ഇഎസ്എ: കർഷകരെ സർക്കാർ ബലിയാടാക്കരുതെന്ന് മാര്‍ ജോസഫ് പാംപ്ലാനി
Wednesday, September 25, 2024 7:54 AM IST
പരിയാരം(കണ്ണൂര്‍): ഉദ്യോഗസ്ഥരുടെ ഇഷ്ടാനിഷ്ടങ്ങള്‍ക്ക് കര്‍ഷകരെ ബലിയാടാക്കരുതെന്നും നിക്ഷിപ്തതാത്പര്യക്കാരുടെ നിർദേശങ്ങൾക്ക് സര്‍ക്കാര്‍ വഴങ്ങിയോ എന്നു ശക്തമായി ഉയരുന്ന സംശയം ദൂരീകരിക്കാൻ ഇടപെടലുകൾ ഉണ്ടാകണമെന്നും തലശേരി ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി. ഇഎസ്എ വിഷയം സംബന്ധിച്ച് കണ്ണൂർ പരിയാരത്ത് പത്രസമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ആർച്ച്ബിഷപ്.

കേരള സര്‍ക്കാര്‍ കേന്ദ്രത്തിനു സമര്‍പ്പിച്ച ഇഎസ്എ (പരിസ്ഥിതി സംവേദക മേഖല) റിപ്പോര്‍ട്ടും ഈ അടുത്തകാലത്ത് തയാറാക്കി എന്നു പറയുന്ന പുതിയ ഇഎസ്എ ജിയോ കോ-ഓർഡിനേറ്റ്‌സ് മാപ്പുകളും ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്‍റെ വെബ്സൈറ്റില്‍ ലഭ്യമാക്കണം. കരടില്‍ പറയുന്ന പ്രകാരം പൊതുജനങ്ങള്‍ക്ക് പരാതികള്‍ സമര്‍പ്പിക്കാന്‍ തക്കവിധത്തില്‍ സമയമനുവദിക്കണം. ഉമ്മന്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ വനവിസ്തീര്‍ണം സംബന്ധിച്ച അപാകത തിരുത്തി സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രത്തിന് റിപ്പോര്‍ട്ട് നല്‍കണം. ഇല്ലെങ്കില്‍ 123 വില്ലേജുകളിലെ 1968 ജനുവരി ഒന്നിനും 1977 ജനുവരി ഒന്നിനും മുന്പ് നല്‍കിയ സര്‍ക്കാര്‍ അംഗീകൃത പട്ടയഭൂമികള്‍വരെ വനഭൂമിയില്‍ ഉള്‍പ്പെട്ടുപോകുമെന്ന് മാർ ജോസഫ് പാംപ്ലാനി ചൂണ്ടിക്കാട്ടി.

ആറാമത്തെ കരട് വിജ്ഞാപനത്തില്‍ മാത്രം പ്രതിപാദിക്കുന്ന ഇഎസ്എ യുടെ "കഡസ്ട്രല്‍' മാപ്പുകള്‍ ബയോഡൈവേഴ്‌സിറ്റി ബോര്‍ഡിന്‍റെ വെബ്‌സൈറ്റില്‍ ലഭ്യമല്ല. കരട് വിജ്ഞാപനത്തിനെതിരെ പരാതികള്‍ നല്‍കാന്‍ കഡസ്ട്രൽ മാപ്പും ജിയോ കോ-ഓർഡിനേറ്റ്‌സ് മാപ്പും ജനങ്ങള്‍ക്ക് പരിശോധിക്കാന്‍ സൈറ്റില്‍ ലഭ്യമാക്കിയ ശേഷം 60 ദിവസം പൊതുജനങ്ങള്‍ക്ക് ആക്ഷേപം സമര്‍പ്പിക്കാന്‍ അവസരം നല്‍കണം. ഇക്കാര്യം സംസ്ഥാനസർക്കാർ കേന്ദ്രസർക്കാരിനോട് ആവശ്യപ്പെടണം.


123 വില്ലേജുകളിലെ 13,108 ച.കി.മീ നാച്ചുറല്‍ ലാന്‍ഡ് സ്‌കേപ്പ് എന്നത് കേരളത്തിലെ ആകെ നാച്ചുറല്‍ ലാന്‍ഡ് സ്‌കേപ്പിനെക്കാള്‍ 631 ച.കി.മീ കൂടുതലാണെന്ന് കേന്ദ്രത്തെ സംസ്ഥാനം ബോധ്യപ്പെടുത്തണമെന്നും ആർച്ച്ബിഷപ് മാർ ജോസഫ് പാംപ്ലാനി ആവശ്യപ്പെട്ടു.

മലയോര കര്‍ഷകര്‍ തങ്ങളുടെ കൃഷിഭൂമി നഷ്ടമാകുമോയെന്ന ആശങ്കയിലാണ് കഴിയുന്നത്. ജിയോ കോ-ഓർഡിനേറ്റ്സ് ഉള്‍പ്പെട്ട യഥാര്‍ഥ മാപ്പ് ജനങ്ങള്‍ക്ക് ലഭ്യമാകുംവിധം പ്രസിദ്ധീകരിക്കുകയാണ് വേണ്ടത്. ഒരായുസ് മുഴുവൻ അധ്വാനിച്ചുണ്ടാക്കിയ ഭൂമി ആര്‍ക്കും വേണ്ടാത്ത അവസ്ഥയാണിപ്പോഴുള്ളത്. ഈ ഗതികേട് അവസാനിപ്പിക്കാന്‍ സര്‍ക്കാര്‍ മുന്‍കൈ എടുക്കണം. നേരത്തെ ഉള്‍പ്പെടുത്തിയ വില്ലേജുകളില്‍നിന്ന് മുപ്പതോളം വില്ലേജുകള്‍ ഒഴിവാക്കിയിരുന്നു.

സമാന മാനദണ്ഡങ്ങള്‍ പ്രകാരം മലബാറിലെ വില്ലേജുകളെ ഒഴിവാക്കാമായിരുന്നിട്ടും എന്തുകൊണ്ട് സര്‍ക്കാര്‍ അതിന് തയാറായില്ലെന്നതും ആശങ്കയ്ക്കിടയാക്കുന്നുണ്ട്. നിരവധി തവണ ഈ വിഷയം മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയിരുന്നു. കര്‍ഷക പക്ഷത്തിനനുകൂലമായ നടപടി ഇടതുപക്ഷ സര്‍ക്കാരില്‍നിന്നും പ്രതീക്ഷിക്കുകയാണ്. അല്ലാത്തപക്ഷം ശക്തമായ പ്രക്ഷോഭത്തിലേക്ക് നീങ്ങേണ്ടി വരുമെന്നും ആർച്ച് ബിഷപ് മാർ ജോസഫ് പാംപ്ലാനി പറഞ്ഞു.