൽ ജോലിചെയ്യാനെത്തിയപ്പോഴെല്ലാം മഞ്ജുഷയും ഇടയ്ക്കിടെ ഒപ്പംവന്നു താമസിച്ചിരുന്നു. ഇടയ്ക്ക് കുറച്ചുകാലം ജില്ലയിൽ വില്ലേജ് ഓഫീസറായും സേവനമനുഷ്ഠിച്ചു. പഴയ സഹപാഠികളും നാട്ടുകാരുമായുള്ള ബന്ധവും വിടാതെ കാത്തുസൂക്ഷിച്ചു. നവീൻബാബുവിനും മക്കൾക്കുമൊപ്പം പലതവണ പുല്ലൂരിലെ കൂട്ടുകാരുടെ വീടുകളിലത്തിയിട്ടുണ്ട്. കഴിഞ്ഞദിവസങ്ങളിൽ ഇവിടെ നിന്ന് പലരും മഞ്ജുഷയേയും അമ്മയേയും ഫോണിൽ വിളിച്ച് ആശ്വസിപ്പിച്ചിരുന്നു.