ഏരുവേശി സഹ. ബാങ്കിൽ വായ്പാ തട്ടിപ്പ്; പോലീസിൽ പരാതി നൽകി
Thursday, September 26, 2024 7:43 AM IST
പയ്യാവൂർ: സിപിഎം നേതാക്കളുടെ ഒത്താശയോടെ വ്യാജ ഒപ്പിട്ട് ലോണെടുത്തതായി രേഖകളുണ്ടാക്കി കടക്കെണിയിലാക്കിയതായി പോലീസിൽ പരാതി. നെല്ലിക്കുറ്റി സ്വദേശിനി ജിജി കാവുങ്കലാണ് ഇതു സംബന്ധിച്ച് കുടിയാന്മല പോലീസിൽ പരാതി നൽകിയത്.

രജീഷ് മണ്ണാറത്ത് എന്നയാൾ ബാങ്കിൽനിന്ന് 30,000 രൂപ ലോണെടുത്ത രേഖയിലാണ് ജാമ്യക്കാരിയായി തന്‍റെ വ്യാജ ഒപ്പിട്ടിരിക്കുന്നതെന്ന് പരാതിയിൽ പറയുന്നു. സ്വർണം പണയം വയ്ക്കാൻ ബാങ്കിലെത്തിയപ്പോഴാണ് തന്‍റെ പേരിൽ ലോൺ കുടിശികയുള്ളതിനാൽ സ്വർണപ്പണയം അനുവദിക്കാനാകില്ലെന്ന് ബാങ്ക് അധികൃതർ അറിയിച്ചതെന്ന് യുവതി പറഞ്ഞു.

അതേ സമയം ജനാധിപത്യ വിരുദ്ധ രീതിയിലൂടെ ഏരുവേശി സർവീസ് സഹകരണ ബാങ്ക് ഭരണം പിടിച്ചെടുത്ത സിപിഎം വായ്പാ തട്ടിപ്പുകൾ നടത്തി ബാങ്കിനെ തകർത്തു കൊണ്ടിരിക്കുകയാണെന്ന് കോൺഗ്രസ് ആരോപിച്ചു. ബാങ്കിനെ തകർക്കാനുള്ള നീക്കത്തിനെതിരേ കോൺഗ്രസ് ശക്തമായ പ്രക്ഷോഭം നടത്തുമെന്ന് നേതൃത്വം അറിയിച്ചു. ഇതുവരെ ലോണെടുത്തിട്ടില്ലാത്ത നിരവധി അംഗങ്ങളുടെ പേരിലും വായ്പകൾ നൽകിയിട്ടുണ്ട്.


ഇത്തരത്തിൽ ആരുടെയൊക്കെ പേരിലാണ് വായ്പകൾ നൽകിയിരിക്കുന്നതെന്ന് കണ്ടെത്താൻ സഹകരണ വകുപ്പ് നടപടികൾ സ്വീകരിക്കണമെന്ന് എരുവേശി മണ്ഡലം കോൺഗ്രസ് പ്രസിഡന്‍റ് ജോസ് പരത്തനാൽ ആവശ്യപ്പെട്ടു. ബാങ്ക് തകർച്ചയിലേക്ക് നീങ്ങുമ്പോഴാണ് വായ്പാ തട്ടിപ്പുകളുടെ കഥകൾ പുറത്ത് വരുന്നതെന്നും സാധാരണക്കാരായ നിരവധി ആളുകൾ തട്ടിപ്പിൽ അകപ്പെട്ടിരിക്കാൻ സാധ്യതയുള്ളതായി സംശയമുണ്ടെന്നും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ അടിയന്തര യോഗം വിലയിരുത്തി.

പ്രക്ഷോഭത്തിന്‍റെ ഭാഗമായി കോൺഗ്രസ് ഏരുവേശി മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ 28ന് രാവിലെ പത്തു മുതൽ ബാങ്കിനു മുന്നിൽ ധർണ നടത്താനും തീരുമാനിച്ചു.