ഗിരീഷിന്‍റെ കുട്ടികള്‍ മെഡല്‍വേട്ട തുടങ്ങി
Tuesday, October 22, 2024 3:45 AM IST
നീലേശ്വരം: ത്രോ ഇനങ്ങളില്‍ മെഡല്‍വാരിക്കൂട്ടുന്ന പതിവിന് കെ.സി.ഗിരീഷിന്‍റെ ശിഷ്യര്‍ ഇത്തവണയും മുടക്കം വരുത്തിയില്ല. അഞ്ച് സ്വര്‍ണവും ഒന്നുവീതം വെള്ളിയും വെങ്കലവും അടക്കം 29 പോയിന്‍റ് നേടി ഗിരീഷിന്‍റെ കുട്ടികള്‍ കുട്ടമത്ത് ജിഎച്ച്എസ്എസിനെ ഒന്നാംദിനം ഒന്നാമതെത്തിച്ചു. സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗിരീഷിന്‍റെ കെ.സി.സര്‍വാന്‍ ഷോട്ട്പുട്ടിലും ഡിസ്‌കസ് ത്രോയിലും സ്വര്‍ണം നേടി. ഷോട്ട്പുട്ടില്‍ 17.15 മീറ്ററും ഷോട്ട്പുട്ടില്‍ 55.70 മീറ്ററുമാണ് സര്‍വാന്‍ താണ്ടിയത്. 2022ല്‍ കുവൈറ്റില്‍ നടന്ന ഏഷ്യന്‍ യൂത്ത് അത്‌ലറ്റിക് മീറ്റില്‍ വെള്ളി മെഡല്‍ നേടിയിട്ടുണ്ട് സര്‍വാന്‍. സബ്ജൂണിയര്‍, ജൂണിയര്‍, സീനിയര്‍ വിഭാഗങ്ങളില്‍ ഡിസ്‌കസ്‌ത്രോ മീറ്റ് റിക്കാര്‍ഡുകളും ദേശീയ റിക്കാര്‍ഡും സര്‍വാന്‍റെ പേരിലാണുള്ളത്. പ്ലസ്ടു കൊമേഴ്‌സ് വിദ്യാര്‍ഥിയാണ്.


സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഫോര്‍ട്ട് കൊച്ചി സ്വദേശിനി ഹെനിന്‍ എലിസബത്ത് ഷോട്ട്പുട്ടിലും ഡിസ്‌കസ്‌ത്രോയിലും സ്വര്‍ണം കരസ്ഥമാക്കി. ഇതേയിനങ്ങളിലെ നിലവിലെ സംസ്ഥാന ചാമ്പ്യനാണ് ഈ പ്ലസ് വണ്‍ ഹ്യുമാനിറ്റീസ് വിദ്യാര്‍ഥിനി. ജൂണിയര്‍ പെണ്‍കുട്ടികളുടെ ഷോര്‍ട്ട്പുട്ടില്‍ പത്താംക്ലാസ് വിദ്യാര്‍ഥിനി പാര്‍വണ ജിതേഷ് സ്വര്‍ണം നേടി.

കാസര്‍ഗോഡിന്‍റെ മെഡല്‍ ദാരിദ്ര്യത്തിന് അറുതിവരുത്തിയത് കെസി ത്രോസ് കഴിഞ്ഞവര്‍ഷത്തെ സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ ആറു സ്വര്‍ണവും മൂന്നു വെള്ളിയും ഒരു വെങ്കലവും ഉള്‍പ്പെടെ 10 മെഡലുകളാണ് ഇവിടുത്തെ ജില്ലയ്ക്കു സമ്മാനിച്ചത്.