കാനത്തൂരിൽ വീട്ടുമുറ്റത്തുനിന്ന് നായയെ പുലി പിടിച്ചു
Tuesday, October 22, 2024 3:45 AM IST
കാനത്തൂർ: മുളിയാർ പഞ്ചായത്തിലെ പുലിഭീതിക്ക് കൂട് സ്ഥാപിച്ചിട്ടും പരിഹാരമാകുന്നില്ല. കാനത്തൂരിൽ വീട്ടുമുറ്റത്ത് തുറന്നുവിട്ട വളർത്തുനായയെ പുലി പിടിച്ചു. കഴിഞ്ഞദിവസം സന്ധ്യയോടെ ഉടമയുടെ കൺമുന്പിൽ വച്ചായിരുന്നു സംഭവം. അതേസമയം കൂട് സ്ഥാപിച്ച കുണിയേരി ഭാഗത്ത് രണ്ടാഴ്ചയോളമായി പുലിയുടെ സാന്നിധ്യം കാണുന്നില്ല.

കാനത്തൂർ മുടയംവീട്ടിലെ വി. രാജീവന്‍റെ പോമറേനിയൻ ഇനത്തിൽപ്പെട്ട വളർത്തുനായയ്ക്കാണ് ഉടമയുടെ കൺമുന്നിൽവച്ച് ദാരുണാന്ത്യം സംഭവിച്ചത്. സാധാരണ കൂട്ടിലടച്ചിടുന്ന നായയെ എല്ലാ ദിവസവും വൈകുന്നേരം ഒരു മണിക്കൂർ തുറന്നുവിടുന്നത് പതിവാണ്. നേരം ഇരുട്ടിത്തുടങ്ങിയതോടെ കൂട്ടിൽ തിരിച്ചുകയറ്റാൻ നായയെ പേരെടുത്തു വിളിച്ചതാണ്. എന്തോ അപകടം കണ്ടിട്ടെന്നപോലെ നായ വീട്ടുമുറ്റത്തേക്ക് ഓടിവരുന്നതിനിടയിലാണ് ഇരുട്ടിൽനിന്ന് പുലി ചാടിവീണത്. ക്ഷണനേരം കൊണ്ട് നായയെ കടിച്ചെടുത്ത് ഇരുളിലേക്ക് ഓടിമറയുകയും ചെയ്തു. വീട്ടിൽനിന്ന് കഷ്ടിച്ച് 10 മീറ്റർ മാത്രം ദൂരെവച്ചായിരുന്നു സംഭവം.

നേരത്തേ നിരവധി തവണ വളർത്തുമൃഗങ്ങളെ നഷ്ടമാകുകയും വനംവകുപ്പിന്‍റെ ടൈഗർ ട്രാപ് കാമറയിൽ പുലിയുടെ ദൃശ്യങ്ങൾ പതിയുകയും ചെയ്ത മിന്നംകുളം, കുണിയേരി ഭാഗങ്ങളിൽ നിന്ന് പുലി താവളം മാറ്റിയ നിലയാണ്. ഇവിടെ നിന്ന് രണ്ടുമൂന്നു കിലോമീറ്റർ അകലെയുള്ള കാനത്തൂർ, നെയ്യംകയം, കൊട്ടംകുഴി, കർമംതൊടി തുടങ്ങിയ പ്രദേശങ്ങളിലാണ് ഇപ്പോൾ പുലിയുടെ സാന്നിധ്യത്തിന്‍റെ സൂചനകൾ ലഭിക്കുന്നത്.


കാനത്തൂർ ഗവ. യുപി സ്കൂൾ സ്ഥിതിചെയ്യുന്നതും ഇവിടെ വനമേഖലയോടടുത്തായതിനാൽ രക്ഷിതാക്കൾ ഭീതിയിലാണ്. മുതിർന്നവർക്കൊപ്പമോ വാഹനങ്ങളിലോ മാത്രമാണ് കുട്ടികളെ സ്കൂളിലയക്കുന്നതും തിരിച്ച് കൂട്ടിക്കൊണ്ടുവരുന്നതും. വളർത്തുമൃഗങ്ങൾക്കു നേരെയുള്ള ആക്രമണങ്ങൾക്കൊപ്പം തെരുവുനായ്ക്കളെ കാണാതാകുന്ന സംഭവങ്ങളും ഇവിടെയുണ്ടാകുന്നുണ്ട്. ഇതോടെ ഇവിടെയും വനംവകുപ്പിന്‍റെ കാമറകൾ സ്ഥാപിച്ചിട്ടുണ്ട്.

കാമറ ദൃശ്യങ്ങളിലൂടെ പുലിയുടെ സാന്നിധ്യം സ്ഥിരീകരിച്ചാലുടൻ കൂട് ഇങ്ങോട്ട് മാറ്റിസ്ഥാപിക്കാനാണ് വനംവകുപ്പിന്‍റെ നീക്കം. ഇടയ്ക്കിടെ താവളം മാറ്റിക്കൊണ്ടിരിക്കുന്ന പുലിയുടെ ഇപ്പോഴത്തെ സഞ്ചാരമാർഗം മനസ്സിലാക്കി ആ വഴിയിൽ കൂട് സ്ഥാപിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് റെയ്ഞ്ച് ഫോറസ്റ്റ് ഓഫീസർ സി.വി. വിനോദ് കുമാർ പറഞ്ഞു.