ജില്ലാ ആശുപത്രിക്കു മുന്നിൽ മേൽപ്പാലത്തിന്‍റെ നിർമാണം തുടങ്ങി
Friday, October 18, 2024 8:18 AM IST
കാഞ്ഞങ്ങാട്: ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ജില്ലാ ആശുപത്രിക്കു മുന്നിലുണ്ടായ മാർഗതടസത്തിന് ഒരു പരിധി വരെയെങ്കിലും പരിഹാരം കാണാൻ മേൽപ്പാലം നിർമിക്കാനുള്ള പ്രവൃത്തികൾ തുടങ്ങി. കോൺക്രീറ്റ് അടിത്തറയ്ക്കു മുകളിൽ ഉരുക്കുകൊണ്ടുള്ള സ്പാനുകൾ കൂട്ടിയോജിപ്പിച്ചാകും മേൽപ്പാലം നിർമിക്കുക. ഇതോടെ കാൽനടയാത്രക്കാർക്ക് ജില്ലാ ആശുപത്രിക്കു മുന്നിൽ ഇരുവശങ്ങളിലേക്കും ദേശീയപാതയ്ക്ക് മുകളിലൂടെ കടക്കാൻ വഴിയൊരുങ്ങും.

ജില്ലാ ആശുപത്രിയുടെ വടക്കുഭാഗത്ത് ഒരു കിലോമീറ്ററോളം അകലെ ചെമ്മട്ടംവയലിലും തെക്കുഭാഗത്ത് രണ്ടു കിലോമീറ്റർ അകലെ കൂളിയങ്കാലിലും മാത്രമാണ് വാഹനങ്ങൾക്ക് ദേശീയപാത മുറിച്ചുകടക്കാൻ അടിപ്പാതയുള്ളത്. വൺവേ നിയമം പാലിച്ച് ഇതിൽ ഏതെങ്കിലും ഒന്നിൽ കൂടി മാത്രമേ ഒരു വശത്തേക്കുള്ള വാഹനങ്ങൾക്ക് മറുവശം കടക്കാനാകൂ. ഇത് ജില്ലാ ആശുപത്രിക്കു മുന്നിൽ ഗതാഗതക്കുരുക്ക് ഉണ്ടാക്കുമെന്നും ആംബുലൻസുകളുൾപ്പെടെ ഇതിൽ പെട്ടുപോകാനിടയുണ്ടെന്നും ആശങ്കയുണ്ട്.

ഇതിനിടയിൽ മറുവശത്തെ സർവീസ് റോഡിൽ ബസിറങ്ങുന്ന കാൽനടയാത്രക്കാർ എന്തുചെയ്യുമെന്ന സംശയത്തിനാണ് ഇപ്പോൾ ഉത്തരമായിരിക്കുന്നത്. വാഹനങ്ങളിൽ എത്തുന്നവർക്കും ഗതാഗതക്കുരുക്കിൽ ചുറ്റിത്തിരിയാൻ നിൽക്കാതെ മറുവശത്തെ സർവീസ് റോഡിലിറങ്ങി മേൽപ്പാലം വഴി നടന്ന് ജില്ലാ ആശുപത്രിയിലെത്താം. രോഗികളെയും വയോധികരെയുമുൾപ്പെടെ എത്തിക്കാനുള്ള സൗകര്യം മുൻനിർത്തി മേൽപ്പാലത്തിൽ ലിഫ്റ്റ് സൗകര്യം ലഭ്യമാക്കണമെന്ന ആവശ്യവും ഉയർന്നിട്ടുണ്ട്. ഇതും അംഗീകരിക്കപ്പെടുമെന്നാണ് സൂചന. സ്ട്രച്ചറിലും വീൽചെയറിലുമുൾപ്പെടെ ആളുകളെ എത്തിക്കുന്നതിനും സൗകര്യമുണ്ടാകും.

ഇതോടൊപ്പം മാവുങ്കാലിലും ചെമ്മട്ടംവയലിനും ഇടയിലുള്ള കല്യാൺ റോഡ് ജംഗ്ഷനിലും മേൽപ്പാലം നിർമിക്കാനുള്ള പ്രവൃത്തികൾ തുടങ്ങിയിട്ടുണ്ട്. കാൽനടയാത്രക്കാർക്ക് ഇരുവശത്തേക്കും എളുപ്പത്തിൽ കടക്കാനാണ് ഇത്. എന്നാൽ ഇതുവഴിയെത്തുന്ന വാഹനങ്ങൾക്ക് മറുവശം കടക്കണമെങ്കിൽ ചെമ്മട്ടംവയലിലെ അടിപ്പാത വരെ സഞ്ചരിക്കേണ്ടിവരും.