വ്യാജ ഇന്‍റർവ്യൂ കാർഡും അയച്ചതായി പരാതി
Sunday, October 20, 2024 7:26 AM IST
കാസർഗോഡ്: വിവിധ സ്ഥാപനങ്ങളിൽ ജോലി വാഗ്ദാനം ചെയ്ത് നിരവധി പേരിൽനിന്ന് ലക്ഷങ്ങൾ തട്ടി മുങ്ങിയ മുൻ ഡിവൈഎഫ്ഐ നേതാവ് സച്ചിതാ റൈ വ്യാജ ഇന്‍റർവ്യൂ കാർഡും തയ്യാറാക്കി അയച്ചതായി പരാതി. കർണാടകയിലെ ഹൂബ്ലിയിലുള്ള സ്ഥാപനത്തിൽ അഭിമുഖത്തിന് ഹാജരാകാനുള്ള കാർഡ് പോസ്റ്റ് ചെയ്തത് കാസർഗോട്ടു നിന്നാണെന്ന് അന്വേഷണത്തിൽ കണ്ടെത്തുകയായിരുന്നു. സ്ഥാപനത്തിന്‍റെ സീൽ പോലും കാർഡിൽ ഉണ്ടായിരുന്നില്ല.
നാരമ്പാടി ഗോസാഡയിലെ രക്ഷിത, ഉക്കിനടുക്കയിലെ സുജാത എന്നിവരാണ് ഏറ്റവുമൊടുവിലായി സച്ചിതാ റൈയ്ക്കെതിരെ പരാതി നല്കിയത്. രക്ഷിതയും സച്ചിതാ റൈയും ടിടിസി കോഴ്സിന് ഒന്നിച്ചു പഠിച്ചതായിരുന്നു. ഈ പരിചയം ഉപയോഗിച്ചാണ് സിപിസിആർഐയിൽ ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞ് 2022-23 കാലഘട്ടത്തിൽ അഞ്ച് ലക്ഷം രൂപ കൈപ്പറ്റിയത്.

ഏറെനാൾ കഴിഞ്ഞിട്ടും ജോലി ലഭിക്കാതിരുന്നതിനെ തുടർന്ന് അന്വേഷിച്ചപ്പോൾ ഹൂബ്ലിയിലെ ഒരു സ്ഥാപനത്തിൽ ക്ലാർക്ക് ജോലി ശരിയാക്കിത്തരാമെന്നു പറഞ്ഞു. ആ ജോലി തനിക്കല്ല, സഹോദരൻ ആകാശിനാണ് വേണ്ടതെന്നു പറഞ്ഞപ്പോൾ അതും സമ്മതിച്ചു.

എന്നാൽ മാസങ്ങൾ കഴിഞ്ഞിട്ടും വിവരമൊന്നും ഉണ്ടായില്ല. വീണ്ടും അന്വേഷിച്ചപ്പോഴാണ് ഹൂബ്ലിയിലെ സ്ഥാപനത്തിൽ നിന്നുള്ള ഇന്‍റർവ്യൂ കാർഡ് ഉടൻ ലഭിക്കുമെന്ന് സച്ചിത അറിയിച്ചത്. ഈ വർഷം ഫെബ്രുവരി 22 ന് നടക്കുമെന്നു പറഞ്ഞ ഇന്‍റർവ്യൂവിനുള്ള കാർഡ് ആകാശിന്‍റെ വിലാസത്തിൽ കിട്ടിയത് അതേദിവസം ഉച്ചകഴിഞ്ഞിട്ടാണ്. തപാൽ അധികൃതരുടെ പിഴവാണെന്ന് സച്ചിത പറഞ്ഞപ്പോൾ രക്ഷിതയും ആകാശും പോസ്റ്റ് ഓഫീസിൽ ചെന്ന് അന്വേഷിക്കുകയായിരുന്നു. അപ്പോഴാണ് ഈ കാർഡ് തലേദിവസം കാസർഗോഡ് നിന്നാണ് പോസ്റ്റ് ചെയ്തതെന്നു വ്യക്തമായത്. കാസർഗോട്ടെ സംസ്ഥാന സർക്കാർ സ്ഥാപനത്തിൽ ജോലി വാങ്ങിത്തരാമെന്നു പറഞ്ഞാണ് സച്ചിത സുജാതയിൽ നിന്ന് അരലക്ഷം രൂപ കൈപ്പറ്റിയത്. ഇരുവരും ബദിയടുക്ക പോലീസിലാണ് പരാതി നല്കിയത്.


സച്ചിതയുടെ മുൻകൂർ ജാമ്യഹർജി കഴിഞ്ഞ ദിവസം ജില്ലാ സെഷൻസ് കോടതി തള്ളിയിരുന്നു. ബാഡൂർ എഎൽപി സ്കൂളിലെ അധ്യാപികയായ ഇവർ നിലവിൽ പ്രസവാവധിയിലാണ്. സ്വന്തം വീട്ടിലും കോഴിക്കോട് ജില്ലയിലുള്ള ഭർത്താവിന്‍റെ വീട്ടിലുംനിന്ന് മാറി ഇവർ ഒളിവിൽ കഴിയുകയാണെന്നാണ് സൂചന. നേരത്തേ ഡിവൈഎഫ്ഐ ജില്ലാ ഭാരവാഹിയായിരുന്ന സച്ചിതയെ കോഴിക്കോട്ടേക്ക് താമസം മാറ്റിയതിനാൽ സംഘടയിൽ നിന്ന് ഒഴിവാക്കിയതാണെന്നായിരുന്നു നേരത്തേ പാർട്ടിയുടെ വിശദീകരണം. വിവാദങ്ങളുടെ പശ്ചാത്തലത്തിൽ ഇപ്പോൾ പാർട്ടി അംഗത്വത്തിൽ നിന്നും പുറത്താക്കിയിട്ടുണ്ട്.